Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...


ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി


സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

വാവര്‍ നട പൊളിക്കണോ ? വാവരും അയ്യപ്പനും തമ്മിലുള്ള ബന്ധം

19 NOVEMBER 2024 07:47 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ദേവപ്രശ്‌നവിധിയില്‍ വാവര്‍ പള്ളി പൊളിച്ചു മാറ്റണമെന്ന് കണ്ടെന്നുള്ളതാണ് ഈ മണ്ഡലകാലത്ത് ഉയര്‍ന്നുകേള്‍ക്കുന്ന ഏറ്റവും വലിയ വിവാദം. ശബരിമലയ്ക്കുള്ള തുല്യ പ്രാധാന്യം തന്നെ വാവര്‍ പള്ളിക്കും കൊടുക്കുന്നുണ്ട് . ജാതിമതവ്യത്യാസം ശബരിമലയിലോ വാവര്‍ പള്ളിയിലോ ഇല്ല .  ശ്രീ ഭൂത നാഥാ ഉപാഖ്യാനത്തില്‍ പറയുന്നതനുസരിച്ച് വാവര്‍ ശിവഭൂതമാണ് . ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങളെകുറിച്ചെല്ലാം ഈ ഗ്രന്ഥത്തില്‍ പറയുന്നുണ്ട് . എരുമേലിയില്‍ താമസിച്ചു ഉദയനന്‍ എന്ന കൊള്ളക്കാരനുമായി ഏറ്റുമുട്ടാന്‍ പോകുമ്പോള്‍ ശിവ ഭഗവാനാണ് വാവരെ അയ്യപ്പന് സഹായി ആയി നല്‍കിയത് എന്ന് പറയുന്നു .

അയ്യപ്പസ്വാമിയുടെ ഉടവാള്‍ ഇന്നും എരുമേലിയില്‍ ഒരു കുടുംബത്തിന്റെ പക്കല്‍ ഉണ്ട് പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമുട്ടുകയും ചങ്ങാതിമാരായി മാറുകയും ചെയ്തു എന്നും പിന്നീട് തന്റെ ദൗത്യ നിര്‍വഹണത്തിന് അയ്യപ്പന്‍ വാവരെ കൂടെ കൂട്ടിയെന്നും ഒടുവില്‍ സന്നിധാനത്തിന് സമീപം വാവരെയും കുടിയിരുത്തി എന്നാണ് ഐതീഹ്യമെന്നും വാവര്‍ നടയ്ക്കല്‍ പാരികര്മി അബ്ദുല്‍ റഷിദ് മുസലിയാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്

തന്നെകാണാന്‍ വരുന്ന ഭക്തര്‍ക്ക് കൂട്ടായാണ് വാവര്‍ക്ക് സ്ഥാനം നല്‍കിയത് എന്നും പറയുന്നു . ശബരിമലയിലേക്കുള്ള ഇരുമുടിക്കെട്ടില്‍ വാവര്‍ സ്വാമിക്കുള്ള വഴിപാടുകളും ഉണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വായ്പ്പൂര്‍ വെട്ടപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുടെ പ്രതിനിധിയും മുഖകാര്‍മ്മികനുമായി വാവര് നടയില്‍ എത്തുക. വാവരുടെ ഊര് എന്നത് ലോപിച്ചാണ് വായ്പ്പൂര് ആയത് എന്നും ഐതീഹ്യമുണ്ട്.

ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് തത്വമസി സന്ദേശം അരുളുന്ന ശബരിമല സന്നിധാനവും പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് സ്വാമിനടയും.പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളായ പൊന്നുപതിനെട്ടാംപടി കയറി കയറി സാക്ഷാല്‍ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേല്‍ക്കുന്നത് 'തത്വമസി' എന്ന മഹാവാക്യമാണ്.... ഭാരതം ലോകത്തിനു മുന്നില്‍ വച്ച നാലു മഹാവാക്യങ്ങളിലൊന്നാണു തത്വമസി

സന്നിധാനത്തെത്തുന്ന ഭക്തര്‍ അയ്യനെ കാണാന്‍ പതിനെട്ടാംപടി ചവിട്ടുന്നത് മതമൈത്രിയുടെ പ്രതീകമായ വാവര് സ്വാമി നടയില്‍ വണങ്ങിയ ശേഷമാണ്. അയ്യപ്പ സ്വാമിയുടെ അംഗ രക്ഷകനും ഉറ്റ ചങ്ങാതിയുമായിരുന്നു വാവര്‍. തത്വമസിയുടെ സമത്വലോകത്ത് എത്തുന്നതിനു നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ലൗകികമായ വികാരവിചാരങ്ങളുടെ പ്രതീകങ്ങളായ പതിനെട്ടു പടികള്‍ ചവിട്ടിക്കയറേണ്ടതുണ്ട് .

