റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുഡിന്‍ ഭീകരവാദികള്‍ക്ക് പകരം കൂലിപ്പട്ടാളത്തെ തീറ്റിപോറ്റി യുദ്ധമുഖത്തേയ്ക്ക് വിടുന്നതാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഉക്രൈനെതിരെ നടത്തി കൊണ്ടിരിക്കുന്ന യുദ്ധം നയിക്കുന്നതും ഉക്രൈന്‍ ജനതയെ കൊന്നു വീഴ്ത്തുന്നതും വളാദിമര്‍ പുഡിനും അദ്ദേഹത്തിന്റെ സുഹൃത്ത് യവ് ജനി പ്രിഗോസും ചേര്‍ന്ന് നയിക്കുന്ന വാഗ്നര്‍ ഗ്രൂപ്പെന്ന കൂലിപട്ടാളമെന്ന കണ്ടെത്തല്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇസ്ലാമിക രാജ്യം സ്ഥാപിക്കാനായി ഒസാമ ബിന്‍ലാദനും അല്‍ ഖ്വൊയിദയും നടത്തിയ പോരാട്ടങ്ങള്‍ ഒടുവില്‍ അമേരിക്കയുടെ രഹസ്യ ഓപ്പറേഷനിലൂടെയാണ് തകര്‍ത്തത്. അതോടെ ലോകത്ത് ഭീകരവാദവും രഹസ്യ സൈനീക രൂപീകരണവും അവസാനിപ്പിക്കുമെന്ന് ധരിച്ചിരുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് റഷ്യയുടെ നയം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുഡിന്‍ ഭീകരവാദികള്‍ക്ക് പകരം കൂലിപ്പട്ടാളത്തെ തീറ്റിപോറ്റി യുദ്ധമുഖത്തേയ്ക്ക് വിടുന്നതാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഉക്രൈനെതിരെ നടത്തി കൊണ്ടിരിക്കുന്ന യുദ്ധം നയിക്കുന്നതും ഉക്രൈന്‍ ജനതയെ കൊന്നു വീഴ്ത്തുന്നതും വളാദിമര്‍ പുഡിനും അദ്ദേഹത്തിന്റെ സുഹൃത്ത് യവ് ജനി പ്രിഗോസും ചേര്‍ന്ന് നയിക്കുന്ന വാഗ്നര്‍ ഗ്രൂപ്പെന്ന കൂലിപട്ടാളമെന്ന കണ്ടെത്തല്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. റഷ്യ- യുക്രൈന്‍ യുദ്ധം ഒരിടവേളയ്ക്കു ശേഷം വീണ്ടും മരണ നൃത്തം ചവിട്ടുമ്പോള്‍ സെലന്‍സ്‌കി മാത്രമല്ല, മറ്റുള്ളവരും ചോദിക്കുന്നു: യഥാര്‍ത്ഥത്തില്‍ റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യുന്നത് റഷ്യക്കാരോ അതോ വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളമോ? യുദ്ധത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനോ അതോ വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യവ്ജെനി പ്രിഗോസിനോ? വാഗ്‌നര്‍ ഗ്രൂപ്പുമായുള്ള ബന്ധം പുതിന്‍ പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും പലപ്പോഴും യുദ്ധവിവരങ്ങള്‍ പുറത്തുവിടുന്നതും പട്ടാളനിയമം നടപ്പാക്കുന്നതും പ്രിഗോസിനാണ്. സെലന്‍സ്‌കിയും ചോദിക്കുന്നത് അതുതന്നെയാണ്. ആരാണ് യുദ്ധം നയിക്കുന്നത്, വ്ളാദിമിര്‍ പുതിനോ യവ്ജെനി പ്രിഗോസിനോ?
