ജയിലിലെ യുടിബി സെല്ലിൽ അലറി വിളിച്ച് ഡോക്ടറുടെ കൊലയാളി: 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള സെല്ലിൽ സന്ദീപിനെ നിരീക്ഷിക്കാൻ വാർഡൻമാർ: കപ്പ പുഴുക്കും അച്ചാറും ആർത്തിയോടെ കഴിച്ച പ്രതി തനിനിറം കാട്ടി:- അഴിക്കുള്ളിലെ സന്ദീപിന്റെ അവസ്ഥ ഇങ്ങനെ... '
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാദാസിനെ കുത്തികൊലപ്പെടുത്തിയ നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായിരുന്ന എസ്.സന്ദീപിനെ പാർപ്പിച്ചിരിക്കുന്നത് പൂജപ്പുര സെന്‍ട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ്. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള സെല്ലിൽ സന്ദീപിനെ നിരീക്ഷിക്കാനായി വാർഡൻമാരുമുണ്ട്. മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി സന്ദീപിനെ പൊലീസ് ജയിൽ അധികൃതർക്ക് കൈമാറിയത് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ്. സെൻട്രൽ ജയിലിന്‍റെ പ്രവേശന കവാടത്തിന് വലതു വശത്തുള്ള സുരക്ഷാ സെല്ലിലേക്ക് വീൽ ചെയറിലാണ് സന്ദീപിനെ കൊണ്ടുപോയത്. ജയിലിലെ ഡോക്ടർ പരിശോധന നടത്തിയശേഷം രാത്രി ജയിൽ ഭക്ഷണം നൽകി.
ഷുഗറിന്‍റെ അളവ് കുറവായതിനാൽ മരുന്നും ബ്രെഡും കൊടുത്തു. ജയിലിനുള്ളിൽ കയറ്റിയ സന്ദീപിനെ അതീവ സുരക്ഷ ബ്ലോക്കായാ യു ടി ബിയിൽ ഏകാന്ത തടവിലാണ് പാർപ്പിച്ചത്. കപ്പ പുഴുക്കും അച്ചാറും ആർത്തിയോടെ കഴിക്കുന്ന സന്ദീപിനെയാണ് പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്. പിന്നീട് തനി സ്വഭാവം പ്രതി പുറത്തെടുത്തു. എന്നെ തുറന്നു വീടു.... ഉച്ചത്തിൽ നിലവിളിച്ചു. കൊല്ലാനാണോ ഇവിടെ എത്തിച്ചത് ഇതായിരുന്നു ചോദ്യം. ജയിലിനുള്ളിൽ കയറ്റിയപ്പോൾ കാണിച്ച അടവ് മറ്റൊന്നായിരുന്നു.
സാറമ്മാരെ ഇടിക്കുന്നുവെങ്കിൽ ഇടിച്ചോളു പത്തോ ഇരുപതോ ഇടിക്കപ്പുറം താങ്ങാൻ എനിക്ക് ശേഷിയില്ല. ഇങ്ങനെ അടവുകൾ ഇറക്കിയ പഠിച്ച കള്ളാണ് സന്ദീപെന്ന് ജയിൽ വാർഡന്മാർ തിരിച്ചറിഞ്ഞു. രാത്രി സെല്ലിൽ കിടന്ന് ബഹളം വെച്ചിട്ടും ആരും മൈന്റു ചെയ്തില്ല. ഇന്നു രാവിലെ പ്രഭാത കൃത്യത്തിന് ശേഷം ഉപ്പു മാവും ഗ്രീൻ പീസ് കറിയും കഴിച്ചു. വാർഡന്മാരോടെല്ലാം ചെയ്ത കാര്യങ്ങൾ എല്ലാം ഓർമ്മ ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ തന്ത്ര പൂർവ്വം മനഃപൂർവ്വമല്ലന്ന് സമർത്ഥിക്കാനും ശ്രമിക്കുന്നുണ്ട്. രാവിലെയും ജയിൽ ഡോക്ടർ എത്തി പരിശോധിച്ചു.
തൽക്കാലം യു ടി ബി യിൽ എകാന്ത തടവിൽ തന്നെയാവും സന്ദീപിനെ പാർപ്പിക്കുക. മറ്റു തടവുകാരോടൊപ്പം കിടത്തണ്ടയെന്നാണ് ജയിൽ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു കോട്ടയം സ്വദേശി ഡോ. വന്ദന. 23 വയസ് മാത്രമായിരുന്നു പ്രായം. ചികിത്സക്കായി പോലീസ് എത്തിച്ച സന്ദീപായിരുന്നു ഡോക്ടറെ ആക്രമിച്ചത്. നാട്ടുകാർക്കും, വീട്ടുകാർക്കും ഒരുപോലെ പ്രിയപെട്ടവളായിരുന്നു വന്ദന. അതേ സമയം വീട്ടിൽ വളർത്തുന്ന അരുമ മൃഗങ്ങളെ പൊന്നുപോലെ നോക്കിയിരുന്ന ഒരാൾ കൂടിയായിരുന്നു കൊല്ലപ്പെട്ട വനിതാ ഡോക്ടർ. വീട്ടിലെത്തിയാൽ വന്ദനയുടെ ഏറ്റവും അടുപ്പക്കാരനായിരുന്നു.
ഒരു വയസുകാരന്‍ ബ്രൂണോയെന്ന ലാബ്രഡോര്‍ നായ. കഴിഞ്ഞ ദിവസം രാത്രിയോടെ വന്ദനയെ വെള്ളപുതപ്പിച്ച് വീട്ടിലെത്തിക്കുമ്പോൾ അവൻ എഴുന്നേറ്റു നിന്നു. വീട്ടിൽ ഒരില അനങ്ങിയാൽ നിര്‍ത്താതെ കുരയ്ക്കുന്ന ബ്രൂണോ കഴിഞ്ഞ ദിവസം നിശ്ശബ്ദനായിരുന്നു. രാവിലെ ബന്ധുക്കളാരോ അവന് ഭക്ഷണം കൊടുത്തു. എന്നാൽ അവൻ ഭക്ഷണം കഴിച്ചില്ല. വന്ദനയുടെ വീട്ടിൽ ആദ്യമുണ്ടായിരുന്നത് ലാബ് ഇനത്തിലുള്ള നായയായിരുന്നു. ബ്രൂണോയെന്നായിരുന്നു അതിൻ്റെ പേരും. ആ പട്ടി പ്രായം ചെന്ന് ചത്തതോടെ വന്ദന വിഷമത്തിലായി. വന്ദനയുടെ സങ്കടം കണ്ട് ഒടുവില്‍ മോഹന്‍ദാസ് എറണാകുളത്ത് നിന്നാണ് മറ്റൊരു ലാബ്രഡോര്‍ ഇനത്തിലുള്ള കുഞ്ഞിനെ വാങ്ങിക്കൊണ്ടു വരികയായിരുന്നു. വന്ദനയായിരുന്നു പേരിട്ടതും അവനെ സംരക്ഷിച്ചതും.
വീട്ടില്‍ ബ്രൂണോയുമായി ഏറ്റവും അടുപ്പം വന്ദനയ്ക്കായിരുന്നെന്ന് വീട്ടിലെ ഡ്രൈവര്‍ സുമേഷ് വ്യക്തമാക്കുന്നു. കടുത്തുരുത്തി മുട്ടുചിറ പട്ടാളമുക്ക് നമ്പിച്ചിറക്കാലായിൽ അബ്കാരി കോൺട്രാക്ടർ കെജി മോഹൻദാസും വസന്തകുമാരിയും മകൾ വന്ദനയ്ക്കു വേണ്ടിയാണ് ജീവിച്ചത്. വൈകി വിവാഹം കഴിച്ച വ്യക്തിയായിരുന്നു മോഹൻദാസ്. അദ്ദേഹത്തിന് മകളായിരുന്നു എല്ലാം. അടുത്തമാസം വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് പ്രതിയുടെ ആക്രമണത്തിൽ ഡോക്ടർ വന്ദന കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha