ഹൈക്കോടതി കൊടുവാളെടുത്തു കേസുകള്‍ തിരിച്ചു വിളിപ്പിച്ചു. കറപുരണ്ട കറുത്ത ഗൗവ്വുണുകള്‍ ആണിയില്‍ തൂക്കും.
ജനപ്രതിനിധികല്‍ സത്യപ്രതിജ്ഞ നടത്തിയാണ് ജനകീയ അധികാരം ഏറ്റെടുക്കുന്നത്. അഭിഭാഷകരും, ഡോക്ടര്‍മാരും മറ്റ് പ്രൊഫഷണലുകളും പ്രിതജ്ഞ ചൊല്ലി സത്യം ചെയ്തു കൊണ്ടാണ് അവരുടെ പ്രൊഫഷനിലേയ്ക്കിറങ്ങുന്നത്. നിയമ വ്യവസ്ഥിതിയില്‍ അഭിഭാഷകരുടെ കാര്യത്തില്‍ അത് അല്പം കൂടുതലുമാണ്. എന്നാല്‍ വക്കീലന്‍മാര്‍ ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങി അഴിമിതി നടത്തുന്നത് പുതിയ സംഭവമല്ല. മജിസ്‌ട്രേറ്രറ് കോടതി മുതല്‍ കേസ് വാദിക്കുന്ന വക്കീലന്‍മാര്‍ ജഡ്ജിയുടെ പേര് പറഞ്ഞ കക്ഷികളില്‍ നിന്നും പണം ഈടാക്കുന്നതായി നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.എന്നാല്‍ കേരള ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ ഒരാളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായെത്തിയിരിക്കുന്നത്.
ലക്ഷങ്ങള്‍ ജഡ്ജിമാരുടെ പേരില്‍ വാങ്ങി കക്ഷികള്‍ക്ക് ജാമ്യം അല്ലെങ്കില്‍ ശിക്ഷയില്‍ നിന്ന് മോചനവും നേടി കൊടുക്കുമ്പോള്‍ കക്ഷികള്‍ സംതൃപ്തരായി മടങ്ങുകയാണ് പതിവ്. ജഡ്ജിയും നീതിന്യാ വ്യവസ്ഥിതിയും സാധാരണക്കാരന് അപ്രാപ്യമെന്ന ചിന്തയാണ് പലരേയും പണ നഷ്ടത്തിലേയ്ക്ക് എത്തിക്കുന്നത്. നിയമസാക്ഷരത നേടിയ സംസ്ഥാനം എന്ന് ഊറ്റം കൊള്ളുമ്പോഴും മാലയാളികള്‍ നിരന്തരം ഇത്തരം പൊള്ളത്തരങ്ങളില്‍ വീണുപോകുന്നത് നീതിന്യായ സംവിധാനത്തിലെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പണക്കാരമുന്നില്‍ നിയമം നടുവൊടിച്ച് കിടക്കും എന്നാണ് ഇക്കൂട്ടര്‍ വരുത്തി തീര്‍ത്തിരിക്കുന്നത്.സൈബിജോസിന്റെ വിഷയം അന്വേഷണത്തിലിരിക്കുന്നുവെങ്കിലും സാധാരണക്കാരന്റെ നിയമത്തിനോടും കോടതിയോടുമുള്ള ആദരവ് മനസിലാക്കിയ ഹൈക്കോടതി സെബിജോസ് ഹാജരാകയ കേസിലെ ജാമ്യ ഉത്തരവുകള്‍ തിരിച്ചു വിളിച്ച് പരിശോധിച്ചു തുടങ്ങിയതെന്നത് ശ്രദ്ധേയമാണ്.
ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ചപറ്റിയെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. നോട്ടിസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.അനുകൂല വിധി വാങ്ങി നല്‍കാമെന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം 3 ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ അസാധാരണ നടപടി. കേസ് വീണ്ടും കേള്‍ക്കും. 2022 ഏപ്രില്‍ 29ന് ഇറങ്ങിയ ഉത്തരവാണ് ഹൈക്കോടതി തിരിച്ചുവിളിച്ചത്. ഈ കേസില്‍ അഡ്വ. സൈബി 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.
