ഭാര്യമാര്‍ വേശ്യാവൃത്തി നടത്തി കിട്ടുന്ന പണം ഭര്‍ത്താക്കന്മാര്‍ ധൂര്‍ത്തടിച്ചു ജീവിക്കുന്ന വിചിത്രമായ നാടിനെ കുറിച്ച നിങ്ങൾ കേട്ടിട്ടുണ്ടോ? ഇന്ത്യയിൽ നടക്കുന്ന ഈ സംഭവത്തിൻെ കുറിച്ച് അറിയാൻ ഇത് മുഴുവൻ വായിച്ചു നോക്കൂ...
ഭാര്യമാര്‍ വേശ്യാവൃത്തി നടത്തി കിട്ടുന്ന പണം ഭര്‍ത്താക്കന്മാര്‍ ധൂര്‍ത്തടിച്ചു ജീവിക്കുന്ന വിചിത്രമായ നാട്. ഉപ ജീവനം നയിക്കാന്‍ വേണ്ടി സ്വന്തം ഭാര്യയെയും പെങ്ങളെയും എന്തിനേറെ പറയുന്നു സ്വന്തം മകളെ പോലും വേശ്യ ആക്കി അവര്‍ക്ക് പിന്‍പ് പണി നടത്തി ജീവിക്കുന്ന പുരുഷന്മാരുടെ നാട്. അതേ സമയം പെണ്‍കുട്ടികളുടെ ജനനം ആഘോഷം ആക്കുന്ന ഒരു നാട് .ഇതെല്ലാം വെറും കെട്ടുകഥ എന്നോ നമുക്ക് പരിചിതമല്ലാത്ത ഏതോ ആഫ്രിക്കൻ വനാന്തരങ്ങളിലെ ആദിവാസി സമൂഹത്തിൽ നടക്കുന്നത് ആണെന്നോ ഒന്നും കരുതേണ്ട.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്ന് അഭിമാനത്തോടെ വീമ്പിളിക്കുന്ന നമ്മുടെ ഇന്ത്യയില്‍ തന്നെ ആണ് ഈ നാട് സംസ്കാരത്തിന്റെ വെളിച്ചം തൊട്ടു തീണ്ടിയിട്ടുപോലുമില്ലാത്ത ഒട്ടേറെ കൊച്ചു കൊച്ചു നാടുകള്‍ നമ്മുടെ രാജ്യത്ത് ഇന്നും നില നില്‍ക്കുന്നുണ്ട് എന്നത് ഒരു നഗ്ന സത്യമാണ്.
ആണ്‍കുട്ടികള്‍ വേണമെന്ന ആവശ്യമായി രാജ്യത്ത് പെണ്‍ ഭ്രൂണഹത്യ വര്‍ധിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷം ആക്കുന്ന ഒരു സമൂഹം ഉണ്ട് മധ്യപ്രദേശില്‍.ബഞ്ചാത സമൂഹമാണ് തങ്ങളുടെ കുടുംബത്തിലെ പെണ്‍കുട്ടികളുടെ ജനനം ആഘോഷം ആക്കുന്നത്.പക്ഷെ ഈ ആഘോഷം പെണ്‍കുട്ടികളെ ജീവിതം നരക തുല്യം ആക്കാന്‍ ഉള്ളത് ആണ് എന്ന മാത്രം.
മന്ദ്‌സൗർ മുതൽ ചിത്തോർഗഡ് വരെയുള്ള ഹൈവേയ്‌ക്ക് അരികിലുള്ള ഗ്രാമങ്ങളിൽ ബഞ്ചാഡ ഗോത്രത്തിൽപ്പെട്ട സ്ത്രീകൾ പാരമ്പര്യമായി ലൈംഗികവ്യാപാരം നടത്തുന്നവരാണ് . അവരെ സംബന്ധിച്ചിടത്തോളം വേശ്യാവൃത്തി തലമുറകൾ കൈമാറി വരുന്ന ഒരു ജീവിതരീതിയാണ്,
നാരിമാത എന്നാണു ഈ പുരാതന ബഞ്ചാഡ പാരമ്പര്യത്തിന്റെ പേര് .ഇതനുസരിച്ച്, തന്റെ കുടുംബത്തിന് വരുമാനം നൽകാൻ മൂത്ത മകൾ സ്വയം വേശ്യാവൃത്തി ചെയ്യണം. 12 വയസ്സ് പ്രായമാകുന്നതോടെ വേശ്യാവൃത്തിയിലേക്ക് തിരിയുന്ന പെൺകുട്ടിക്ക് പ്രായ പൂർത്തി ആകുമ്പോഴേയ്ക്കും 'അമ്മ ആയിട്ടുണ്ടാകും.. . ഒരു മകളെ പ്രസവിക്കുമ്പോൾ, ആ കുഞ്ഞും അമ്മയുടെ കാൽപ്പാടുകൾ പിന്തുടരുന്നു. 5 നൂറ്റാണ്ട് പഴക്കമുള്ള സാംസ്കാരിക അടിമത്തമാണ് ഇന്നും നിലനിൽക്കുന്നത്.
