ഗവർണറുടെ ലീലാവിലാസങ്ങൾ കേരളത്തോട് ചിലവാകില്ല
കീഴടങ്ങില്ല..ലഘുലേഖകളുമായി എല്‍ഡിഎഫ്
യുദ്ധത്തിന് തയ്യാറായിക്കൊള്ളാന്‍ സിപിഎം അണികളോട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദ്ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ ശിരസിലേറ്റിയിരിക്കുകയാണ്. ഗവര്‍ണര്‍ ആശയപരമായ യുദ്ധത്തിനല്ല വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം മോദി ഭക്തിയില്‍ അധികാര ഭ്രമത്തിലാണെന്നും അദ്ദേഹം അണികളെ ഓര്‍മ്മിപ്പിക്കുന്നു. സംസ്ഥാനത്ത് വിപ്ലവസമാനമായ അവസ്ഥയാണ് ഗവര്‍ണര്‍ ഓരോ ദിവസവും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ഭരണഘടന അവകാശങ്ങളും കാറ്റില്‍ പറത്തിയാണ് അദ്ദേഹം സര്‍ക്കാരിനെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത്.
സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി എല്‍ഡിഎഫ് ഗവര്‍ണര്‍ക്കെതിരെ വീടുകളില്‍ ലഘുലേഖ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.്. ഗവര്‍ണര്‍ക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് ലഘുലേഖയിലൂടെ എല്‍ഡിഎഫ് വിമര്‍ശിക്കുന്നത്. സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പുറത്താക്കാണമെന്ന് നിര്‍ദ്ദേശിച്ചത് ഇതിന്റെ ഭാഗമായാണെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഖുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രമുഖന്മാരെ ഉള്‍പ്പെടുത്തിയാണ് സംഘടനയ്ക്ക് രൂപം നല്കിയത്.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ ആര്‍ എസ് എസ് വിദ്യാഭ്യാസ മേഖലയില്‍ പിടിമുറുക്കുക എന്ന നയം ശക്തമാക്കി. ആദ്യം ഇന്‍ഡ്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെയാണ് അവര്‍ ഉന്നം വെച്ചത്.ശക്തമായ ചെറുത്ത് നില്പ് അത്തരം പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. പിന്നീട് സംസ്ഥാന ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി ബി.ജെപി ഇതര സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടപെടാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരെ നില്ക്കുന്ന ഇന്‍ഡ്യയിലെ പ്രമുഖ സര്‍വ്വകലാശാലകളെ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചത്.ജെ.എന്‍.യു, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, അലിഗഡ് യൂണിവേഴ്‌സിറ്റി, മദ്രാസ് ഐ.ഐ.ടി,തുടങ്ങിയ സര്‍വ്വകലാശാലകളിലും ഇത്തരം ഇപെലുകളുണ്ടായത്.തമിഴ്‌നാട്, പശ്ചിമബംഗാള്ഡ, രാജസ്ഥാന്‍, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാരെ കരുവാക്കി ഉന്നത വിദ്യാഭ്്യാസ മേഖല കാവിവല്‍ക്കരിക്കാന്‍ ശ്രമിച്ചത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു എന്നു തുടങ്ങുന്ന ലഘുലേഖകളാണ് സിപിഎം അണികളിലൂടെ വീടുകളില്‍ വിതരണം ചെയ്യുന്നത്.
ചാന്‍സിലറുടെ നീക്കങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ആര്‍എസ്എസിന്റെ ചട്ടുകമായ ഗവര്‍ണറുടെ നടപടികളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ലഘുലേഖയില്‍ പറയുന്നു. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ സര്‍വകലാശാലയുടെ തലപ്പത്തു നിയമിക്കുന്ന സംഘപരിവാര്‍ അജന്‍ഡ കേരളത്തില്‍ നടപ്പാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണു ചാന്‍സലര്‍ പദവിയും അധികാരങ്ങളും. അവ നല്‍കണോ എന്ന കാര്യത്തില്‍ ആവശ്യമായ നിലപാട് ഇനി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ട.
ഗവര്‍ണര്‍ക്കെതിരെ നിയമപരമായും ഭരണഘടനാപരമായും ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരു ഭീഷണിക്കും കീഴടങ്ങുന്ന പ്രശ്നമില്ല എന്നത് ഗവര്‍ണര്‍ മനസ്സിലാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേന്ദ്രത്തിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന ഭയമൊന്നും സിപിഎമ്മിനില്ല. ഏത് വിവാദത്തില്‍ വേണമെങ്കിലും ഇടപെടട്ടെ. തുറന്ന പുസ്തകം പോലെ എല്ലാം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. ജനങ്ങള്‍ ആഗ്രഹിക്കാത്ത ഒരു നിലപാടും സിപിഎമ്മും ഇടത് മുന്നണിയും കൈകാര്യം ചെയ്യില്ല. ജനങ്ങള്‍ക്ക് ഒപ്പമാണ്, ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഗവര്‍ണര്‍ നടത്തുന്ന സംഘപരിവാര്‍ അജന്‍ഡ തകര്‍ക്കാന്‍ അണികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം അണികളെ ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha