പ്രസവ വേദനയിൽ പുളഞ്ഞ് ആശുപത്രിയിലേയ്ക്ക്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം: പിൻസീറ്റിലെ നാലുപേരെ രക്ഷപ്പെടുത്തിയപ്പോൾ കാർ ഡോർ ജാമായി ഗർഭിണിയും, ഭർത്താവും കാറിനുള്ളിൽ കുടുങ്ങി:- അടുക്കാനാകാത്ത ചൂടിലും കൈകൊടുത്ത് രക്ഷപെടുത്താൻ നോക്കിട്ടും കഴിഞ്ഞില്ല... രക്ഷിക്കാൻ നിലവിളിച്ചവർ മരണത്തിലേയ്ക്ക് വീണപ്പോൾ നിസഹായരായി നോക്കി നിൽക്കേണ്ടിവന്നു: കണ്ണുകൾ ഈറനണിഞ്ഞ് രക്ഷാപ്രവർത്തനം നടത്തിയവർ
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ടു പേർ വെന്തു മരിച്ചു. കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപമായിരുന്നു ദാരുണമായ അപകടം. കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കുടുംബം. ഗർഭിണി, ഭർത്താവ്, നാല് ബന്ധുക്കൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്. അപകടത്തിൽ മാരുതി കാർ പൂർണമായും കത്തി നശിച്ചു. കാറിന് മുൻസീറ്റിൽ ഇരുന്ന രണ്ടുപേരാണ് മരിച്ചത്. മൃതദേഹങ്ങൾ ഇപ്പോൾ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. തൊട്ടു ബാക്കിൽ ഇരുചക്ര വാഹനത്തിൽ എത്തിയ യാത്രക്കാരനാണ് ഓടിക്കൊണ്ടിരുന്ന കാറിൽ ആദ്യം തീ പടരുന്നത് കണ്ടത്.
തുടർന്ന് വണ്ടി ഒതുക്കി ഓടിയെത്തിയവർ കാറിന് പിന്നിലുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഗർഭിണിയും ഭർത്താവും സഹോദരനും, അമ്മയും, മറ്റൊരു സ്ത്രീയും ഒരു ചെറിയ കുട്ടിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഫ്രണ്ട് ഡോർ ലോക്കായിരുന്നത് കൊണ്ടുതന്നെ പൂർണ ഗർഭിണിയ്ക്കും, ഭർത്താവിനും രക്ഷപ്പെടാനായില്ല.
തീപടർന്ന് പ്രാണവേദനയിൽ രക്ഷപ്പെടുത്താൻ അപകടത്തിൽപ്പെട്ടവർ കൈകൊണ്ടു കാണിച്ചെങ്കിലും നിസ്സഹായരായി നിൽക്കേണ്ടി വന്നതിന്റെ വേദനയിലാണ് രക്ഷാപ്രവർത്തനത്തിന് മുന്നിൽ ഉണ്ടായിരുന്നവർക്ക് പറയാൻ ഉള്ളത്. നൂറ് മീറ്റർ അപ്പുറം മാറിയായിരുന്നു ഫയർ സ്റ്റേഷനും. അപകട വിവരം അറിഞ്ഞ് ഉടൻ തന്നെ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഈ ദാരുണ കാഴ്ചകൾ കണ്ട ദൃക്‌സാക്ഷികൾ ഇപ്പോഴും നടുക്കത്തിലാണ്.
പ്രസവ വേദനയെ തുടർന്ന് ആശുപത്രിലേയ്ക്ക് കൊണ്ട് പോകും വഴി ആയിരുന്നു ദാരുണാപകടം ഉണ്ടായത്. കണ്ണൂർ സിറ്റി പോലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തീട്ടുണ്ട്. ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല.
ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. പിറകിൽ ഒരു കുട്ടിയടക്കം രണ്ട് നാല് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. എന്നാൽ ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല.
തീ പടരുന്നതിനിടെ ഡ്രൈവർ, പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്. എന്നാൽ മുൻ വശത്തെ ഡോർ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയർ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. കാര്‍ കത്തിയത് ഷോര്‍ട് സര്‍ക്യൂട്ട് മൂലമെന്ന് ദൃക്സാക്ഷി പറയുന്നു.
https://www.facebook.com/Malayalivartha