റഷ്യ-യുക്രൈന്‍ യുദ്ധത്തെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നതിന്റെ പേരില്‍ 19 വയസ്സുകാരി ഒലസ്യ ക്രിവറ്റ്സോവ എന്ന റഷ്യന്‍ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ വീട്ടുതടങ്കലിലാണ്. ഒക്ടോബറില്‍ ക്രിമിയന്‍ പാലത്തില്‍ നടന്ന ഒരു സ്ഫോടനവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറി ഷെയര്‍ ചെയ്തുവെന്നതാണ് കുറ്റം. ഒലസ്യയുടെ നീക്കങ്ങളെല്ലാം ഓരോ നിമിഷവും മനസ്സിലാക്കാന്‍ പ്രത്യേക ട്രാക്കിങ് സംവിധാനം ശരീരത്തില്‍ ഘടിപ്പിച്ചാണ് അന്ന് സംഘം മടങ്ങിയത്. ഇത് വാഗ്‌നര്‍ ഗ്രൂപ്പിന്റെ ആദ്യ മുന്നറിയിപ്പ് മാത്രമാണെന്ന് അറിയിക്കുകയും ചെയ്തു. ഇത്തരത്തില്‍ വാഗ്‌നേറിയന്‍ ശിക്ഷ നടപ്പിലാക്കുന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ് യുക്രൈനില്‍.
കഴിഞ്ഞ വര്‍ഷമാണ് റഷ്യയിലെ സരാടോവ് ജയിലില്‍ നടക്കുന്ന ക്രൂരപീഡനങ്ങളുടെ വിവരം മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടത്. യുക്രൈനിനെതിരേ അണിനിരക്കാന്‍ രൂപീകരിച്ച സമാന്തര സായുധ ഗ്രൂപ്പായ വാഗ്‌നറിലേക്ക് തടവുകാരെ ചേര്‍ക്കാന്‍ ജയില്‍ കഴിയുന്നവരെ നിര്‍ബന്ധിക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു അത്. ഗ്രൂപ്പില്‍ ചേരാന്‍ തയ്യാറാവാത്തവരെ മണിക്കൂറുകളോളം ലൈംഗിക വൈകൃതത്തിന് ഇരയാക്കും, കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദിച്ച് അവശരാക്കും. വീഡിയോ ചിത്രീകരിച്ച് മറ്റ് തടവുകാരെ ബ്ലാക്ക്മെയില്‍ ചെയ്യാനും അവരെ നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിക്കാനും നിര്‍ബന്ധിക്കും. ഇതിനിടെയാണ് വാഗ്‌നര്‍ ഗ്രൂപ്പിനെ ആഗോള കുറ്റവാളികളുടെ പട്ടികയില്‍ യു.എസ്. ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യന്‍ പ്രസിഡന്റിന്റെ വിശ്വസ്തനെന്നറിയപ്പെടുന്ന യെവ്ജനി പ്രിഗോസിന്‍ 2014-ലാണ് വാഗ്നര്‍ ഗ്രൂപ്പിന് തുടക്കമിട്ടത്. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വര്‍ഷം കൊണ്ട് അമ്പതിനായിരത്തിലേറെ പേര്‍ ഉള്‍പ്പെടുന്ന വലിയ സൈനിക ഗ്രൂപ്പായി മാറിയെന്നതാണ് സത്യം. പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യെവ്ജനി പ്രിഗോസിന്‍ എന്ന വ്യാപാരി ഗ്രൂപ്പിന് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ പ്രധാന ജോലി യുക്രൈനിനെതിരേ അണിനിരക്കുകയെന്നതാണ്.യുദ്ധമുഖത്തെത്തിയാല്‍ ജയില്‍ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. റഷ്യയിലെ ഉള്‍നാടന്‍ പ്രദേശമായ മോള്‍ക്കിനിയില്‍വെച്ചാണ് സൈനികര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. ഇത് റഷ്യന്‍ സൈനിക പരിശീലന കേന്ദ്രത്തിന് അടുത്താണെന്നത് കൊണ്ടുതന്നെ സായുധ ഗ്രൂപ്പും റഷ്യന്‍ സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ചും സംശയമുണ്ടാക്കുന്നുണ്ട്.
