നോട്ട് നിരോധനം സത്യവാങ്മൂലം നൽകിയില്ല സർക്കാർ "ലജ്ജാകരം ' സുപ്രീം കോടതി
നോട്ട് നിരോധനം കള്ളപണം വെളിത്തോ ?
നോട്ട് നിരോധനം . ബിജെപി സര്‍ക്കാര്‍ കള്ളപ്പണം കണ്ടുപിടിക്കാന്‍ കൊണ്ടുവന്ന വലിയ ആയുധം. ആ ആയുധമിപ്പോള്‍ ബിജെപിയ്ക്ക് തിരിച്ചു കൊത്തുകയാണ്. അല്ലേലും ദണ്ഡ് കറക്കി ശീലിച്ചവര്‍ക്ക് ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങളെ ഭയമാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ ഏറ്റവും വിപ്ലവകരമായ പരിഷ്‌കാരമായിരുന്നു നോട്ട് നിരോധനമെന്നാണ് ബിജെപി പറഞ്ഞു വെയ്ക്കുന്നത്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപണം കണ്ടെത്തിയോ. മിണ്ടാട്ടമില്ല. കള്ളപ്പണക്കാരെയെല്ലാം ഞങ്ങള്‍ കണ്ടംവഴി ഓടിച്ചെന്ന് പറയും. ഓടി തളര്‍ന്ന കള്ളപ്പണക്കാരെല്ലാം ബിജെപി ഓഫീസിലേയ്ക്കാണോ എത്തിയതെന്ന് ചോദിക്കരുത്. ഉത്തരം പറയേണ്ടി വരും. നോട്ട നിരോധനം കൊണ്ട് രാജ്യത്തിന് എന്ത് നേട്ടമുണ്ടായി. അതിന് ഉത്തരം ജനങ്ങളുടെ പക്കലുണ്ട്. പാവപ്പെട്ടവനെ മണുക്കൂറല്ല ദിവസങ്ങളോളെ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിര്‍ത്തിച്ചു. തല്ലു കൊള്ളിച്ചു. വെയിലും മഴയും കൊള്ളിച്ചു. ലോകരാജ്യങ്ങള്‍ ബഹുമാനിച്ചിരുന്ന സാമ്പത്തിക അവസ്ഥയില്‍ നിന്നും ഇന്‍ഡ്യയെ സ്ഥിരതയില്ലാ രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് തളളിവിട്ടു. രാജ്യത്തിന്റെ സമ്പത്തിന്റെ എന്‍പത് ശതമാനവും ശതകോടീശ്വരന്‍മാരുടെ കൈകളിലായി. രാജ്യം ദാരിദ്ര്യത്തിലേയ്ക്ക കൂപ്പു കുത്തി. പാവപ്പെട്ടവന്‍ പാവപ്പെട്ടവനായി തന്നെ തുടരുന്നു. കോര്‍പ്പറേറ്റുകളുടെ സമ്പത്ത് കുമിഞ്ഞു കൂടി. അങ്ങനെ നോട്ട് നിരോധനത്തിന്റെ അഴിയാകഥകള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
എന്നാലും എന്റെ മോദിജി നോട്ട് നിരോധനത്തിന്റെ ഗുണം അവിടെ നില്ക്കട്ടെ . നിങ്ങള്‍ എന്തിനാണ് നോട്ട് നിരോധിച്ചത്. അതിനി പിടിച്ച കാര്യം എന്തായിരുന്നു. ഈ ചോദ്യം കഴിഞ്ഞ ആറ് വര്‍ഷമായി ജനങ്ങള്‍ ചോദിക്കുന്നു . നിങ്ങള്‍ ഉത്തരം കൊടുത്തില്ല. ഇപ്പോഴിതാ പരമോന്നത നീതിപീഠവും ചോദിക്കുന്നു നിങ്ങള്‍ നോട്ട് പിന്‍വലിച്ചതിന്റെ സത്യവാങ്മൂലം ഒന്ന് പറയൂ. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതിയെട്ട് ഹര്‍ജികളാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പരിശോധിക്കുന്നത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നോട്ട് നിരോധനത്തിന് പിടിച്ച ആവശ്യം എന്തെന്ന് കോടതിയോട് പോലും പറയുന്നില്ല. അങ്ങനെ എന്തെങ്കിലും പറയാനുണ്ടാവുമോ ആവോ. എന്തായാലും കോടതി മോദിയുടെ മുഖത്ത് നോക്കി പറഞ്ഞു. ഇത് ലജ്ജാകരം. കോടതിയ്ക്ക് ചീത്ത വിളിക്കാനാവാത്തത് കൊണ്ട് ലജ്ജാകരം കൊണ്ട് തൃപ്തിപ്പെടണം. ആറ് വര്‍ഷം കഴിഞ്ഞിട്ടും എന്തിനാണ് നോട്ട് നിരോധിച്ചതെന്ന് പറയാന്‍ കഴിയാത്ത സര്‍ക്കാരിനോട് കോടതി എന്തു പറയാനാണ്. അന്‍പതിയെട്ട് ഹര്‍ജിക്കാരും സര്‍ക്കാരില്‍ നിന്നും ഉത്തരം കിട്ടാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. കോടതി കേസ് മാറ്റി മാറ്റി വശം കെട്ടു.
പിന്നെങ്ങനെ ലജ്ജാകരം പറയാതിരിക്കും. വളരെ ആലോചിച്ച് തീരുമാനിച്ചാണ് നോട്ട് നിരോധനം നടത്തിയതെന്നാണ് ബിജെപി സര്‍ക്കാരിന്റെ വാദം. നോട്ട് നിരോധിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരിതങ്ങളെ എങ്ങനെ നേരിടാമെന്നുവരെ പഠനങ്ങള്‍ നടത്തിയെന്നാണ് അന്ന് തള്ളിവിട്ടത്. എന്നാലിപ്പോള്‍ കോടതിയോട് പറയുന്നു നോട്ട് നിരോധനത്തിന്റെ വിവരങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ഇനിയും സമയം വേണം പോലും. സുപ്രീംകോടതിയില്‍ പുതിയ ചീഫ് ജസ്റ്റിസ് എത്തിയ വിവരം മോദി അറിയാന്‍ വഴിയില്ല. അദ്ദേഹം ഗുജറാത്തില്‍ പിള്ളരു കളി നടത്തുകയാണ്. തരംതാണ് രാഷ്ട്രീയ നേതാവിനെ പോലെ അദ്ദേഹം കാലുമാറ്റക്കാരെ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. മോദിജി പ്രധാനമന്ത്രി പദവിയ്‌ക്കൊക്ക വല്ലാത്തൊരു അന്തസുണ്ട്. അത് വിലയ്ക്ക് വാങ്ങാന്‍ കഴിയില്ല.ഭരണഘടന ബെഞ്ചിനോട് സര്‍ക്കാരിന്റെ ഹുങ്ക് വേണ്ടായെന്ന് പറയുന്നതിന് തുല്യമായിരുന്നു ലജ്ജാകരമെന്ന് പ്രയോഗം. എല്ലാകാര്യത്തിലും ലജ്ജിച്ച് നടക്കുന്നവര്‍ക്ക് ഇതൊക്കെ എന്ത്. എന്നാലും നിതിന്‍ ഗഡ്കരിക്ക് കുറച്ച് കാര്യങ്ങളൊക്കെ മനസിലായി തുടങ്ങി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മികച്ചതായിരുന്നെന്ന് അദ്ദേഹം പറഞ്ഞത് ബിജെപിക്കാരെയും ഞെട്ടിച്ചു. ഫെഡറല്‍ സംവിധാനത്തിലുള്ള രാജ്യത്തെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കി നിറുത്താന്‍ മന്‍മോഹന്‍ സിംഗിന്റെ പരിഷ്‌കാരങ്ങള്‍ക്കായെന്ന് വിലയിരുത്തലാണ് ഗഡ്കരി നടത്തിയത്. അല്ലാതെ പാതിരാത്രിയ്ക്ക് മേരേ പ്യാരി എന്നൊക്കെ പറഞ്ഞ് നാട്ടുകാരെ പറ്റിക്കുന്നതുപോലെയല്ലെന്നാണ് ഗഡ്കരി ഉദ്ദേശിച്ചത്. നോട്ട് നിരോധനത്തിനും മോദിയുടെ ഭരണത്തിനുമെതിരെയുള്ള ഒളിയമ്പാണ് ഗഡ്കരി തെടുത്തു വിട്ടത്. താമസിയാതെ മോദിയുടെ ഏകാധിപത്യത്തിനെതിരെ ബിജെപിയില്‍ രണ്ടാം നിരഉയര്‍ന്നു വരുമെന്നതിന്റെ സൂചനയാണ് ഗഡ്കരിയുടെ വാക്കുകള്‍.
അങ്ങനെ നോട്ടനിരോധനത്തിനെതിരെ ബിജെപിയിലും പുകച്ചില്‍ നടക്കുന്നുണ്ടെന്നതാണ് വസ്തുത. ജവാഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്‍ഡ്യ ഭരിച്ച് പ്രധാനമന്ത്രിമാരെല്ലാം പാകിസ്ഥാന് വേണ്ടിയാണ് ഇന്‍ഡ്യ ഭരിച്ചതെന്നാണ് മോദി പറയുന്നത്. മോദി പറയുന്നത് ഏറ്റു പറയുകയല്ലാതെ മറ്റ് വഴികളൊന്നും സംഘികുട്ടന്‍മാര്‍ക്കും അറിയില്ല. അരനൂറ്റാണ്ടിലേറെ കാലം കൊണ്ട് പടുത്തുയര്‍ത്തിയ രാജ്യത്തെ മോദിയുടെ രാജ്യം എന്നു വിളിക്കാനാണ് അണികളെ പഠിപ്പിച്ചു കൊടുക്കുന്നത്.
https://www.facebook.com/Malayalivartha