ബ്ലെസ്ലി അതൊക്കെ ചെയ്യുന്നത് താൻ കണ്ണു കൊണ്ട് കണ്ടിട്ടുണ്ട്!!! ബ്ലെസ്സിലിക്കെതിരെ ആഞ്ഞടിച്ച് ലക്ഷ്മിപ്രിയ; സഹിച്ച് സഹിച്ച് മടുത്തു ; ബിഗ് ബോസ് മത്സരം അവസാനിച്ചു... എന്നിട്ടും; തലയിൽ കൈ വച്ച് ബ്ലെസ്സിലി; അമ്പരന്ന് പ്രേക്ഷകർ
ബിഗ് ബോസ് സീസൺ നാൽ അവസാനിച്ചെങ്കിലും പല ചർച്ചകളും ഇത് വരെ തീർന്നിട്ടില്ല. നാലാം സീസണിൽ പങ്കെടുത്ത മത്സരാർത്ഥികളെല്ലാം ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. എല്ലാ മത്സരാർത്ഥികൾക്കും സ്വന്തമായി ആർമിയുമുണ്ട്. വീടിനകത്ത് ഉണ്ടായിരുന്നപ്പോൾ ഉടലെടുത്ത പ്രശ്നങ്ങൾ മത്സരാർഥികൾ ഫിനാലെ കഴിഞ്ഞ ശേഷം സംസാരിച്ച് പരിഹരിച്ച് വീണ്ടും സൗഹൃദം പുതുക്കി.
ബിഗ് ബോസിൽ വെച്ച് ഏറ്റവും ശത്രുക്കൾ ആകുമെന്ന് പ്രേക്ഷകർ വിചാരിച്ചിരുന്നവർ ആയിരുന്നു ഡോക്ടർ റോബിനും ബ്ലെസ്ലിയും. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ സൗഹൃദ ദിനത്തിൽ പരിഹരിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. മത്സരാർത്ഥികളിൽ ഏറെപ്പേരും പരസ്പരമുള്ള പ്രശ്നങ്ങൾ പകുതിയിലേറെ സംസാരിച്ച് തീർത്തു. പക്ഷേ ഇപ്പോഴും പരിഹരിക്കപ്പെടാത്തത് ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും തമ്മിലുള്ള പ്രശ്നങ്ങളാണ്.
ഹൗസിലായിരിക്കുമ്പോൾ നിരവധി തവണ ലക്ഷ്മിയും ബ്ലെസ്ലിയും നേർക്കുനേർ കൊമ്പുകോർത്തിട്ടുണ്ട്. ഇപ്പോഴിതാ ഇവർ വീണ്ടും നേർക്കുനേർ വന്നിരിക്കുകയാണ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിൽ എത്തിയപ്പോഴാണ് ഇരുവരും നേർക്ക് നേർ നിന്നത്. ബിഗ് ബോസിൽ വെച്ച് നടന്ന ലക്ഷ്മി പ്രിയയുടെ സംസാരം യൂട്യൂബേഴ്സ് റാപ് സോങ്ങ് ആയി ക്രിയേറ്റ് ചെയ്തിരുന്നു. ആ പാട്ട് പാടി കൊണ്ട് നിൽക്കുമ്പോൾ മടുത്ത് എന്ന് പറഞ്ഞ് വരികയാണ് ബ്ലെസ്ലി.
ബിഗ് ബോസ് മത്സരം അവസാനിച്ചെന്നും ബ്ലെസ്ലി പറയുന്നുണ്ട്. ബിഗ് ബോസിനകത്തും പുറ്ത്തും ഒരുപോലെ നിൽക്കണമെന്ന് മറുപടി ലക്ഷ്മി പ്രിയയും നൽകുന്നുണ്ട്. പ്രൊമോ വീഡിയോയിലൂടെയാണ് ഇരുവരും നേർക്കുനേർ നിൽക്കുന്നത്. മറ്റൊരു പ്രൊമോ വീഡിയോയിൽ ബ്ലെസ്ലിയെ ലക്ഷ്മിപ്രിയ കുറ്റപ്പെടുത്തുന്നതും കാണാം. ബ്ലെസ്ലി നന്നായി കഴിക്കുകയും വലിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും താൻ അത് കണ്ണുകൊണ്ട് കണ്ടതാണെന്നുമാണ് ലക്ഷ്മിപ്രിയ പറയുന്നത്.
വീഡിയോ വൈറലായിരിക്കുകയാണ്. ഇത്തവണത്തെ സീസണിൽ ആറ് പേരാണ് ഫൈനലിൽ എത്തിയത്. സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, ബ്ലെസ്ലി, ദിൽഷ എന്നിവരായിരുന്നു അത്.20 മത്സരാർത്ഥികൾ തമ്മിൽ വാശിയേറിയ മത്സരങ്ങളാണ് ഹൗസിൽ നടന്നത്. സ്നേഹവും സൗഹൃദവും വാക്ക് തർക്കങ്ങളും പ്രണയവുമൊക്കെ കലർന്നൊരു സീസൺ ആയിരുന്നു സീസൺ നാല്.
https://www.facebook.com/Malayalivartha