രാജകീയ വേശ്യകളുടെ പിൻഗാമികളെന്ന് പറയപ്പെടുന്ന ബഞ്ചാഡ സമൂഹം ഇവിടെ 120 ഗ്രാമങ്ങളിൽ ഉണ്ട് .. 20,000-ത്തിലധികം അംഗ സംഖ്യ ഉള്ള ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.രത്‌ലം,മാടാസ്സൂർ ,നിമുജ്ജ് ജില്ലകളിൽ ആണ് ഇവരിൽ ഭൂരിഭാഗവും ഉള്ളത്.
മധ്യപ്രദേശിലെ മന്ദ്‌സൗർ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗമാണ് വേശ്യാവൃത്തി. പെൺകുട്ടികൾക്ക് പന്ത്രണ്ടു വയസ്സാകുമ്പോൾ അവരുടെ അച്ഛനമ്മമാർ തന്നെ പെൺകുട്ടികളെ കൊണ്ട് വേശ്യാവൃത്തി ചെയ്യിക്കുന്നു.
ഇവിടെ ഹൈവേകളിൽ നിരന്നു നിൽക്കുന്ന പാൻ ഷോപ്പുകളും ചായക്കടകളും ഒരു മറ മാത്രമാണ്. ഇവിടെ എത്തി ഒരു ചായയോ ഉരുക്കാനോ ചോദിക്കുന്ന ലാഘവത്തോടെ ഒരു 12 വയസ്സുകാരിയെ രാത്രി യിലേക്ക് ആവശ്യപ്പെടുന്നത് അസാധാരണമല്ല.എൻഡിടിവിയുടെ ഒരു റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്.
മന്ദ്‌സൗർ മുതൽ ചിത്തോർഗഡ് വരെയുള്ള 100 കിലോമീറ്റർ ഭാഗത്ത്, സ്‌കൂളിലോ കോളേജിലോ പഠിക്കേണ്ട പ്രായത്തിലുള്ള 700 പെൺകുട്ടികളെങ്കിലും ഉപഭോക്താക്കളെ കാത്ത് നിൽക്കുന്നത് കണ്ടു എന്ന് NDTV സംഘം റിപ്പോർട് ചെയ്തിരുന്നു .
"ഞങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെന്നും ഞങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമായി ഇത് തലമുറകളായി ചെയ്യുന്നുണ്ടെന്നും അറിയാവുന്നതിനാൽ പോലീസ് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല," ഞങ്ങൾ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതിന് പ്രത്യേക കാരണമൊന്നുമില്ല. പെൺകുട്ടികൾ ഇത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്യുന്നത്; ഞങ്ങൾ ഇത് തലമുറകളായി ചെയ്യുന്നതാണ് . അധികാരികളുടെ വിലക്കൊന്നും ഇല്ല, എന്നാണു ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും പറയുന്നത്.
ഇതേ സമുദായത്തിൽ നിന്നുള്ള ആക്ടിവിസ്റ്റായ ആകാശ് ചൗഹാൻ ഈ ദുരാചാരം പര്യപൂർത്തി ആകാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നതിന് തുല്യമാണെന്ന് പറഞ്ഞ് ഉമധ്യപ്രദേശ് ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിച്ചിരുന്നു.
90-കളുടെ തുടക്കത്തിൽ മധ്യപ്രദേശ് ഗവൺമെന്റ് സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്ന ഗോത്രങ്ങൾക്കായി പുനരധിവാസ പദ്ധതിയായ ജബാലി യോജന ആരംഭിച്ചു.എങ്കിലും ജനങ്ങൾ അതിനോട് സഹകരിച്ചില്ല .
എന്നാൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു, പെൺകുട്ടികൾ ഇപ്പോൾ കോളേജിലേക്കും സ്‌കൂളിലേക്കും പോയിത്തുടങ്ങുന്നുണ്ട്. പക്ഷെ അതോടൊപ്പം ഞെട്ടിപ്പിക്കുന്ന മറ്റൊരു യാഥാർത്ഥ്യം പുറത്തുവരുന്നു. ഇങ്ങനെ സ്‌കൂളുകളിലേക്കും കോളേജിലേക്കും പോകുന്ന കുട്ടികൾ മറ്റ് സ്ഥലങ്ങളിൽ നിന്നും ഗോത്രങ്ങളിൽ നിന്നുമുള്ള പെൺകുട്ടികളെ ഇവിടേയ്ക്ക് കൊണ്ടുവന്ന് വേശ്യാവൃത്തിയിലേക്ക് നയിക്കുന്നു . 2020 -21 ൽ 62 പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ് പറയുന്നു, അവരിൽ 25 പേർ മാത്രമാണ് മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചത്.
https://www.facebook.com/Malayalivartha