തന്റെ സ്വകാര്യ ഭാഗത്തെ ഗന്ധമുള്ള മെഴുകുതിരി വിപണിയിലിറക്കി നടി; നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്ന ഉത്പന്നത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം.. വിലകേട്ട് ഞെട്ടിയവരും വാങ്ങാൻ ഓടിയ ദിവസം.
വ്യവസായ സംരംഭക കൂടിയായ ഗ്വിനെത്ത് പാല്‍ട്രോയുടെ ഉടമസ്ഥതതയിലുള്ള ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ ഗൂപ് ആണ് വജൈനയുടെ ഗന്ധമുള്ള മെഴുകുതിരി രണ്ടു വര്‍ഷം മുമ്ബ് പുറത്തിറക്കിയത്. അമേരിക്ക ആസ്ഥാനമായ ബ്രാന്‍ഡ് ഗൂപ് സ്റ്റോറില്‍ വില്പനയ്ക്കെത്തിച്ച മെഴുകുതിരി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒന്നൊഴിയാതെ വിറ്റുപോയിരുന്നു.
തന്‍റെ വജൈനയുടെ ഗന്ധമാണ് മെഴുകുതിരിക്കെന്ന് വ്യക്തമാക്കിയാണ് നടി അത് വില്പനയ്ക്ക് വെച്ചത് 'ഇത് എന്‍റെ വജൈന പോലെ മണക്കുന്നു' എന്ന ടാഗ് ലൈനോടെ ആയിരുന്നു 47കാരിയായ നടി മെഴുകുതിരി വില്പനയ്ക്ക് വച്ചത്. ഇപ്പോഴിതാ ഈ ടാഗ് ലൈനിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി. ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മെഴുകുതിരിയെക്കുറിച്ച് പറഞ്ഞത്.
സുഗന്ധ ബ്രാന്‍ഡായ ഹെറെറ്റിക് നിര്‍മ്മിച്ച മെഴുകുതിരിക്ക് 75 ഡോളറാണ് വില. സുഗന്ധദ്രവ്യ വിദഗ്ദ്ധനായ ഡഗ്ലസ് ലിറ്റിലും പാല്‍ട്രോയും തമാശയായി പറഞ്ഞതാണ് ടാഗ് ലൈനായി പരിണമിച്ചത്. മെഴുകുതിരിയുടെ സുഗന്ധം പരിശോധിക്കുന്ന സമയത്ത് തമാശയായിട്ട് ആയിരുന്നു നടി ഗ്വിനെത്ത് പാല്‍ട്രോ 'ഇത് തന്‍റെ വജൈന പോലെ മണക്കുന്നു' എന്ന് പറഞ്ഞതെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇത് ഒരു മിശ്രിതമാണ്. ജെറേനിയം, സിട്രസ് ബെര്‍ഗാമോട്ട്, ദേവദാരു എന്നിവ ഡമാസ്‌ക് റോസ്, ആംബ്രെറ്റ് വിത്ത് എന്നിവയുമായി സംയോജിപ്പിച്ചായിരുന്നു മെഴുകുതിരിയുടെ നിര്‍മ്മാണം.
"ഈ മെഴുകുതിരിയുടെ പേര് യഥാര്‍ത്ഥത്തില്‍ ഒരു പ്രകോപനത്തില്‍ നിന്നുണ്ടായതാണ്,. "എല്ലാ തരത്തിലും ഒരു സ്ത്രീ ആകുന്നത് അതിശയകരമാണ്. അത്തരത്തിലുള്ള ശക്തി ഉണ്ടായിരിക്കുന്നത് അതിശയകരമാണ്, നിങ്ങള്‍ക്ക് അതിന് അര്‍ഹതയുണ്ട്". അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.1998-ലെ 'ഷേക്‌സ്‌പിയര്‍ ഇന്‍ ലവ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കര്‍ നേടിയ പാല്‍ട്രോ 2019-ലെ 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം' എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല. . 2016ല്‍ ഗൂപ്പിന്റെ സി.ഇ,ഒ ആയശേഷം താരം അഭിനയത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു
https://www.facebook.com/Malayalivartha