പതിനെട്ടു പടികളില്‍ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. ഈ ലോകത്തു നമ്മെ ബന്ധിച്ചിടുന്ന ഇന്ദ്രിയവിഷയങ്ങളാണവ. അതിനെ മറികടന്നാല്‍ അടുത്ത എട്ടു പടികള്‍ മനസ്സിനകത്തെ അഷ്ടരാഗങ്ങളുടെ പ്രതീകങ്ങള്‍. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈര്‍ഷ്യ, അസൂയ എന്നിവയാണ് അഷ്ടരാഗങ്ങള്‍.

ഈ അഷ്ടരാഗങ്ങളെയും മറികടന്നാല്‍ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികള്‍. അതും പിന്നിട്ടാല്‍ വിദ്യയും അവിദ്യയും. അതിനുമപ്പുറമെത്തുമ്പോള്‍ മാത്രമേ ഭക്തന്‍ അദ്വൈതഭാവം പകരുന്ന തത്വമസിയുടെ വിശാലതയിലെത്തൂ. അങ്ങനെ ആത്മസംസ്‌കരണത്തിന്റെ പതിനെട്ടു പടികള്‍ കടന്നെത്തുന്ന ഏകഭാവത്തില്‍ എത്തുമ്പോള്‍ അവിടെ ഹിന്ദുവും മുസല്‍മാനും എന്ന വ്യത്യാസത്തിന് സ്ഥാനമില്ലാതാകുന്നു .. ഇങ്ങനെ വരുമ്പോള്‍ വാവര്‍ നട പൊളിക്കണമെന്നു പറയുന്നവര്‍ ആത്മീയ ശൂന്യത അനുഭവിക്കുന്നവരാണ് എന്ന് പറയേണ്ടിവരില്ലേ ?

വാവര്‍ വൈദ്യനും ജ്യോതിഷിയും ആയിരുന്നു. വാവര്‌സ്വാമി നടയില്‍ വണങ്ങുന്ന ഭക്തര്‍ക്ക് നല്‍കുന്നത് അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നീ പഞ്ചകക്കൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ പ്രസാദമാണ്. ഇതു ഭക്തന്റെ ജലദോഷം, പനി തുടങ്ങിയ ശാരീരിക അസ്വസ്ഥകള്‍ക്കുള്ള മരുന്ന് കൂടിയാണ്. ഭക്തര്‍ കാണിക്കയായി നടയില്‍ സമര്‍പ്പിക്കുന്ന കുരുമുളകില്‍ അല്പം എടുത്ത ശേഷം ബാക്കി ഭാഗം പ്രാര്‍ഥിച്ച് തിരികെ നല്‍കുകയും ചെയ്യുന്നു.

വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് ഇടതു ഭാഗത്തായിട്ടാണ് കര്‍മ്മിയിരുന്ന് ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത്. പഞ്ചകകൂട്ട് കൂടാതെ ഭസ്മവും ചരടും ഇവിടെ നിന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കാറുണ്ട്. വാവരുടെയും അയ്യപ്പന്റേയും സുഹൃത് ബന്ധത്തിന്റെ കഥ അയ്യപ്പന്‍ പാട്ടുകളില്‍ കേള്‍ക്കാറുണ്ട് . ചില കഥകള്‍ ഇങ്ങനെയാണ്

വാവരു കുതിരപ്പുറത്തു സഞ്ചരിച്ചപ്പോള്‍ ആനപ്പുറത്തു കയറിവന്ന അയ്യപ്പനുമായി വാഗ്വാദം ഉണ്ടായി. കുതിരപ്പുറത്തുനിന്നിറങ്ങാന്‍ വാവരോടാവശ്യപ്പെട്ടതിന് ആനപ്പുറത്തുനിന്നിറങ്ങാന്‍ വാവരു പറഞ്ഞു. അയ്യപ്പന്‍ കോപിച്ചു വാവരെ കടുവയ്ക്ക് ഇരയാക്കുമെന്നു കല്‍പിച്ചു. ഇങ്ങനെ ഇരുവരും തമ്മില്‍ യുദ്ധമുണ്ടായതായി വിസ്തരിക്കുന്ന ഭാഗങ്ങള്‍ ചില അയ്യപ്പന്‍പാട്ടുകളില്‍ ഉണ്ട്. ഒടുവില്‍ വാവരുടെ കുതിരക്കാല്‍ ചുരികകൊണ്ട് അയ്യന്‍ അരിഞ്ഞു. അയ്യന്റെ ആനക്കാല്‍ വാവരു വാള്‍കൊണ്ടു വെട്ടി.

വളരെക്കാലം അവര്‍ തമ്മില്‍ പോരാട്ടം നടന്നു. ആരുമാരും ജയിക്കയില്ലെന്നുറച്ചപ്പോള്‍. ഇരുവരും സമന്മാരെന്നറിഞ്ഞ് ചങ്ങാതമാരായി എന്നും ഒരു കഥയുണ്ട്. വാവരുടെ കപ്പലോട്ടത്തില്‍ ചുങ്കം തരണമെന്ന് ആവശ്യപ്പെട്ട അയ്യപ്പനോട് തര്‍ക്കിച്ച് ചുങ്കം കൊടുക്കാതെ വാവര്‍ കടന്നുപോയി. ആ സമയം അയ്യപ്പന്‍, കപ്പലിന്റെ പാമരംഎയ്തുമുറിച്ച് തോല്‍പിച്ചുവെന്നും വാവര്‍ കൈവള ഊരി കപ്പമായിക്കൊടുത്തു മൈത്രീബന്ധത്തോടുകൂടെ കൈപിടിച്ചുപോയതായും മറ്റൊരിടത്ത് വര്‍ണിക്കുന്നു. ശ്രോതാക്കളെ അത്ഭുതപ്പെടുത്തും വിധത്തിലാണു പാട്ടുകാര്‍ വാവരെ ചിത്രീകരിച്ചിരിക്കുന്നത്. പ്രാചീനകാലം മുതലേ കേരളത്തില്‍ നിലനിന്നുപോരുന്ന ഹിന്ദുമുസ്ലിം മൈത്രിക്ക് ഒരുത്തമമാതൃകയാണു അയ്യപ്പനും വാവരും . അതങ്ങനെ തന്നെ നിലനിര്‍ത്തുന്നതല്ലേ വിശ്വാസങ്ങള്‍ മുറിപ്പെടാതിരിക്കാന്‍ നല്ലത് ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്:ബിഹാറില്‍ എന്‍ഡിഎയ്ക്ക് അനുകൂല റിപ്പോര്‍ട്ട്  (12 minutes ago)

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്  (26 minutes ago)

ഓടുന്ന ട്രെയിനില്‍ നിന്ന് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ സംഭവം: റെയില്‍വേ കോച്ച് അറ്റന്‍ഡന്റിനെ പിരിച്ചുവിട്ടു  (34 minutes ago)

കാമുകന്റെ സ്‌കൂട്ടറുമായി 'വാട്ട്‌സാപ്പ്' കാമുകി മുങ്ങി  (39 minutes ago)

മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് 274 സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ  (2 hours ago)

ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം  (2 hours ago)

മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി: 1000 രൂപ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു  (2 hours ago)

ട്രെയിനിന് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം: സംഭവം ഭാര്യയേയും മകനേയും യാത്രയാക്കി തിരിച്ചിറങ്ങുന്നതിനിടെ  (2 hours ago)

സ്വര്‍ണപാളി കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റില്‍  (2 hours ago)

കൊച്ചി തിരിച്ചുപിടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കൊച്ചി കോര്‍പ്പറേഷനില്‍ ഒന്നാം ഘട്ടത്തില്‍ 40 സ്ഥാനാര്‍ഥികള്‍  (2 hours ago)

'ചേട്ടനെ കണ്ടില്ലല്ലോ' എന്ന ടൊവിനോ ചോദിച്ചു; തുറന്നുപറഞ്ഞ് ഹരീഷ് കണാരന്‍  (3 hours ago)

ഇസ്ലാമാബാദില്‍ ഉഗ്ര സ്‌ഫോടനം !! 12 മരണം ചിതറിയോടി ജനം കൂട്ടനിലവിളി ; കോടതി പരിസരത്തെ പൊട്ടിത്തെറിയില്‍ ഭയന്ന് ഭരണകൂടം; പട്ടാള മേധാവി അസിം മുനീറിന്റെ തലയ്ക്ക് മേലെ വെള്ളിടി !! സൈന്യം ഇറങ്ങി മേഖല വളഞ്ഞു  (3 hours ago)

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി: ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു...  (3 hours ago)

ലോകത്തിലെ ഏറ്റവും വലിയ സംരംഭക ട്രെയിൻ യാത്രയായ ജാഗൃതി യാത്രയ്ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സ്വീകരണം...  (3 hours ago)

ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നവംബര്‍ 14 ന് ഐഎം വിജയന്‍ നയിക്കുന്ന ഫുട്ബോള്‍ പ്രദര്‍ശന മത്സരം: റാവിസ് പ്രതിധ്വനി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമായാണ് മത്സരം...  (3 hours ago)

Malayali Vartha Recommends