ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയിലെത്തി
സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി അംഗീകരിച്ച വിധി പ്രസ്താവത്തിനുശേഷമാണ് ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചത്. അദ്ദേഹം എഴുപത്തിനാല് ദിവസമാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തിയ ധനഞ്ജയ വൈ. ചന്ദ്രചൂഡിന് രണ്ട് വര്‍ഷത്തെ കാലാവധിയുണ്ട്. അദ്ദേഹം മുന്‍ചീഫ് ജസ്റ്റിസ് വെ.വൈ.ചന്ദ്രചൂഡിന്‍നെറ പുത്രനാണ്. കോടതികളെ പോലും കേന്ദ്രസര്‍ക്കാര്‍ വിലയ്‌ക്കെടുക്കുന്നുവെന്ന പ്രചരണം ശക്തമായി നില്ക്കുന്ന സാഹചര്യത്തിലാണ് ചന്ദ്രചൂഡിന്റെ ചീഫ് ജസ്റ്റിസ് പദവിയിലേയ്ക്കുള്ള കടന്നു വരവ്. അദ്ദേഹം നലിതുവരെ നടത്തിയിട്ടുള്ള വിധികളെല്ലാം അംഗീകരിക്കപ്പെട്ടതായിരുന്നു. വാജ് പോയ് സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലായിരുന്നു അദ്ദേഹം . ആ കാലത്ത് തന്നെ അദ്ദേഹം ബോംബൈ ഹൈകോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി മാറി.
സുപ്രീംകോടതിയുടെ 50ാം ചീഫ്ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു. 2016 മെയ് 13ന് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് ചന്ദ്രചൂഡിന് ചീഫ്ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷം സേവനകാലയളവുണ്ട്. ജസ്റ്റിസ് യു യു ലളിത് കഴിഞ്ഞദിവസം വിരമിച്ച ഒഴിവാലാണ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിയമനം.
സുപ്രീംകോടതിയുടെ 16-ാമത് ചീഫ്ജസ് റ്റിസായിരുന്നു വൈ .വി ചന്ദ്രചൂഡ്. ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ് എന്നാണ് പൂര്‍ണ്ണമായ പേര്. 2013 മുതല്‍ അലഹബാദ് ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്നു. 2000ത്തില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 1998ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. ബോംബെഹൈക്കോടതിയിലുംസുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു. നീതിന്യായ ചരിത്രത്തില്‍ ഇടംപിടിച്ച സുപ്രധാന വിധിന്യായങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച ന്യായാധിപനാണ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്. സ്വകാര്യത മൗലികാവകാശമാക്കിയ പുട്ടസ്വാമി കേസിലെ വിധി, ശബരിമല കേസിലെ സ്ത്രീപ്രവേശനവിധി, സ്വവര്‍ഗബന്ധം കുറ്റകൃത്യമാക്കിയ 377--ാം വകുപ്പ് അസാധുവാക്കിയ വിധി, ഹാദിയാ കേസിലെ വിധി, വിവാഹേതരബന്ധം കുറ്റകൃത്യമാക്കിയ 497--ാം വകുപ്പ് റദ്ദാക്കിയ വിധി, അവിവാഹിതകളായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശമുണ്ടെന്ന വിധി തുടങ്ങി ചരിത്രത്തില്‍ ഇടംപിടിച്ച നിരവധി വിധിന്യായങ്ങളില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കൈയൊപ്പുണ്ട്. ചില നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഭൂരിപക്ഷ വിധിയോട് യോജിക്കാതെ അദ്ദേഹം പുറപ്പെടുവിച്ച ഭിന്നവിധികളും ഏറെ ശ്രദ്ധനേടി. ആധാര്‍ നിയമം പണബില്ലായി പാസാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന ഉത്തരവാണ് ഏറ്റവും ശ്രദ്ധേയമായ ഭിന്നവിധി. ആധാര്‍ നിയമം ശരിവച്ച ഭൂരിപക്ഷവിധിയെ നിഴലിലാക്കുന്നതായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഭിന്നവിധി. ഭീമാകൊറേഗാവ് കേസില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി ശരിവച്ച ഭൂരിപക്ഷ വിധിയോടും ജസ്റ്റിസ് ചന്ദ്രചൂഡ് ഭിന്നവിധിയിലൂടെ കലഹിച്ചു.അച്ഛനും സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസുമായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ ഉത്തരവ് തിരുത്താനും അദ്ദേഹം മടികാണിച്ചില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങളില്ലെന്ന 1976ലെ വിവാദ ഉത്തരവ് ഗുരുതരമായ പിഴവാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് 2019ലെ ഉത്തരവില്‍ തുറന്നടിച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് അച്ഛനും മകനും ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്നത്.
ശബരിമല സ്ത്രീപ്രവേശ വിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ കേരളത്തില്‍ കടുത്ത എതിര്‍പ്പാണുണ്ടായത്. ലിംഗ സമത്വം ഉറപ്പാക്കാന്‍ ആരാധനാലയങ്ങളില്‍ നിന്ന് സത്രീകളെ ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വിധി ന്യായത്തില്‍ പറഞ്ഞത്. ശബരിമല സത്രീപ്രവേശന വിഷയം ഇപ്പോള്‍ ഭരണഘടന ബെഞ്ചിലാണ് വിചാരണ നടക്കുന്നത്. സ്വവര്‍ഗ്ഗരതി കുറ്റകരമാക്കിയ 377 ാം വകുപ്പ് അസാധുവാക്കിയത് രാജ്യത്ത് വിശാലമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. അവിവാഹിതകളായ സ്ത്രീകള്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് കുറ്റകരവും സാമൂഹിക പ്രശ്‌നവുമായിരുന്നു. എന്നാല്‍ അവിവാഹിതകളായ സത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രം നടത്താമെന്ന അദ്ദേഹത്തിന്റെ വിധി ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവാഹേതര ബന്ധം കുറ്റകരമല്ലെന്നും ആണിനും പെണ്ണിനും സ്വതന്ത്ര ജീവിതം നയിക്കാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം 497 വകുപ്പ് റദ്ദാക്കി കൊണ്ട് വിധിച്ചു. നീതിന്യായ രംഗത്ത് വലിയ മാറ്റങ്ങളുടെ കാലമാണ് വരാന്‍ പോകുന്നതെന്നാണ് ചന്ദ്രചൂഡിന്റൈ മുന്‍കാല വിധികള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha