തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ മോദിയുടെ നീക്കങ്ങൾ എട്ടുനിലയിൽ പൊട്ടി
വെല്ലുവിളി വെല്ലുവിളി സര്‍വ്വത്ര വെല്ലുവിളിയാണിപ്പോള്‍. പാവം ജനം ഇതെല്ലാം കേട്ട് തലപെരുത്താണ് ജീവിക്കുന്നത്.കേന്ദ്രത്തില്‍ പ്രധാനമന്ത്രിയുടെ വെല്ലുവിളിയാണ് സഹിക്കുന്നതിനുമപ്പുറം. കോണ്‍ഗ്രസ് മുക്തഭാരതമായിരുന്നു ആദ്യ വെല്ലുവിളി. ഭരണത്തില്‍ കയറിയനാള്‍ മുതല്‍ അങ്ങേര്‍ക്ക് കോണ്‍ഗ്രസുകാരോട് ചൊരുക്കുതുടങ്ങിയതാണ്. കോണ്ഗ്രസാണെല്ലോ തൊട്ടടുത്ത് നില്ക്കുന്ന എതിരാളി. അവരെ അങ്ങ് നൈസായി ഒഴിവാക്കിയാല്‍ സ്വയം ഹിറ്റിലറായി വാഴമെന്നാണ് മൂപ്പരുടെ ഒടുക്കത്തെ ഐഡിയ. കോണ്ഗ്രസാണെങ്കിലോ ചാവുന്നുമില്ല കട്ടിലൊഴിയുന്നുമില്ല. എത്ര തല്ലിയിട്ടും നന്നാവുന്നുമില്ല. അങ്ങനെയാണ് കോണ്‍ഗ്രസിലെ പടുകിഴവന്മാരെ വലിച്ചൂരാന്‍ പദ്ധതിയിട്ടത്. കോണ്‍ഗ്രസിലെ മിക്കവാറും തലമുതിര്‍ന്ന നേതാക്കന്മാരെല്ലാം കാവികൊടിയോടൊപ്പം എത്തികഴിഞ്ഞു. കാവിക്കാരെല്ലാം വലിയ ആര്‍ഭാടത്തോടെ അവരെ സ്വീകരിച്ച് വലിയ വാര്‍ത്താ പ്രാധാന്യമുണ്ടാക്കി. കോണ്‍ഗ്രസ് മൂലയ്ക്കിരുത്താന്‍ തീരുമാനിച്ചിരുന്നവരെല്ലാം അങ്ങ് ബിജെപി പാളയത്തില്‍ ചേക്കേറി.പോയവര്‍ക്കെല്ലാം രാഷ്ട്രപതിയില്‍ കുറഞ്ഞൊരു സ്ഥാനവും നല്കാനുമില്ല. രാഷ്ട്രപതി ഒറ്റ സ്ഥാനമല്ലേയുള്ളൂ. അതുകൊണ്ട് ബിജെപിയിലേയ്ക്കെത്തിയ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും പുരാസ്തുക്കളുടെ കൂട്ടത്തിലേയ്ക്കങ്ങ് മാറ്റി. അവര്‍ക്കും ഇപ്പോള്‍ സ്വസ്ഥം.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസിന്റെ മൂലയ്ക്ക് എ.സി..യും കൊണ്ടങ്ങിരിക്കാം. ഇപ്പോള്‍ വിപ്ലവമില്ല, നേതൃത്വത്തിനെതിരെ പരാതിയില്ല. പിന്നെ ആജന്മസുഹൃത്തായി കൊണ്ടു നടന്ന ഗ്രൂപ്പുമില്ല. എന്തിനെങ്കിലും വാ തുറക്കാന്‍ ബിജെപി മന്നന്മാര് അനുവദിച്ചിട്ടുമില്ല. അപ്പൂപ്പന്മാരെ ഒരു വിധം മൂലയ്ക്കരുത്തി കഴിഞ്ഞപ്പോഴാണ് ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പിന്നെ എംഎല്‍എമാരെ കോടികള്‍ക്ക് വിലയ്ക്കെടുക്കലായി. എംഎല്‍എമാരെ മാത്രമല്ല മന്ത്രിമാരെയും മുന്‍മുഖ്യമന്ത്രിമാരെയും വിലയ്ക്കെടുത്ത് തുടങ്ങി. ഒപ്പറേഷന് ലോട്ടസെന്നാണ് പേര്. ഓപ്പറേഷന് കറന്‍സി എന്ന് ഇടുന്നതായിരുന്നു കൂടുതല്‍ കരുത്താവുക. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശില്‍ ഇരുപത്തി ഒന്‍പത് കോണ്‍ഗ്രസ് നേതാക്കളെയാണ് കാവി ഷാളണിയിച്ചത്. ഇവരില്‍ പലരും നിരവധി തവണ എംഎല്‍എയും എംപിയും മന്ത്രിയുമൊക്കെയായവരായിരുന്നു. പത്ത് തവണ തുടര്‍ച്ചയായി എംഎല്‍എയായ മഹാനും കോണ്‍ഗ്രസ് വിട്ടു. തന്റെ മണ്ഡലത്തില്‍ അരുമ മോനെ മത്സരിപ്പിക്കാത്തില് പ്രതിഷേധിച്ചാണ് ബിജെപി പ്രവേശം. അന്‍പത് വര്‍ഷം ആ മണ്ഡലത്തില്‍ പാര്‍ട്ടി തകര്‍ന്നതിന് കാരണം ഈ മാന്യനാണെന്ന് തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി. എന്തായാലും രാജ്യത്തെ പ്രധാനമന്ത്രി നേരിട്ടിറങ്ങി കൂറുമാറ്റവും കാലുമാറ്റവും നടത്തുന്നത് ഭാരത ചരിത്രത്തിലെ പുതിയ സംഭവമാണ്. പ്രധാനമന്ത്രിയ്ക്ക് ഉളുപ്പ് തീരെയില്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയില്‍ മാത്രം നില്ക്കുന്ന പാര്‍ട്ടിയെ കുറിച്ച് പറയേണ്ടതുണ്ടോ.
കേരളത്തിലും ഇടയ്ക്കൊക്കെ ഇത്തരം കാലുമാറ്റ ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. വലിയ സ്ഥാനങ്ങളില്‍ നിന്നും വിരമിച്ചവര്‍ ചാടികയറി ബിജെപിയിലെത്തിയിരുന്നു. കേന്ദ്രത്തില്‍ വലിയ പദവികള്‍ പ്രതീക്ഷിച്ചാണ് പാവങ്ങള്‍ മനസാക്ഷിയെ പോലും അടിയറവ് വെച്ച് സംഘപരിവാരങ്ങളോടൊപ്പം പോയത്. അവിടെ എത്തിയപ്പേഴാണ് വിവരങ്ങളുടെയും ഗതികേടിന്റെയും ഭാരം അറിഞ്ഞത്. തിരിച്ചു നീന്താനാണെങ്കിലോ നീന്തലും മറന്നു പോയി. ഗ്ലാമര്‍ പരിവേഷത്തില്‍ സര്‍വ്വീസിലിരുന്നപ്പോള്‍ പലരും പലതും വാഗ്ദാനം ചെയ്തിട്ടും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയല്ലേ എന്നു വിചാരിച്ചാണ് അങ്ങോട്ട് ഓടിയത്. ഒരു രക്ഷയുമില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ പുച്ഛിച്ചും തള്ളിപറഞ്ഞും പോയവര്‍ക്ക് മതിയായി. ബിജെപിയില്‍ ഗ്രൂപ്പിസത്തിന്റെ സര്‍വ്വകലാശാലയാണെന്നാണ് പോയവരുടെ കമന്റ്.
കോണ്‍ഗ്രസ് മുക്തഭാരതമെന്ന വെല്ലുവിളി നടക്കില്ലെന്നായപ്പോള്‍ മോദി ഇപ്പോള്‍ വേറെ റോളെടുത്തിരിക്കുകയാണ്. പ്രാദേശിക കക്ഷികളെ ഒന്നു ഞോണ്ടി നോക്കാന്‍ തീരുമാനിച്ചു. ബീഹാറില്‍ കൂട്ടുകച്ചവടം നടത്തിയിരുന്ന നിതീഷ് കുമാറിനെയും കൂട്ടരെയും പിരിക്കാന്‍ ശ്രമിച്ചു. നിതീഷാകട്ടെ ഒറ്റ രാത്രി കൊണ്ട് ബിജെപി ബാന്ധവം അവസാനിപ്പിച്ചു കളഞ്ഞു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കി. വെല്ലുവിളികള്‍ തരക്കാരോട് മതി മോദി എന്ന സന്ദേശമാണ് നിതീഷ് നല്‍കിയത്. അല്പമല്ല വല്ലാതങ്ങ് ചമ്മി പോയി മോദിജിയും സംഘവും. പിന്നെ നേരെ ചെറിഞ്ഞത് തെലങ്കാനയില്‍ . ചന്ദ്രശേഖരറാവു ആകട്ടെ ചെറിയ മീനല്ല. കോണ്‍ഗ്രസ് എംഎല്‍എ ഊരിയെടുത്ത് മുഖ്യമന്ത്രിയാക്കാമെന്നൊക്കെ പറഞ്ഞു. ഉപതിരഞ്ഞടുപ്പില്‍ മുഖ്യമന്ത്രിയായി രാജഗോപാലല് റെഡ്ഡിയെന്ന കാല് മാറിയെ മോദി അവതരിപ്പിക്കുകയും ചെയ്തു. തെലങ്കാന ഭരണ കക്ഷിയിലെ എംഎഎല്‍മാരെ വിലയ്ക്കെടുക്കാന്‍ നൂറു കോടിയും കൊടുത്തു വിട്ടു. ചന്ദ്രശേഖര റാവു ആരാ മോന്. നൂറു കോടിയും പൊക്കി . മോദിയുടെ ഇടനിലക്കാരെ പൊക്കയെടുത്ത് പോലീസിനും കൈമാറി. സംഭവങ്ങള്‍ വീഡിയോ രൂപത്തിലാക്കി രാജ്യമെങ്ങും പ്രചരിപ്പിച്ചു. ഇടനിലക്കാരനായി കേരളത്തിലെ തുഷാര്‍ വെള്ളാപ്പള്ളിയാണ് പ്രവര്‍ത്തിച്ചതെന്ന കാര്യത്തിലുള്ള വീഡിയോയും റാവു പുറത്തുവിട്ടു. സമുദായ പ്രവര്‍ത്തനവുമായി നാട്ടില്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന അപ്പന്റെ മോനെ തെലുങ്കാന പോലീസിന് ഇട്ടുകൊടുത്തിട്ട് മോദിയും സംഘവും തടയൂരി. ഉപതിരഞ്ഞെടുപ്പിലാണെങ്കിലോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിലംതൊട്ടതുമില്ല. ഇന്ത്യ ഒരു ഫെഢറല്‍ സംവിധാനമുള്ള രാജ്യമാണെന്ന കാര്യം ബിജെപി സൗകര്യം പൂര്‍വ്വം മറക്കുന്നു. ഹിന്ദുക്കളെ മുന്‍നിറുത്തി ഹിന്ദുയിസം പറഞ്ഞ് എത്രകാലം നില്ക്കാന് പറ്റുമെന്ന കാര്യത്തില്‍ മോദിയ്ക്ക് സംശയം ഉയര്‍ന്നു തുടങ്ങി. മുസ്ലീം വിരോധം കുത്തകയായി നിലനിറുത്തി ഹിന്ദുക്കളെ ഏകീകരിച്ചു നിറുത്താമെന്നുള്ള മോഹവും പൊളിഞ്ഞു. അപ്പോ പിന്ന ഇനി ഏക വഴി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയെന്നതാണ്. ജനാധിപത്യ കശാപ്പ് അധികമാരും ശ്രദ്ധിക്കുകയുമില്ല. ചില ബുദ്ധിജീവികളും ഭരണഘടനാ വിദഗ്ദ്ധന്മാരും അവിടവിടെ കിടന്ന് കുരച്ചു കൊണ്ടിരിക്കും. അവരെയൊക്കെ എതെങ്കിലും സംഘി കുട്ടികള്‍ തോക്കിനകത്താക്കി തീര്‍ത്തോളും. പിന്നെ മാധ്യമങ്ങള്‍ . വിരലിലെണ്ണാവുന്നതൊഴിച്ച് ബാക്കിയെല്ലാം സ്വന്തം വഴിക്കാണെന്ന് മോദിയ്ക്കും സംഘത്തിനുമറിയാം. ആരെങ്കിലും മോദിവഴിയില്‍ നിന്ന് മാറി സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ഇന്‍കംടാക്സും,ഇഡിയും, സിബി ഐയും കയറി നിരങ്ങും. തടികള്‍ക്കിടയില്‍ കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയാണ് ജനങ്ങള്‍ക്കും നാലാതൂണായ മാധ്യമങ്ങള്‍ക്കും.
ബിജെപിയില്‍ മോദിയല്ലാതെ മറ്റൊരാള്‍ക്കും ജനങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവില്ലെന്ന് ബിജെപിയുടെ പിആര്‍ ഏജന്‍സി കണ്ടെത്തിയിട്ട് നാളുകളേറെയായി. പിആര്‍ ഏജന്‍സിയും മോദിയുടെ സ്വന്തമാണെന്ന് ബിജെപിക്കാര്‍ കരുതുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി ജയ് വിളിക്കുന്നു. വേദി ഒരുക്കുന്നു. മൂന്നാം തവണയും മോദി സര്‍ക്കാര്‍ വന്നാല്‍ അധികാരത്തിന്റെ അപ്പകഷ്ണത്തില് അല്പമെങ്കിലും കിട്ടണമെന്ന് ധരിക്കുന്നവരാണ് ഏറെയും. അവര്‍ക്കും മോദി തന്നെ ശബരിമല ശാസ്താവ്. എങ്കിലും നാണം കെട്ട ഈ കാലുമാറ്റലും കൂറുമാറ്റലും ജനാധിപത്യത്തിന് മാത്രമല്ല അന്തസിനും ഭൂഷണമല്ലെന്ന് കുറച്ചു പേരെങ്കിലും ചിന്തിക്കുന്നുണ്ടാവും. കേരളത്തില്‍ അങ്ങനെ ചിന്തിക്കാന്‍ പറ്റിയ ബിജെപി നേതാക്കളൊന്നും നിലവിലില്ല. കേന്ദ്രത്തിന്റെ ഭിക്ഷയ്ക്കായി കാത്തിരിക്കുന്ന ദേഹികളാണ് അവരെല്ലാം. മരിക്കുന്നതിന് മുന്‍പ് എന്തെങ്കിലും കിട്ടിയാല്‍ മതിയെന്ന അവസ്ഥയാലാണ് അവരെല്ലാം. കേന്ദ്രത്തില്‍ എന്തെങ്കിലും നക്കാപിച്ച കിട്ടിയാലോ അടിപിടി കൂടി അതും ഇല്ലാതാക്കും. കേരളത്തില്‍ എന്‍ഡിഎ മുന്നണിയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വെയ്പ് എന്നാല്‍ ബിജെപി അപ്പനാ അപ്പനാ തന്നെ കാര്യങ്ങളൊക്കെ. ഒറ്റയ്ക്ക് നിന്ന് മടുത്തു പാവത്തുങ്ങള്‍ക്ക് കൂട്ടിന് ആരും വരുന്നുമില്ല. കാലുമാറ്റവും കൂറുമാറ്റവും ഇവിടെ തീരെ നടപ്പിലാവുകയുമില്ല. പിന്നെ ആകെ ഒരാശ്വാസം ഗവര്‍ണറുടെ നിലയില്ലാ കളിയാണ്. പതുക്കെ കളിയിലങ്ങ് ചേര്‍ന്നാല്‍ മതിയെന്ന നിലപാടിലാണവര്‍. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ഒരുമിച്ചല്ലേ നേരിടാന്‍ പാവത്തുങ്ങള് തളര്‍ന്നു പോകില്ലേ. എന്തായാലും മോദിജി അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കു.മഹാരഥന്മാര് കടന്നു പോയ വഴിയാണിത്. ഇനിയെങ്കിലും കളിക്കളം അറിഞ്ഞ് കളിക്കാന്‍
https://www.facebook.com/Malayalivartha