കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഡൽഹിയിൽ നിന്ന് ഇന്ന് രാത്രിയോടെ കോഴിക്കോട് എത്തും...പ്രമുഖ ബി ജെ പി നേതാക്കളെ സന്ദർശിക്കും....തുടർന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ വീട്ടിലേക്കോ..?!

ഒരിടത്തും നിരാശനാകാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം മേഖലയെ അടുത്ത പടിയിലേക്ക് ഉയർത്താനും ലോകത്തിന് അടുത്ത ദശാബ്ദത്തിന്റെ ടൂറിസം എന്താണെന്ന് മനസിലാക്കി കൊടുത്ത് പുതിയ രുചി പകരാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കേരളമാണ് ഇന്ത്യയുടെ ടൂറിസത്തിന്റെ പരമസാധ്യതയെന്ന് പ്രധാനമന്ത്രി നേരത്തെ പരാമർശിച്ചിരുന്നു. ആ സാധ്യതയെ വിനിയോഗിക്കാനുള്ള നിയോഗം തനിക്കായിരിക്കാമെന്നും അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ പറഞ്ഞു. ഇതിന് മുൻപ് വന്ന് പോയവർക്ക് വീണ്ടും വരാനും പുതുതായി വരാൻ താത്പര്യപ്പെടുന്നവർക്ക് അഭികാമ്യതയോടെ വരാനുമുള്ള സംവിധാനം സജ്ജമാക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഡൽഹിയിൽ നിന്ന് ഇന്ന് രാത്രിയോടെ കോഴിക്കോട് എത്തും. ജില്ലയിലെ പ്രമുഖ ബി ജെ പി നേതാക്കളെ സന്ദർശിക്കും. കൂടാതെ തളി ക്ഷേത്രത്തിലും പോകും. രാവിലെ ട്രെയിനിൽ കണ്ണൂരിലേക്ക് പോകുന്ന അദ്ദേഹം പയ്യാമ്പലം ബീച്ചിലെ മാരാർ ജി സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തും.തുടർന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.മുമ്പ് അദ്ദേഹം ശാരദ ടീച്ചറെ സന്ദർശിച്ചിരുന്നു. 'ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നു' എന്ന അടിക്കുറിപ്പോടെ ടീച്ചർക്കൊപ്പമുള്ള ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.കൊട്ടിയൂർ ക്ഷേത്രത്തിലേക്കും സുരേഷ് ഗോപി പോയേക്കും.
മറ്റന്നാളായിരിക്കും സ്വന്തം മണ്ഡലത്തിലെത്തുക. ടൂറിസം, പെട്രോളിയം സഹമന്ത്രിയാണ് സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൽഹിയിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റത്.ടൂറിസത്തിന്റെ മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തും പെട്രോളിയം- പ്രകൃതിവാതകത്തിന്റേത് ഹർദീപ് സിംഗ് പുരിയും ആയതിനാൽ ഇവരുമായി ബന്ധപ്പെട്ടായിരിക്കും സുരേഷ് ഗോപിയുടെ പ്രവർത്തനം. ചുമതലയേറ്റെടുക്കുമ്പോൾ ഹർദീപ് സിംഗ് പുരിയും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. ചടങ്ങിൽ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടിയിരുന്നു.കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സുരേഷ് ഗോപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
തൃശൂരിൽ നിന്ന് എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയാകുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.ഏതായാലും വലിയ മാറ്റങ്ങൾ തന്നിലൂടെ കൊണ്ട് വരുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരിക്കുകയാണ്.മറ്റ് രാജ്യങ്ങളിലെ ജനസമൂഹങ്ങളിലേക്ക് വെറുപ്പിന്റെയോ വിഘടനത്തിന്റെയോ വിത്തു പാകുന്ന തരത്തിൽ നമ്മൾ പ്രവർത്തിക്കരുത്. യഥാർത്ഥ ഇന്ത്യ എന്താണോ, അത് അവരുടെ മുൻപിൽ കാണിക്കണം. അടൂർ ഗോപാലകൃഷ്ണനും സത്യജിത് റേയുടെയും സിനിമകളിൽ ചിത്രീകരിക്കുന്ന ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. രാഷ്‌ട്രീയ ലാഞ്ചന ഇല്ലാതെയുള്ള ഇന്നത്തെ ഇന്ത്യയെ അനാവരണം ചെയ്യാൻ ഭാരതീയൻ എന്ന നിലയിൽ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. ഇന്ത്യ-മാലദ്വീപ് തർക്കത്തിനിടയിലും പ്രസിഡന്റെ മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha