ഷോക്കടിക്കുന്ന കറന്റ് ബിൽ ...പൊള്ളുന്ന വെള്ളക്കരം.. ടി വി ചാനൽ നിരക്കിലും വൻ വർധന ... നിരക്ക് വര്‍ധന ഉത്തരവ് നടപ്പാക്കുന്നത് വരിക്കാരെ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു.... ഇത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഫെബ്രുവരി 8ന് കേരള ഹൈക്കോടതിയില്‍ അന്തിമ വാദം നടക്കും....കേരളത്തിൽ വിലയില്ലാത്തത് ഒന്നേ ഉള്ളൂ
ടിവി ചാനലുകളുടെ പുതിയ നിരക്കുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (Trai) ഉത്തരവ് ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഡിറ്റിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ 30 ശതമാനം വര്‍ധിക്കും . അതേസമയം നിരക്ക് വര്‍ധന ഉത്തരവ് നടപ്പാക്കുന്നത് വരിക്കാരെ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഇത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഫെബ്രുവരി 8ന് കേരള ഹൈക്കോടതിയില്‍ അന്തിമ വാദം നടക്കും.
തല്‍ക്കാലം നിരക്ക് വര്‍ധന ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വീണ്ടും ട്രായിയെ സമീപിച്ചിട്ടുണ്ട്. നവംബറില്‍ ട്രായ് പുതിയ നിരക്ക് ഉത്തരവ് 2.0 ഭേദഗതി ചെയ്തു. ഇതോടെ ഒരു ടിവി ചാനലിന്റെ വില 12 രൂപയില്‍ നിന്ന് 19 രൂപയായി വര്‍ധിച്ചു. കേബിള്‍ ടെലിവിഷന്‍ വ്യവസായം പ്രതിമാസം 2.5 ശതമാനം വരിക്കാരുടെ കുറവ് നേരിടുന്നുവെന്നും ഇത് പുതിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതോടെ ഇനിയും വര്‍ധിക്കുമെന്ന് ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ (AIDCF) മുമ്പ് പറഞ്ഞിരുന്നു.
കൂടാതെ തുടര്‍ച്ചയായ ബിസിനസ് നഷ്ടം മൂലം കേബിള്‍ ടിവി വ്യവസായത്തില്‍ ഏകദേശം 150,000 പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.അടുത്തത് കറന്റ് ബിൽ ആണ് .. സംസ്ഥാനത്ത് വരുന്ന നാല് മാസം വൈദ്യുതി നിരക്ക് കൂടും എന്നാണ് റിപ്പോർട്ട് . യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നല്‍കേണ്ടി വരിക. നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് നിരക്ക വര്‍ധന. അതേസമയം പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.
പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് നാല് മാസം കൊണ്ട് പിരിച്ചെടുക്കുന്നത്. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് പുറത്തുനിന്നു വൈദ്യുതി വാങ്ങിയത്. ഇതിന് ചിലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനായി യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. എന്നാലിതിന് പകരം യൂണിറ്റിന് 9 പൈസ മതിയെന്ന് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതിന് മുമ്പുള്ള കാലങ്ങളിലെ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ കമ്മീഷന്‍ തള്ളിയിട്ടുണ്ട്.
വെള്ളവും ഇനി പൊള്ളും! ആയിരം ലിറ്റർ വെള്ളത്തിന് 10 രൂപ കൂടും, വർദ്ധനവ് ഏപ്രിൽ മുതൽ
സംസ്ഥാനത്ത് ഏപ്രിൽ മുതൽ വാട്ടർ ചാർജ്ജ് കൂടും. ലിറ്ററിന് ഒരു പൈസയാണ് വർദ്ധിപ്പിക്കുന്നത്. ഒരു പൈസയല്ലേ കൂട്ടുന്നതെന്ന് കരുതി ആശ്വസിക്കാൻ വരട്ടെ, ബില്ല് കൈയ്യിൽ കിട്ടുമ്പോൾ പോക്കറ്റ് കീറും. ലിറ്ററിന് കൂട്ടിയത് ഒരു പൈസയാണെങ്കിലും ഫലത്തിൽ വൻ വർദ്ധനവ് അനുഭവപ്പെടും. 5000 ലിറ്റർ വരെ മിനിമം ചാർജ് 72.05 ആകും. നിലവിൽ ഇത് 22.05 രൂപയാണ്.
ഓരോ ആയിരം ലിറ്ററിനും 10 രൂപ വീതം കൂടും. അതായത് 10,000 ലിറ്ററിന് 144.41 രൂപ. നിലവിൽ ഇത് 44. 41 രൂപമാത്രമാണ്. മാത്രമല്ല 15,000 ലിറ്റർ 221 .61 രൂപയാകും പഴയ നിരക്ക് 71. 65 രൂപയാണ്. 20,000 ലിറ്ററിന് 332.4 രൂപയാകും. നിലവിൽ 132.4 രൂപയാണ്. അതായത് 5000 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന കുടുംബത്തിന് 50 രൂപയും 20,000 ലിറ്റർ ഉപയോഗിക്കുന്ന കുടുംബത്തിന് 200 രൂപയും കൂടും. 50,000 ലിറ്റർ ആണെങ്കിൽ 1000 രൂപയും കൂടും. നിലവിൽ 1544 രൂപയാണ് വില, പുതിയത് 2544ഉം.
അപ്പോൾ കേരളത്തിൽ വിലയില്ലാത്തതായുള്ളത് നികുതി അടയ്ക്കുന്ന കുറെ സാധാരണക്കാർ മാത്രം ..
https://www.facebook.com/Malayalivartha