ദിലീപിന്റെ വീട്ടിലേക്ക് ശരത് എത്തിയതും പൊലീസിനെ വെട്ടിച്ച് സുനി കടന്നതും ആലപ്പുഴയിൽ! ചീറിപാഞ്ഞ് അന്വേഷണം സംഘം, ആലപ്പുഴയിൽ നിന്നും പൊക്കും! ദൈവം ബാക്കിവെച്ച് തെളിവ്... ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് ഉറപ്പ്! വിധി ദിലീപിന് അനുകൂലമായാൽ വിളിച്ചുവരുത്തി ചോദ്യംചെയ്യും...
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ആലപ്പുഴ കേന്ദ്രീകരിച്ച് നീങ്ങുകയാണ് . അപകീർത്തികരമായ ദൃശ്യം ദിലീപിന് കൈമാറിയ വി.ഐ.പി ശരത് ആലപ്പുഴയിൽ നിന്നാണ് ദിലീപിന്റെ വീട്ടിലേക്ക് വന്നതെന്നാണ് സംശയിക്കുന്നത്. കേസിലെ ഒന്നാംപ്രതി പൾസർ സുനി ഓട്ടോയിൽ പൊലീസിനെ വെട്ടിച്ച് കടന്നത് ആലപ്പുഴയിലേക്കാണ്. കീഴടങ്ങാൻ എത്തിയതും അവിടെ നിന്നു തന്നെ. അതേസമയം വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന് ഇന്ന് നിർണ്ണായക ദിനമാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള മുൻകൂർ ജാമ്യാപേക്ഷയിന്മേൽ എന്ത് വിധിയുണ്ടായാലും ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യശരങ്ങളെ നേരിടേണ്ടി വരും. ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് ഉറപ്പാണ്. വിധി ദിലീപിന് അനുകൂലമായാൽ വിളിച്ചുവരുത്തി ചോദ്യംചെയ്യും. ചോദ്യാവലി നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. വിളിച്ചുവരുത്തി ചോദ്യംചെയ്യൽ രണ്ട് ദിവസത്തിലധികം നീണ്ടേക്കാം.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സുപ്രധാനമായ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ദിലീപിൽനിന്ന് വ്യക്തത വരുത്തേണ്ടതുണ്ട്. ദിലീപിനെ ഒന്നാംപ്രതിയാക്കി രജിസ്റ്റർചെയ്ത കേസിൽ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. അപ്പു, ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് നാലും അഞ്ചും ആറും പ്രതികൾ. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി ക്രിമിനൽ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപിനെതിരെ കൊലപാതകത്തിനുള്ള പുതിയ വകുപ്പ് കൂടി അന്വേഷണസംഘം ഉൾപ്പെടുത്തി. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ അധികമായി ചുമത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമായിരുന്നു ദിലീപിനെതിരെ നേരത്തെ ചുമത്തിയിരുന്നത്. ബാലചന്ദ്രകുമാറിന്റെയും പരാതിക്കാരനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെയും മൊഴിയെടുത്തതിന് പിന്നാലെയാണ് വകുപ്പുകളിൽ മാറ്റം വരുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഇതേ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം. ദിലീപിന് ജാമ്യം നൽകരുതെന്ന് കാട്ടി കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.ലൈംഗിക പീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രോസിക്യൂഷൻ പറഞ്ഞിട്ടുണ്ട്.ഇത് അസാധാരണ കേസാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ഡിജിറ്റൽ തെളിവുകളടക്കം നിരവധി തെളിവുകൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.നടിയെ ആക്രമിച്ച കേസിലും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും മുഖ്യസൂത്രധാരൻ ദിലീപാണ്. 20 സാക്ഷികൾ കൂറുമാറിയത് ദിലീപ് സ്വാധീനിച്ചതുകൊണ്ടാണ്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായത് മുതൽ കേസിൽ നിന്നും രക്ഷപ്പെടാനുള്ള എല്ലാ ശ്രമവും പ്രതി നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha