2002 ഇൽ നടന്ന ഗുജറാത്ത് ,ഗോധ്ര കലാപത്തിന് സുപ്രീം കോടതി എന്നേ ക്ലീൻ ചിറ്റ് കൊടുത്തതാണ്... അതും കോൺഗ്രസ്സ് ഭരിക്കുമ്പോൾ.... ഇന്നലത്തെ മഴയിൽ കുരുത്ത എസ് എഫ് ഐ പിള്ളേരൊക്കെ 2002 ൽ നടന്ന ഗുജറാത്ത് കലാപവും 2022 ൽ മോദിക്കു കിട്ടിയ ക്ലീൻചിറ്റും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു....
ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു ചോദ്യം ചോദിക്കാതെ വയ്യ. കാരണമുണ്ട്.... എന്തിനാണീ ഒച്ചപ്പാടും ബഹളവും. ഏതോ സായിപ്പ് ഇറക്കിയ ഡോക്യുമെന്ററിയുടെ പേരിലാണെങ്കിൽ നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും കേന്ദ്ര സർക്കാരിനും ഒരുചുക്കും സംഭവിക്കാനില്ലെന്ന് മനസിലാക്കാൻ ഇവർക്ക് ശേഷിയില്ലേ? ഇടതും വലതും ഒന്നിച്ചു ഭരിച്ചിട്ടും കണ്ടെത്താൻ കഴിയാത്ത എന്തോ വിവരം സായ്പ്പ് കണ്ടെത്തി എന്ന് പറഞ്ഞ് വരുമ്പോൾ ആർക്കെതിരെയാണ് നിങ്ങളുടെ ആരോപണം എന്ന് ഒരു നിമിഷം ചിന്തിക്കാൻ മൂളയുള്ള ആരും കൂടെയില്ലേ? തലയിൽ അല്പമെങ്കിലും ആൾതാമസം ഉണ്ടെങ്കിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. 2002 ഇൽ നടന്ന ഗുജറാത്ത് ,ഗോധ്ര കലാപത്തിന് സുപ്രീം കോടതി എന്നേ ക്ലീൻ ചിറ്റ് കൊടുത്തതാണ്. അതും കോൺഗ്രസ്സ് ഭരിക്കുമ്പോൾ. ഇന്നലത്തെ മഴയിൽ കുരുത്ത എസ് എഫ് ഐ പിള്ളേരൊക്കെ 2002 ൽ നടന്ന ഗുജറാത്ത് കലാപവും 2022 ൽ മോദിക്കു കിട്ടിയ ക്ലീൻചിറ്റും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.
പരമോന്നത നീതിപീഠത്തിന്റെ വിധിക്കുമേലെ ഇനിയെന്ത് സംഭവിക്കാൻ. ഈ കാഹളം മുഴക്കുന്ന ബി ജെ പിക്കാർക്കു അല്പമൊന്നു ആലോചിച്ചുകൂടെ. ഇക്കണ്ട കാലമൊന്നും കണ്ടെത്താൻ കഴിയാത്ത എന്തോ പുതിയ കാര്യം ഏതോ വിദേശ ചാനൽ കുത്തിപ്പൊക്കിക്കൊണ്ടു വരുന്നു എന്ന് പറയുന്നത് തന്നെ നാണക്കേടാണ് എന്ന് ആലോചിക്കാനുള്ള മൂള, മുക്കിനു മുക്കിനു ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന കോൺഗ്രെസ്സ്കാർക്കോ കമ്മ്യൂണിസ്റ്റുകാർക്കോ ഇല്ല.
അപ്പോൾ പിന്നെ കേരളത്തിലെ ബി ജെ പി പ്രവർത്തകർ എന്തിനാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നവർക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുന്നത്. പലരും മാറിമാറി കേന്ദ്രം ഭരിക്കുന്നതിനിടെ ഒരാൾക്കുപോലും ഇക്കാര്യം പറഞ്ഞു മോദിയുടെ രോമത്തിൽ തൊടാൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെയാണ് ബി ജെ പി ദേശീയ നേതൃത്വം ഇക്കാര്യത്തിൽ കണ്ടഭാവം നടിക്കാത്തതു. ദേശീയ ബി ജെ പിയുടെ ഫേയ്സ് ബുക്ക്, ട്വിറ്റർ പേജുകളിലൊന്നും ഡോക്യുമെന്റരിക്കെതിരെ ഡോക്യുമെന്റിയെക്കുറിച്ച് യാതൊരു പരാമർശമോ, സമരപ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല.
നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകർക്കാൻ ഇത്തരം ഒരു ഊപ്പിടികാണിക്കലിനും കഴിയില്ലെന്ന് നേതൃത്വത്തിൻ നല്ല ഉറപ്പുണ്ട്.
പാർട്ടിയുടെ ദേശീയ തലത്തിലെ ഈ നിലപാട് വളരെ വ്യക്തമാണ്. കാൽ നൂറ്റാണ്ടായി
എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും മോദിവിരുദ്ധരും ശ്രമിച്ചിട്ടും പൊക്കിക്കൊണ്ട് വരാൻ കഴിയാത്ത എന്താണ് സായിപ്പു കണ്ടുപിടിച്ചത്. ഒരു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ വെല്ലുവിളിക്കുന്ന ഈ ഏർപ്പാടിന് സംസ്ഥാനത്തെ ബി ജെ പിക്കാരുടെ പ്രതിഷേധം എന്തിനാണ്.
വഴിയേ പോയവരൊക്കെ തൊഴിച്ചിട്ടു പോകാൻ പാകത്തിന് പൃഷ്ഠം കാണിച്ചുകൊടുക്കുന്ന പരിപാടി നമ്മുടെ രാജ്യത്തിന് വേണ്ടെന്ന് തീരുമാനിക്കാനുള്ള ആർജ്ജവമാണ് ഡോക്യുമെന്റി സംപ്രേക്ഷണത്തിനോടു ഇൻഡ്യ കാണിച്ച എതിർപ്പ്.
ഈ ഡോക്യുമെൻ്ററി നാട്ടുകാർ കണ്ടാൽ മോദി തറപറ്റും എന്ന് ചിന്തിക്കുന്നവർ തലയിൽ ആൾത്താമസം ഇല്ലാത്തവർ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. വെറുതെ കറൻ്റും സമയവും കളയാം എന്ന് മാത്രം.
കഷ്ടം എന്നല്ലാതെ എന്തുപറയാൻ.
https://www.facebook.com/Malayalivartha