ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നു; ആ ബന്ധം ശരിയാവില്ലെന്നും മുന്നോട്ടു കൊണ്ടുപോകേണ്ടെന്നും പലരും പറഞ്ഞു; എന്നാൽ എല്ലാം ശരിയാകുമെന്ന ശുഭപ്രതീക്ഷയോടെ മുന്നോട്ടുപോയി; പക്ഷേ സംഭവിച്ചത് ! ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ആളുകളുടെ സ്വഭാവം ഒരിക്കലും മാറ്റാന്‍ പറ്റില്ല; അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു; അഡ്ജസ്റ്റ് ചെയ്ത് പറ്റാതെ വരുമ്പോൾ വേറെ ലെവലിലെത്തും; പേപ്പർ കൊണ്ടൊന്നുമാകുന്നില്ല; ഭർത്താവുമായി പിരിഞ്ഞതിനെ കുറിച്ച് രഞ്ജിനി
പ്രേഷകരുടെ ഇഷ്ട ഗായികയാണ് രഞ്ജിനി ജോസ്. വിവാഹിതയായിരുന്ന രഞ്ജിനി തന്റെ വിവാഹ ജീവിതം വേർപ്പെടുത്തിയിരുന്നു. എന്താണ് രഞ്ജിനിയുടെ ജീവിതത്തിൽ സംഭവിച്ചത്? അതിനെ പറ്റി താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുകയാണ്. വിവാഹ മോചിതയായി എന്ന് അധികമാര്‍ക്കും അറിയില്ല എന്നതാണ് മറ്റൊരു സത്യം.
രഞ്ജിനിയുടെ മാതാപിതാക്കൾ ഇന്റര്‍ കാസ്റ്റ് മാരേജ് ആയിരുന്നു. എന്നാൽ അത് പ്രണയവിവാഹമായിരുന്നില്ല. വീട്ടില്‍ മതത്തെ ചൊല്ലി പ്രശ്‌നമുണ്ടാകാറില്ല. അച്ഛന്റെയും അമ്മയുടെയും കുടുംബവുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. അച്ഛനെയും അമ്മയേയും പോലെ ഇന്റര്‍കാസ്റ്റ് വിവാഹമാണ് രഞ്ജിനിയും ചെയ്തത്. ആ ബന്ധം ശരിയാവില്ലെന്നും മുന്നോട്ടു കൊണ്ടുപോകേണ്ടെന്നും പലരും പറഞ്ഞു.
എന്നാൽ എല്ലാം ശരിയാകും എന്ന ശുഭപ്രതീക്ഷയോടെ മുന്നോട്ടുപോയി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോള്‍ രഞ്ജിനിക്ക് സ്വയം മനസിലായി അത് യോജിച്ചതല്ലെന്ന്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ആളുകളുടെ സ്വഭാവം ഒരിക്കലും മാറ്റാന്‍ പറ്റില്ലെന്ന് മനസിലായി. അഡ്ജസ്റ്റ് ചെയ്യുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
അഡ്ജസ്റ്റ് ചെയ്ത് ഒടുവില്‍ പറ്റാതെ വരുമ്പോൾ വേറെ ലെവലിലെത്തും. അങ്ങനെയാണ് ഇരുവരും വേര്‍ പിരിഞ്ഞത്. ഒരിക്കലും ആദ്യഭര്‍ത്താവിനോട് ഒരു ദേഷ്യമോ വെറുപ്പോ ഇല്ല . എന്നും അദ്ദേഹം സന്തോഷമായി ഇരിക്കട്ടെ, അദ്ദേഹത്തെ കുറിച്ച് എവിടെയും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഒരു പേപ്പറില്‍ ഒപ്പു വെച്ചുവെന്ന് വെച്ച് ഒരിക്കലും ബന്ധങ്ങള്‍ മുറിഞ്ഞു പോകില്ല. ബന്ധങ്ങള്‍ക്ക് വളരെയധികം വില നല്‍കുന്ന ഒരാൾ ആണ് താനെന്നും രഞ്ജിനി പറഞ്ഞു.
അതേസമയം മലയാള സിനിമയിലെ പിന്നണി ഗായകരിൽ ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ജോസ്. പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ പാടുന്നത്. മേലെ വാരത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിലാണ് പാടിയത്. പിന്നീട് നിരവധി നല്ല പാട്ടുകൾ പാടാൻകഴിഞ്ഞു. സ്വന്തമായി ഒരു മ്യൂസിക് ബ്രാൻഡും താരത്തിന് ഇപ്പോൾ ഉണ്ട്.
https://www.facebook.com/Malayalivartha