ജാതിപ്പേര് വിളിച്ചെന്ന കേസില്‍ റാന്നി സ്വദേശിയാണ് പരാതിക്കാരന്‍. റാന്നി പൊലീസ് സ്റ്റേഷനില്‍ പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതികളുടെ ജാമ്യഹര്‍ജി വന്നതിനുപിന്നാലെ വാദി ഭാഗത്തിന് നോട്ടിസ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ്എച്ച്ഒയ്ക്കു ആയിരുന്നു നിര്‍ദേശം. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന്റെ വാദത്തിനായി അഭിഭാഷകര്‍ ഉണ്ടായിരുന്നില്ല. കോടതി ചോദിച്ചപ്പോള്‍ നോട്ടിസ് നല്‍കിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. സൈബി ജോസ് ആയിരുന്നു പ്രതികള്‍ക്കുവേണ്ടി ഹാജരായത്. കേസില്‍ ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന് 50 ലക്ഷം രൂപ നല്‍കാനെന്ന പേരില്‍ സൈബി ജോസ് കോഴ കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇരയ്ക്ക് യഥാസമയം പോലീസ് നോട്ടീസ് എത്തിച്ചോ എന്ന കാര്യത്തില്‍ കോടതിയ്ക്കും സംശയമുണ്ട്. അഭിഭാഷകരും പോലീസും ചേരുന്ന ഒരു ക്രിമിനല്‍ കോക്കസിന്റെ പ്രവര്‍ത്തനം ഇതിന് പിന്നിലുണ്ടോയെന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ജാമ്യഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതി സമീപിച്ചു. ഇരയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്കു ജാമ്യം നല്‍കിയത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ട് സിയാദ് റഹ്മാന്‍ തന്നെയാണ് അദ്ദേഹം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഉത്തരവ് പിന്‍വലിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കും.
ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നു പണം വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയാണുണ്ടായത്. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ താന്‍ വാങ്ങിയത് അഭിഭാഷക ഫീസ് മാത്രമാണെന്ന മൊഴിയില്‍ സെബി ഉറച്ചുനിന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സൈബി ആരോപിച്ചിരുന്നു.കേസില്‍ സാക്ഷി മൊഴികള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം കമ്മിഷണര്‍ വ്യക്തമാക്കി. സൈബിയുടെ മൊഴിയും സാക്ഷി മൊഴികളും താരതമ്യം ചെയ്തശേഷം രണ്ടു ദിവസത്തിനകം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പൊലീസ് വിശദമായ അന്വേഷണം നടത്തും.
സൈബിയും കൂട്ടരും ഭീഷണിപ്പെടുത്തിയതായി ഹൈക്കോടതി വിജിലന്‍സിന് അഭിഭാഷകര്‍ മൊഴി നല്‍കിയിരുന്നു. ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സൈബി ജോസ് പണം വാങ്ങിയത് സിനിമാ നിര്‍മാതാവില്‍ നിന്നും അറിഞ്ഞെന്നാണ് അഭിഭാഷകരുടെ മൊഴി. നിര്‍മാതാവ് അടക്കമുള്ള സാക്ഷികള്‍ കഴിഞ്ഞ ദിവസം കമ്മിഷണര്‍ ഓഫിസില്‍ എത്തി മൊഴി നല്‍കിയിരുന്നു.
ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍ നിന്നു പണം വാങ്ങിയതായി പ്രഥമദൃഷ്ട്യാ കരുതാവുന്ന വസ്തുതകളുണ്ടെന്നും 3 ജഡ്ജിമാരുടെ പേരില്‍ പണം വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും ഹൈക്കോടതി വിജിലന്‍സ് റജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഹൈക്കോടതി ജഡ്ജി തന്നെ രഹസ്യ വിവരം നല്‍കുകയും കഴിഞ്ഞ നവംബറില്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്.
ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ എന്നിവര്‍ക്കു നല്‍കാന്‍ എന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്നാണു ചില അഭിഭാഷകരുടെ മൊഴി. കേട്ട വിവരം പുറത്തു പറഞ്ഞതിനു ഭീഷണിപ്പെടുത്താനും അപമാനിക്കാനും ശ്രമം ഉണ്ടെന്നും ചില അഭിഭാഷകര്‍ പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ പേരു പറഞ്ഞ് കക്ഷിയുടെ പക്കല്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ പേരില്‍ 2 ലക്ഷം രൂപ വാങ്ങിയെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്റെ പേരില്‍ 50 ലക്ഷം രൂപ വാങ്ങിയെന്നും കേട്ടതായി അഭിഭാഷകരുടെ മൊഴിയിലുണ്ട്. പീഡനക്കേസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മാതാവ് ഇങ്ങനെ പണം നല്‍കിയ കാര്യം പറഞ്ഞുവെന്ന് ഒരു അഭിഭാഷകന്‍ മൊഴി നല്‍കിയതായും വിജിലന്‍സ് സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ അഭിഭാഷകന്‍ കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം ഔദ്യോഗിക പെരുമാറ്റദൂഷ്യത്തിന്റെ പരിധിയില്‍ വരുമെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടി ജുഡീഷ്യല്‍ നടപടികളിലുള്ള ഇടപെടലും നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതുമാണ്. ഈ സാഹചര്യത്തില്‍ ബാര്‍ കൗണ്‍സിലിനെ അറിയിക്കണോ, കോടതിയലക്ഷ്യ നടപടി വേണോ എന്നെല്ലാം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണു റിപ്പോര്‍ട്ട്.ഹെക്കോടതി അഭിഭാഷക സംഘടനയുടെ മുഖ്യഭാരവാഹി കൂടിയായ സൈബി ജോസിനെതിരെ െഹെക്കോടതി റജിസ്ട്രാര്‍ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം കൊച്ചി പൊലീസ് കമ്മിഷണര്‍ പ്രാഥമിക അന്വേഷണം നടത്തിയ്ത.്.
ഹൈക്കോടതി അഭിഭാഷക സംഘടനയുടെ ഭാരവാഹിത്വത്തിലൂടെ സമ്പാദിച്ച ബന്ധങ്ങള്‍ ഇദ്ദേഹം ഇത്തരം തട്ടിപ്പിന് ഉപയോഗിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. സൈബിയുടെ ബാങ്ക് അക്കൗണ്ടുകള്‍, സമ്പാദ്യം എന്നിവയെ കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. ഒരു വിഭാഗം അഭിഭാഷകര്‍ സൈബിയ്‌ക്കെതിരെ മൊഴി നല്കിയെങ്കിലും മറ്റൊരു വിഭാഗം സൈബി പിന്‍തുണയ്ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കാരണം ജഡ്ജിമാരെ സ്വാധീനിക്കാനെന്ന് പറഞ്ഞ് ഉപഹാരങ്ങളും പണവും വാങ്ങുന്നവരുണ്ടെന്ന് തന്നെയാണ് കണ്ടെത്തലിലൂടെ പുറത്ത് വരുന്നത്. കക്ഷികള്‍ക്ക് ജാമ്യമോ, ശിക്ഷയില്‍ നിന്ന് ഒഴിവാക്കലോ ഉണ്ടായാല്‍ പണം നഷ്ടമായാലും വക്കീലിന്റെ കഴിവിനെ പുകഴ്ത്തി അവര്‍ പോവുകയാണ് പതിവ്. കോടതികള്‍ക്ക് മുന്നില്‍ ഇടനിലക്കാരായി നില്ക്കുന്നവര്‍ക്കും , നോട്ടീസുകള്‍ കൈമാറുന്നതിലും, കുറ്റപത്രം തയ്യാറാക്കുന്നതിലും പിഴവുകള്‍ വരുത്തി പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വരെ ഇത്തരം കണ്ണിയുടെ ഭാഗമാണ്.
ആനാട് സ്വദശിയായ ഭാര്യയെ ചുട്ടുകൊന്ന കേസില്‍ മരിച്ചയാളിന്റെ ഡിഎന്‍എ പരിശോധന നടത്താതെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മരിച്ച വ്യക്തി ആരെന്ന പ്രതിഭാഗം വക്കീലിന്റെ ചോദ്യം പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുമെന്ന മനസിലാക്കിയ ജഡ്ജിയാണ് ഡി എന്‍എ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. കുറ്റപത്രത്തില്‍ ഗുതുരതര പിഴവ് വരുത്തിയ ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് കോടതിക്ക് സര്‍ക്കാരിനോട് ഉത്തരവിടേണ്ടി വന്നതും അടുത്തിടെയാണ്. ഇത്തരം രക്ഷാമാര്‍ഗ്ഗങ്ങള്‍ കേസില്‍ ചെയ്തു വെച്ച ശേഷം സൈബിയെ പോലുള്ള അഭിഭാഷകരെ പോലീസ് തന്നെ ശരിയാക്കി കൊടുക്കുകയും ചെയ്യുന്നതാണ് പതിവ്. എന്തായാലും കേരളത്തില്‍ അഭിഭാഷകര്‍ക്ക് ആകെ അപമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha