തുഷാർ വെള്ളാപ്പള്ളി താരമായി കേരളത്തിലെ ബിജെപി അന്താളിചിട്ടു കാര്യമില്ല അച്ഛന്റെയും മോനെയും പിടി മേലെയാണ്
സമുദായ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒക്കെ ഒരു വീട്ടിനുള്ളില്‍ തന്നെയാണ് നടക്കുന്നത്. കണിച്ചു കുളങ്ങരയിലെ വെള്ളാപ്പള്ളി തടവാട്ടിലെത്തിയാല്‍ പിന്നെ കാര്യങ്ങള്‍ എല്ലാം കുശാലാണ്. നേരത്തെ സംസ്ഥാന വിഷയങ്ങള്‍ മാത്രമാണ് കൈകാര്യ ചെയ്യുന്നത്. ഇപ്പോള്‍ ദേശീയ വിഷയത്തിലും അല്പസൊല്പം കൈയുണ്ട്. പ്രത്യേക സാഹചര്യത്തില്‍ മാത്രം തല പുറത്തേയ്ക്കിടുന്ന ചില ജന്മങ്ങളുടെ കൂട്ടത്തിലാണിപ്പോള്‍ കണിച്ചു കുളങ്ങരയിലെ അപ്പനും മോനും. തൊട്ടാല്‍ പൊള്ളുന്ന തരത്തില്‍ തെറിച്ചു നിന്ന കാലമുണ്ടായിരുന്നു. അതൊക്കെ ഉമ്മറ കോലായില്‍ ചാരുകസേരയിലിരുന്ന് അവിറക്കാനേ സാധിക്കുന്നുള്ളൂ. മുഖ്യമന്ത്രിമാരോടും പിന്നെ മന്ത്രിമാരോടും വിലപേശിയും വിരട്ടിയും കാര്യമായിട്ടൊക്കോ നേടിയിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങളൊന്നും വിചാരിച്ച പോലല്ല. വിഎസിനോടും, ഉമ്മന്‍ചാണ്ടിയോടും കളിച്ചതുപോലത്തെ കളിയൊന്നും പിണറായിയോട് വിലപ്പോവില്ല. വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍ പിണറായി കിടക്കപായയുടെ അടിയിലിട്ടിട്ടുണ്ട്. മാളത്തില്‍ നിന്നിറങ്ങി തലപൊക്കിയാല്‍ പിണറായി ആ റിപ്പോര്‍ട്ടിലേയ്‌ക്കൊന്നു നോക്കിയാല്‍ മതി. തല ഉള്ളിലേയ്ക്ക് വലിച്ച് ആമയായി മാറും. ആമയ്ക്ക് നാണവും മാനവും ഉണ്ടെന്നാണ് വെയ്പ്.എന്നാലിവിടെ ഒരു സമുദായത്തെ മുഴുവന്‍ പറഞ്ഞ് പറ്റിച്ച് സ്വയം മാളത്തിലിരിക്കുന്നവരാണ് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും. എന്നാലും വള്ളിനിക്കറുമിട്ട് നടന്ന പയ്യന്റെ ലീലാവിലാസങ്ങള്‍ കേട്ടിട്ട് ഇരിക്കപൊറുതിയില്ലാത്തത് കേരളത്തിലെ ബിജെ പി നേതാക്കള്‍ക്കാണ്. ഇതാണ് ബിജെപി ക്കാരെ പറയുന്നത് ആരേയും വിലകുറച്ച് കാണരുത്. തല്ലുകയും തലോടുകയും ചെയ്യുന്ന കൈ വരമായി കിട്ടിയ വെള്ളാപ്പള്ളി നടേശന്റെ മകന്‍ പതിരായി പോകുമോ. അദ്ദേഹ ംഒന്നുമില്ലെങ്കിലും കേരളത്തിലെ എന്‍ഡി എ കണ്‍വീനറല്ലേ. അങ്ങനെയൊരു പദവി പറഞ്ഞ് വെച്ചിട്ടുണ്ടെന്നേയുള്ളൂ. കമ്മിറ്റിയുമില്ല തീരുമാനവുമില്ല.
പദവി അലങ്കാരമായി കൊണ്ടു നടക്കുന്നുവെന്നു മാത്രം. അച്ഛനുണ്ടാക്കിയ പാര്‍ട്ടി മോന്‍ കൊണ്ടു നടക്കുന്നു. ഉച്ചിയില്‍ വെച്ച കൈകൊണ്ട് ഉദകക്രിയ നടത്തുന്ന സ്വഭാവം തന്നെയാണ് ബിഡിജെഎസിനും പറ്റിയത്. ശംഖുമുഖം കടപ്പുറത്ത് ജനിച്ച പാര്‍ട്ടിയുടെ ജാതക ദേഷമെന്നല്ലാതെന്തു പറയാന്‍. പാവത്താന്‍മാരായ സമുദായാംഗങ്ങള്‍ അച്ഛന്റേയും മോന്റേയും പിന്നാലെ കൂടി. പാര്‍ട്ടി താമസിയാതെ ബിജെപി കൊടിയോടൊപ്പം തുന്നികെട്ടി. പിന്നെയും പിണറായി മൈക്രോഫൈനാന്‍സ് വിജിലന്‍സ് റിപ്പോര്‍ട്ടിലേയ്‌ക്കൊന്നു നോക്കി. അപ്പന്‍ പാര്‍ട്ടിയെ കയ്യൊഴിഞ്ഞു. ഇനിയെന്തെന്ന് ആലോചിരിക്കുമ്പോഴാണ് പിണറായി പുതിയൊരു പണി കൊടുത്തത്. സദാ സമയവും പിണറായിയെ പുകഴ്ത്തുക. അച്ഛന്‍ ഭംഗിയായി അത് ചെയതു വന്നു. ശബരിമാല സത്രീപ്രവേശ വിഷയം വന്നപ്പോള്‍ കുടത്തിലെ ഭൂതത്തെ ഇറക്കി വിടുന്നതു പോലെ പിണറായി അങ്ങ് കളിച്ചു. നടേശനെ ഇറക്കിയങ്ങ് വിട്ടു. നടേശന്‍ പണ്ടേ കുളം കലക്കാന്‍ മിടുക്കനായതു കൊണ്ട്. മറുത്തൊന്നും പറഞ്ഞില്ല. എല്ലാവരിലും ആശയകുഴപ്പമുണ്ടാക്കി. സംഗതിയങ്ങ് അലുക്കുലുത്താക്കി. പിന്നെ മതിലു കെട്ടിയതും കെട്ടിപിടിച്ചതും ചരിത്രം. ഇപ്പോ അതൊക്കെ പഴംങ്കഥ അച്ഛന്‍ പിണറായി ഭക്തനായി കഴിയുമ്പോള്‍ മകന്‍ ശരിക്കും മോദി ഭക്തനായി മാറി. മോദി ഭക്തിമൂത്ത് വളര്‍ച്ച് അങ്ങ് ഉത്തരേന്‍ഡ്യയിലേക്കും പടര്‍ന്നു. അപ്പനാരാ മോന്‍. മോന്റ ലീലാവിലാസങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള വെള്ളാപ്പള്ളിയ്ക്ക് വലിയ അതിശയമൊന്നും തോന്നിയില്ല അമ്മ വേലി ചാടിയെങ്കില്‍ മോള് മതില്‍ ചാടില്ലേ. അതൊരു നാട്ടുനടപ്പല്ലേ. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് തുഷാര്‍ മോനേയും വെള്ളാപ്പള്ളി അപ്പനേയും അത്രക്കങ് പിടുത്തം പോര. അപ്പനും മോനും വണ്ടിയോടിച്ച് ബിജെപി കൂടാരത്തില്‍ എത്തിയെങ്കിലും വിചാരിച്ചത്ര ഗുണമുണ്ടായിട്ടില്ല. അതുകൊണ്ട് കേരളക്കാരന്മാര്‍ വലിയ ഇവരെ ഏതാണ്ട് കയ്യൊഴിഞ്ഞ മട്ടാണ്. ഇപ്പോഴിതാ തെലങ്കാനയില്‍ നിന്നുമാണ് തുഷാറിന്റെ ശബ്ദം മുഴങ്ങുന്നത്. ബിജെപിയ്ക്ക് കേരളത്തില്‍ സ്വന്തമായി ഒര് എംഎല്‍എ പോലുമില്ല. പലരേയും ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ എത്തിച്ച് മത്സരിപ്പിച്ചാണ് രാജ്യസഭയിലെത്തിക്കുന്നത്.
