Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

ഹൈക്കോടതി കൊടുവാളെടുത്തു കേസുകള്‍ തിരിച്ചു വിളിപ്പിച്ചു. കറപുരണ്ട കറുത്ത ഗൗവ്വുണുകള്‍ ആണിയില്‍ തൂക്കും.

28 JANUARY 2023 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ജനപ്രതിനിധികല്‍ സത്യപ്രതിജ്ഞ നടത്തിയാണ് ജനകീയ അധികാരം ഏറ്റെടുക്കുന്നത്. അഭിഭാഷകരും, ഡോക്ടര്‍മാരും മറ്റ് പ്രൊഫഷണലുകളും  പ്രിതജ്ഞ ചൊല്ലി സത്യം ചെയ്തു കൊണ്ടാണ് അവരുടെ പ്രൊഫഷനിലേയ്ക്കിറങ്ങുന്നത്. നിയമ വ്യവസ്ഥിതിയില്‍ അഭിഭാഷകരുടെ കാര്യത്തില്‍ അത് അല്പം കൂടുതലുമാണ്. എന്നാല്‍ വക്കീലന്‍മാര്‍ ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങി അഴിമിതി നടത്തുന്നത് പുതിയ സംഭവമല്ല. മജിസ്‌ട്രേറ്രറ് കോടതി മുതല്‍ കേസ് വാദിക്കുന്ന വക്കീലന്‍മാര്‍ ജഡ്ജിയുടെ പേര് പറഞ്ഞ കക്ഷികളില്‍ നിന്നും പണം ഈടാക്കുന്നതായി നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.എന്നാല്‍ കേരള ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ ഒരാളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായെത്തിയിരിക്കുന്നത്.

ലക്ഷങ്ങള്‍ ജഡ്ജിമാരുടെ പേരില്‍ വാങ്ങി കക്ഷികള്‍ക്ക് ജാമ്യം അല്ലെങ്കില്‍ ശിക്ഷയില്‍ നിന്ന് മോചനവും നേടി കൊടുക്കുമ്പോള്‍ കക്ഷികള്‍ സംതൃപ്തരായി മടങ്ങുകയാണ് പതിവ്. ജഡ്ജിയും നീതിന്യാ വ്യവസ്ഥിതിയും സാധാരണക്കാരന് അപ്രാപ്യമെന്ന ചിന്തയാണ് പലരേയും പണ നഷ്ടത്തിലേയ്ക്ക് എത്തിക്കുന്നത്. നിയമസാക്ഷരത നേടിയ സംസ്ഥാനം എന്ന് ഊറ്റം കൊള്ളുമ്പോഴും മാലയാളികള്‍ നിരന്തരം ഇത്തരം പൊള്ളത്തരങ്ങളില്‍ വീണുപോകുന്നത് നീതിന്യായ സംവിധാനത്തിലെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പണക്കാരമുന്നില്‍ നിയമം നടുവൊടിച്ച് കിടക്കും എന്നാണ് ഇക്കൂട്ടര്‍ വരുത്തി തീര്‍ത്തിരിക്കുന്നത്.സൈബിജോസിന്റെ വിഷയം അന്വേഷണത്തിലിരിക്കുന്നുവെങ്കിലും സാധാരണക്കാരന്റെ നിയമത്തിനോടും കോടതിയോടുമുള്ള ആദരവ് മനസിലാക്കിയ ഹൈക്കോടതി സെബിജോസ് ഹാജരാകയ കേസിലെ ജാമ്യ ഉത്തരവുകള്‍ തിരിച്ചു വിളിച്ച് പരിശോധിച്ചു തുടങ്ങിയതെന്നത് ശ്രദ്ധേയമാണ്.

ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ചപറ്റിയെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. നോട്ടിസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.അനുകൂല വിധി വാങ്ങി നല്‍കാമെന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം 3 ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ അസാധാരണ നടപടി. കേസ് വീണ്ടും കേള്‍ക്കും. 2022 ഏപ്രില്‍ 29ന് ഇറങ്ങിയ ഉത്തരവാണ് ഹൈക്കോടതി തിരിച്ചുവിളിച്ചത്. ഈ കേസില്‍ അഡ്വ. സൈബി 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.