റഷ്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നള്ളവരേയും സംഘാംഗത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇതില്‍ ഏകദേശം അയ്യായിരത്തോളം പേരെ യുക്രൈന്‍ സെന്റര്‍ ഓഫ് അനലിറ്റിക്സ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിവരമുണ്ട്. പരിശീലനകാലത്ത് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെല്ലാം വിലക്കാണ്. ട്രെയിനിങ്ങുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങിയവയൊന്നും ഏതെങ്കിലും നെറ്റ്വര്‍ക്ക് വഴി പങ്കുവെക്കുന്നതിനും വിലക്കുണ്ട്. റഷ്യയിലാണെങ്കിലും പുറത്താണെങ്കിലും എവിടെയാണുള്ളതെന്ന് വെളിപ്പെടുത്താനും പാടില്ല. പാസ്‌പോര്‍ട്ടും മറ്റും ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയും പകരം പേരെഴുതാത്ത പ്രത്യേക നമ്പര്‍ പതിച്ചിട്ടുള്ള ടാഗ് മാത്രമാണ് ഇവര്‍ക്ക് നല്‍കുക. ഒപ്പം പത്ത് വര്‍ഷത്തെ മുന്‍കൂര്‍ കരാര്‍ കമ്പനിയുമായി വെക്കുകയും വേണം.്. യുദ്ധസമയത്ത് യുക്രൈനിന്റേയും റഷ്യയുടേയും ഭാഗത്ത് വലിയ ആള്‍നാശമുണ്ടാവാന്‍ തുടങ്ങിയതോടെയാണ് വാഗ്‌നര്‍ ഗ്രൂപ്പിനെ വലിയ രീതിയില്‍ യുദ്ധമുഖത്തേക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വാഗ്‌നര്‍ ഗ്രൂപ്പ് ഉത്തര കൊറിയയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടത്. യു.എസ്. ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയായിരുന്നു ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വന്‍തോതില്‍ മിസൈലുകളും റോക്കറ്റുകളും വാങ്ങി റഷ്യന്‍ റെയില്‍ കാറില്‍ തിരിച്ചുപോവുന്നതിന്റെ ചിത്രങ്ങളായിരുന്നു കിര്‍ബി പുറത്തുവിട്ടത്. ഉത്തര കൊറിയയില്‍നിന്ന് ആയുധങ്ങള്‍ സ്വീകരിക്കുന്നത് യു.എന്‍. നയങ്ങള്‍ക്ക് എതിരാണ്. വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും നടത്തുന്ന സംഘമെന്ന നിലയില്‍ ഈ സംഘത്തെ കണ്ടെത്താനും ഉന്മൂലനം ചെയ്യാനും പറ്റാവുന്നതൊക്കെ ചെയ്യണമെന്നും കിര്‍ബി ആവശ്യപ്പെടുന്നുണ്ട്. റഷ്യന്‍ സര്‍ക്കാരുമായി ബന്ധമില്ലെങ്കിലും കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വിവിധ രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുള്ള ഇവരുടെ സംഘത്തെ ഇപ്പോള്‍ യുക്രൈനില്‍ യുദ്ധമുഖത്ത് റഷ്യ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.
പുതിന്‍സ് ഷെഫ് എന്നറിയപ്പെടുന്ന റഷ്യന്‍ വ്യവസായി യവ്ജെനി പ്രിഗോസിന്‍ ആണ് 2014-ല്‍ സംഘത്തിന് തുടക്കമിട്ടത്. ഹോട്ടല്‍ വ്യാപാരത്തില്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വന്‍കിട ഖനികളുടെ ഉടമ കൂടിയായി മാറിയ പ്രിഗോസിന്‍ തന്റെ ഖനികളുടെ സംരക്ഷണത്തിനായിരുന്നു ആദ്യം സംഘത്തെ രൂപീകരിച്ചത്. യവ്ജെനി പ്രിഗോസിനിന്റെ ഹോട്ടലില്‍ പുതിന്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നതു കൊണ്ടായിരുന്നു ഇയാള്‍ പുതിന്‍സ് ഷെഫ് എന്നറിയപ്പെട്ടിരുന്നത്. തന്റെ അനധികൃത ഖനനത്തെ മുന്നോട്ട് കൊണ്ടുപോവാനുള്ള സായുധ സംഘങ്ങളായിരുന്നു ആദ്യം. എന്നാല്‍ പുതിന്റെ പ്രത്യേക ആവശ്യപ്രകാരം സംഘത്തെ വിപുലീകരിച്ചുവെന്നും പറയപ്പെടുന്നുണ്ട്. ഇതോടെ യു.എസിന്റേതടക്കമുള്ള വിലക്കുകളും വാഗ്‌നര്‍ നേരിടുന്നു. 2017-ജൂണ്‍ മുതല്‍ വാഗ്‌നറും തലവന്‍ ദിമിത്രി ഉത്കിനും ഇതിന്റെ സ്ഥാപകനെന്നറിയപ്പെടുന്ന പ്രിഗോസിനും യു.എസ്. വിലക്കുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇവരെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2014-ല്‍ ക്രിമിയന്‍ പെനിന്‍സുലയില്‍ നടന്ന യുദ്ധത്തില്‍ യുക്രൈനിനെ നിരായുധരാക്കാനും മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനും റഷ്യന്‍ സൈനികര്‍ക്കൊപ്പം പ്രധാന പങ്കുവഹിച്ചത് വാഗ്‌നര്‍ സംഘാംഗങ്ങളാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.റഷ്യയ്ക്ക് മാത്രമല്ല മറ്റ് പല രാജ്യങ്ങള്‍ക്കും സ്വകാര്യ സൈനിക വിഭാഗങ്ങളുണ്ടെങ്കിലും അതൊന്നും വാഗ്‌നറിന്റെ അത്ര അറിയപ്പെട്ടിരുന്നില്ല. യുക്രൈന്‍ യുദ്ധത്തോടെ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സ്വകാര്യ സൈനിക വിഭാഗമാണ് വാഗ്‌നറെന്നാണ് അറിയപ്പെടുന്നത്. മറ്റ് ചാര സംഘടനകളേക്കാള്‍ ഭീകരര്‍. മറ്റ് സംഘടന
കള്‍ പലതും രഹസ്യ ഓപ്പറേഷനുകളിലൂടെയാണ് ലക്ഷ്യം നേടുന്നതെങ്കില്‍ നേരിട്ട് മുഖാമുഖം നിന്നാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ അക്രമം.
യുക്രൈനില്‍ റഷ്യന്‍ സൈന്യവുമായി ചേര്‍ന്ന് ഇവരുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കയ്യും കണക്കുമില്ല. സ്വന്തം ഗ്രുപ്പിലുള്ളവര്‍ക്കാണെങ്കില്‍ പോലും യുദ്ധമുഖത്ത് പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. മണിക്കൂറുകളോളം യുദ്ധക്കളത്തില്‍ കിടക്കണം. മറ്റുള്ളവരെ രക്ഷിക്കുന്നതിന് പകരം എതിരാളികള്‍ക്ക് പരമാവധി ജീവനാശമുണ്ടാക്കുക എന്ന ലക്ഷ്യം നേടുക മാത്രമാണ് ചെയ്യേണ്ടത്. ഇതിനിടെ വാഗ്‌നര്‍ഗ്രൂപ്പിനെതിരേ മുന്നറിയിപ്പുമായി നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ റഷ്യന്‍ സൈന്യത്തിന് തന്നെ ഭീഷണിയാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. യുക്രൈനിലെ പല അക്രമങ്ങളുടേയും ക്രഡിറ്റ് റഷ്യന്‍ സൈന്യത്തിന് പകരം വാഗ്‌നര്‍ ഗ്രൂപ്പ് നേരിട്ടെടുക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. പലപ്പോഴും യുദ്ധവിജയങ്ങള്‍ പ്രഖ്യാപിക്കുന്നത് വാഗ്‌നര്‍ സ്ഥാപകന്‍ യെവ്ജെനി പ്രിഗോസിനാണ്.
ആഫ്രിക്കയിലും മറ്റിടങ്ങങ്ങളിലും വാഗ്നര്‍ ഗ്രൂപ്പ് നടത്തുന്ന വ്യാപാരങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ ഉപരോധം വരാന്‍ സാധ്യതയുണ്ട്. കൂടാതെ വാഗ്നറിന് യു.എസില്‍ ആസ്തികള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തി മരവിപ്പിക്കുകയും ഗ്രൂപ്പിന് ഫണ്ടോ സേവനങ്ങളോ നല്‍കുന്നതില്‍നിന്ന് യു.എസ്. പൗരന്മാരെ വിലക്കുകയും ചെയ്യും. ഇറ്റാലിയന്‍ മാഫിയകളേയും ജാപ്പനീസ്, റഷ്യന്‍ ക്രിമിനല്‍ സംഘടനകളെയും ഉള്‍പ്പെടുത്തിയിരിക്കുന്ന അതേ പട്ടികയിലാണ് യു.എസ്. വാഗ്നറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, യുക്രെയിനിലെ നിയമവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് വാഗ്നറിന്റെ ഉദ്ദേശ്യമെന്നായിരുന്നു പ്രിഗോസിനിന്റെ പ്രതികരണം
https://www.facebook.com/Malayalivartha