ആ സാഹചര്യത്തില്‍ തുഷാറിന്റെ പഴയ കേന്ദ്രമന്ത്രി എന്ന മോഹത്തിന് ഇപ്പോഴും ഇളക്കം വന്നിട്ടില്ല. തെലുങ്കാന മറിച്ചിടുക അതുവഴി ദക്ഷിമേന്‍ഡ്യയിലേയ്ക്ക് ഓപ്പറേഷന്‍ താമര എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്കാന മറിച്ചിടാന്‍ എം എല്‍എ മാരെ ചാക്കില്‍ കയറ്റാന്‍ എത്തിയവര്‍ക്ക് പണവും മറ്റ് ചിലതൊക്കെ കൊടുത്തു വിട്ടത് ഇങ്ങ് കേരളത്തിലെ തുഷാറാണ് പോലും. തെലുങ്കാനക്കാര്‍ ആദ്യം ഈ പയ്യനെ കണ്ടു പിടിക്കാന്‍ ഒറുപാട് കഷ്ടപ്പെട്ടു. കേരളത്തിലെ ഒരു സമുദായത്തിന്റെ അഡ്രസല്ലേ സ്വന്തമായുള്ളൂ. അതുകൊണ്ട് ബഹുഭാഷികളെ വരുത്തിയാണ് മലയാളം സംഭഷണമൊക്കെ പിടിച്ചെടുത്തത്. പിന്നെ ആകെ ബിജെപിയില്‍ പോയതിനുള്ള ഗുണം വയനാട്ടില്‍ നിന്നും കിട്ടിയതാണ്. വയനാട്ടില്‍ പഴയ മാമാങ്ക നായകനെ പോലെയാണ് തുഷാര്‍ എത്തിയത്. ചാവേറായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിച്ചു. മത്സരത്തിനിറങ്ങിയതു മാത്രമേ ഓര്‍മ്മയുള്ളൂ. വയനാട്കാര്‍ നിലം തൊടീച്ചില്ല. എന്നുമാത്രവുമല്ല വയനാട്ടിലുണ്ടായിരുന്ന കുറച്ച് ബിജെപിക്കാര്‍ നാടുവിടുകയും ചെയ്തു. തെലങ്കാന വിഷയം പുറത്തു കൊണ്ടു വന്നപ്പോള്‍ ചന്ദ്രശേഖരറാവും പറഞ്ഞതും രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിച്ച വ്യക്തിയെന്നാണ്. നൂറു കോടിയാണ് മൂന്ന് എംഎല്‍എ മാര്‍ക്ക് കൊടുക്കാനായി എത്തിച്ചത്. ഇത്രയും പണം എങ്ങനെ സംഭരിച്ചെന്നാണ് റാവുവിന്റെ ചോദ്യം. പണവും പള്ളിക്കൂടവുമൊക്കെ അവിടെ നില്ക്കട്ടെ. എന്നാലും ഈ പയ്യന്‍ എങ്ങനെ തെലുങ്കാന വരെ എത്ത രാഷ്ട്രീയ കുതിര കച്ചവടം നടത്തിയെന്നതാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ചോദിക്കുന്നത്. ഇനിയെങ്കിലും ബിജെപി നേതാക്കളെ ഓര്‍ത്തു വെച്ചോ. നിങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെയും പിണറായിയുടെയും പോലീസിന്റെ തല്ല് മാറിമാറി കൊള്ളാനാണ് വിധി. നിങ്ങള്‍ തല്ല് കൊള്ളും ആണുങ്ങള്‍ ഫലം കൊണ്ട് പോയി തിന്നു. നല്ല തന്തയ്ക്ക് ജനിയ്ക്കാത്തതിന്റെ ഗതികേട് . ബിജെപി കേരളത്തിന് ഒരു ഫലകിട്ടുന്ന കാര്യം വരുമ്പോള്‍ എവിടെ നിന്നെങ്കിലും ഒരു പ്രമുഖനെ എഴുന്നള്ളിയ്ക്കും അങ്ങനെയാണെല്ലേ കണ്ണന്താനം കേന്ദ്രമന്ത്രിയായതും.
ചന്ദ്രശേഖരറാവുവിന്റെ ആരോപണത്തെ തെറ്റെന്ന് തുഷാര്‍ജി ഇതുവരെ പറഞ്ഞിട്ടില്ല. അല്ലെങ്കില്‍ അങ്ങനെയാരു കാര്യവുമായി ബന്ധമില്ലെന്നും പറഞ്ഞില്ല. പകരം തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടേയെന്നായി തുഷാര്‍. എന്നാല്‍ തുഷാറിനെയും ഞെട്ടിച്ചു കൊണ്ടാണ് അരമണിക്കൂര്‍ നീളമുള്ള വീഡിയോ പുറത്തുവിട്ടത്. ഇപ്പോള്‍ മിണ്ടാട്ടമില്ല. തെലങ്കാനക്കാര്‍ അത്ര മോശക്കാരല്ലെന്ന് അവരും തെളിയിച്ചു കൊടുത്തു. കിടക്കുന്നെങ്കില്‍ ആ ക്രെഡിറ്റ് കൂടി കിടക്കട്ടെന്ന നിലപാടിലാണ് മോന്‍. വിദേശത്ത് ഉള്‍പ്പടെ ഒരുപാട് കേളികള്‍ ഉണ്ടായതല്ലേ. കിടക്കട്ടെ ദേശീയ രാഷ്ട്രീയത്തിലും ഒരു കമന്റ്. ഇനി കേസായി അറസ്റ്റായി. പിന്നെ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്തയായി. മോനങ്ങനെ നിറഞ്ഞു നില്ക്കുന്നത് സ്വപനം കാണുന്ന അച്ഛനെ കുറ്റം പറയാനാകുമോ. എന്തായാലും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അറിയാം. പാക്കായാല്‍ മടിയില്‍ വെയക്കാം കമുകായാലോ. ബിജെപിക്കാരെ നിങ്ങള്‍ ഇത്രയും കാലം കേരളത്തില്‍ കിടന്ന മറിച്ചിട്ട് അതിര്‍ത്തി വിട്ടൊരു കര്‍മ്മം മോദിയ്ക്ക് ചെയ്തു കൊടുക്കാനായോ. ഇനിയെങ്കിലും മനസിലാക്കിക്കോ അതുക്കും മേലെ ആളിരുക്ക്. അപ്പനേയും മോനേയും ജാഗ്രതയോടെ പാത്തിട്
https://www.facebook.com/Malayalivartha