ജാതിപ്പേര് വിളിച്ചെന്ന കേസില്‍ റാന്നി സ്വദേശിയാണ് പരാതിക്കാരന്‍. റാന്നി പൊലീസ് സ്റ്റേഷനില്‍ പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതികളുടെ ജാമ്യഹര്‍ജി വന്നതിനുപിന്നാലെ വാദി ഭാഗത്തിന് നോട്ടിസ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ്എച്ച്ഒയ്ക്കു ആയിരുന്നു നിര്‍ദേശം. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന്റെ വാദത്തിനായി അഭിഭാഷകര്‍ ഉണ്ടായിരുന്നില്ല. കോടതി ചോദിച്ചപ്പോള്‍ നോട്ടിസ് നല്‍കിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. സൈബി ജോസ് ആയിരുന്നു പ്രതികള്‍ക്കുവേണ്ടി ഹാജരായത്. കേസില്‍ ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന് 50 ലക്ഷം രൂപ നല്‍കാനെന്ന പേരില്‍ സൈബി ജോസ് കോഴ കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇരയ്ക്ക് യഥാസമയം പോലീസ് നോട്ടീസ് എത്തിച്ചോ എന്ന കാര്യത്തില്‍ കോടതിയ്ക്കും സംശയമുണ്ട്. അഭിഭാഷകരും പോലീസും ചേരുന്ന ഒരു ക്രിമിനല്‍ കോക്കസിന്റെ പ്രവര്‍ത്തനം ഇതിന് പിന്നിലുണ്ടോയെന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ജാമ്യഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതി സമീപിച്ചു. ഇരയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്കു ജാമ്യം നല്‍കിയത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ട് സിയാദ് റഹ്മാന്‍ തന്നെയാണ് അദ്ദേഹം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഉത്തരവ് പിന്‍വലിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കും.

ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നു പണം വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയാണുണ്ടായത്. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ താന്‍ വാങ്ങിയത് അഭിഭാഷക ഫീസ് മാത്രമാണെന്ന മൊഴിയില്‍ സെബി ഉറച്ചുനിന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സൈബി ആരോപിച്ചിരുന്നു.കേസില്‍ സാക്ഷി മൊഴികള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം കമ്മിഷണര്‍ വ്യക്തമാക്കി. സൈബിയുടെ മൊഴിയും സാക്ഷി മൊഴികളും താരതമ്യം ചെയ്തശേഷം രണ്ടു ദിവസത്തിനകം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പൊലീസ് വിശദമായ അന്വേഷണം നടത്തും.

സൈബിയും കൂട്ടരും ഭീഷണിപ്പെടുത്തിയതായി ഹൈക്കോടതി വിജിലന്‍സിന് അഭിഭാഷകര്‍ മൊഴി നല്‍കിയിരുന്നു. ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സൈബി ജോസ് പണം വാങ്ങിയത് സിനിമാ നിര്‍മാതാവില്‍ നിന്നും അറിഞ്ഞെന്നാണ് അഭിഭാഷകരുടെ മൊഴി. നിര്‍മാതാവ് അടക്കമുള്ള സാക്ഷികള്‍ കഴിഞ്ഞ ദിവസം കമ്മിഷണര്‍ ഓഫിസില്‍ എത്തി മൊഴി നല്‍കിയിരുന്നു.

ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍ നിന്നു പണം വാങ്ങിയതായി പ്രഥമദൃഷ്ട്യാ കരുതാവുന്ന വസ്തുതകളുണ്ടെന്നും 3 ജഡ്ജിമാരുടെ പേരില്‍ പണം വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും ഹൈക്കോടതി വിജിലന്‍സ് റജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഹൈക്കോടതി ജഡ്ജി തന്നെ രഹസ്യ വിവരം നല്‍കുകയും കഴിഞ്ഞ നവംബറില്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്.

ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ എന്നിവര്‍ക്കു നല്‍കാന്‍ എന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്നാണു ചില അഭിഭാഷകരുടെ മൊഴി. കേട്ട വിവരം പുറത്തു പറഞ്ഞതിനു ഭീഷണിപ്പെടുത്താനും അപമാനിക്കാനും ശ്രമം ഉണ്ടെന്നും ചില അഭിഭാഷകര്‍ പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ പേരു പറഞ്ഞ് കക്ഷിയുടെ പക്കല്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ പേരില്‍ 2 ലക്ഷം രൂപ വാങ്ങിയെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്റെ പേരില്‍ 50 ലക്ഷം രൂപ വാങ്ങിയെന്നും കേട്ടതായി അഭിഭാഷകരുടെ മൊഴിയിലുണ്ട്. പീഡനക്കേസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മാതാവ് ഇങ്ങനെ പണം നല്‍കിയ കാര്യം പറഞ്ഞുവെന്ന് ഒരു അഭിഭാഷകന്‍ മൊഴി നല്‍കിയതായും വിജിലന്‍സ് സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ അഭിഭാഷകന്‍ കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം ഔദ്യോഗിക പെരുമാറ്റദൂഷ്യത്തിന്റെ പരിധിയില്‍ വരുമെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടി ജുഡീഷ്യല്‍ നടപടികളിലുള്ള ഇടപെടലും നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതുമാണ്. ഈ സാഹചര്യത്തില്‍ ബാര്‍ കൗണ്‍സിലിനെ അറിയിക്കണോ, കോടതിയലക്ഷ്യ നടപടി വേണോ എന്നെല്ലാം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണു റിപ്പോര്‍ട്ട്.ഹെക്കോടതി അഭിഭാഷക സംഘടനയുടെ മുഖ്യഭാരവാഹി കൂടിയായ സൈബി ജോസിനെതിരെ െഹെക്കോടതി റജിസ്ട്രാര്‍ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം കൊച്ചി പൊലീസ് കമ്മിഷണര്‍ പ്രാഥമിക അന്വേഷണം നടത്തിയ്ത.്.

ഹൈക്കോടതി അഭിഭാഷക സംഘടനയുടെ ഭാരവാഹിത്വത്തിലൂടെ സമ്പാദിച്ച ബന്ധങ്ങള്‍ ഇദ്ദേഹം ഇത്തരം തട്ടിപ്പിന് ഉപയോഗിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. സൈബിയുടെ ബാങ്ക് അക്കൗണ്ടുകള്‍, സമ്പാദ്യം എന്നിവയെ കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. ഒരു വിഭാഗം അഭിഭാഷകര്‍ സൈബിയ്‌ക്കെതിരെ മൊഴി നല്കിയെങ്കിലും മറ്റൊരു വിഭാഗം സൈബി പിന്‍തുണയ്ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കാരണം ജഡ്ജിമാരെ സ്വാധീനിക്കാനെന്ന് പറഞ്ഞ് ഉപഹാരങ്ങളും പണവും വാങ്ങുന്നവരുണ്ടെന്ന് തന്നെയാണ് കണ്ടെത്തലിലൂടെ പുറത്ത് വരുന്നത്. കക്ഷികള്‍ക്ക് ജാമ്യമോ, ശിക്ഷയില്‍ നിന്ന് ഒഴിവാക്കലോ ഉണ്ടായാല്‍ പണം നഷ്ടമായാലും വക്കീലിന്റെ കഴിവിനെ പുകഴ്ത്തി അവര്‍ പോവുകയാണ് പതിവ്. കോടതികള്‍ക്ക് മുന്നില്‍ ഇടനിലക്കാരായി നില്ക്കുന്നവര്‍ക്കും , നോട്ടീസുകള്‍ കൈമാറുന്നതിലും, കുറ്റപത്രം തയ്യാറാക്കുന്നതിലും പിഴവുകള്‍ വരുത്തി പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വരെ ഇത്തരം കണ്ണിയുടെ ഭാഗമാണ്.

ആനാട് സ്വദശിയായ ഭാര്യയെ ചുട്ടുകൊന്ന കേസില്‍ മരിച്ചയാളിന്റെ ഡിഎന്‍എ പരിശോധന നടത്താതെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മരിച്ച വ്യക്തി ആരെന്ന പ്രതിഭാഗം വക്കീലിന്റെ ചോദ്യം പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുമെന്ന മനസിലാക്കിയ ജഡ്ജിയാണ് ഡി എന്‍എ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. കുറ്റപത്രത്തില്‍ ഗുതുരതര പിഴവ് വരുത്തിയ ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് കോടതിക്ക് സര്‍ക്കാരിനോട് ഉത്തരവിടേണ്ടി വന്നതും അടുത്തിടെയാണ്. ഇത്തരം രക്ഷാമാര്‍ഗ്ഗങ്ങള്‍ കേസില്‍ ചെയ്തു വെച്ച ശേഷം സൈബിയെ പോലുള്ള അഭിഭാഷകരെ പോലീസ് തന്നെ ശരിയാക്കി കൊടുക്കുകയും ചെയ്യുന്നതാണ് പതിവ്. എന്തായാലും കേരളത്തില്‍ അഭിഭാഷകര്‍ക്ക് ആകെ അപമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (27 minutes ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (34 minutes ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (39 minutes ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (51 minutes ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (1 hour ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (2 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (2 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (4 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (4 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (4 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (4 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (4 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (4 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (4 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (5 hours ago)

Malayali Vartha Recommends