ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്... ബബിയ-3 എന്ന് പേരിട്ടിരിക്കുന്ന പുതിയ മുതലക്കുഞ്ഞ്...അരമണിക്കൂറോളം കിടന്നശേഷം കുളത്തിലേക്ക് പോയി..ദൃശ്യം മൊബൈലിൽ പകർത്തി..
കാസർകോട് മഞ്ചേശ്വരം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം കേരളത്തിലെ ഏക തടാകക്ഷേത്രം എന്ന് നിലയിൽ പ്രസിദ്ധമാണ്. തിരുവനന്തപുരം പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും അനന്തപുരം ക്ഷേത്രം പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ മുഖ്യആകർഷണമായിരുന്നു തടാകത്തിൽ വസിച്ചിരുന്ന ബബിയ എന്ന മുതല. പൂജാരി വിളിച്ചാൽ വെള്ളത്തിൽ നിന്ന് പൊങ്ങിവന്ന് നിവേദ്യച്ചോർ കഴിക്കുന്ന ശുദ്ധ വെജിറ്റേറിയൻ മുതലയായിരുന്നു ബബിയ .കഴിഞ്ഞ വർഷം ഒക്ടോബറിൽ ബബിയ മുതല ജീവൻ വെടിഞ്ഞു.ഇപ്പോൾകുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്. ബബിയ-3 എന്ന് പേരിട്ടിരിക്കുന്ന പുതിയ മുതലക്കുഞ്ഞ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് ശ്രീകോവലിന് സമീപം എത്തിയത്.
എല്ലാവർക്കും കാണാവുന്ന വിധത്തിൽ അരമണിക്കൂറോളം കിടന്നശേഷം കുളത്തിലേക്ക് പോയി.ക്ഷേത്ര പൂജാരി സുബ്രഹ്മണ്യ ഭട്ട് വൈകുന്നേരം നട തുറക്കാൻ എത്തിയപ്പോഴാണ് കുഞ്ഞു ബിബിയയെ കണ്ടത്. തുടർന്ന് അദ്ദേഹം ദൃശ്യം മൊബൈലിൽ പകർത്തി. ഏകദേശം നാലരയടിയാണ് മുതലക്കുഞ്ഞിന്റെ നീളം. യഥാർത്ഥ ബിബിയ 2022 ഒക്ടോബർ 9നാണ് പ്രായാധിക്യം മൂലം ചത്തത്. 80 വർഷത്തോഷം ബിബിയ കുളത്തിലുണ്ടായിരുന്നു. പകരം മറ്റൊരു മുതല എത്തുമെന്ന് പ്രശ്ന ചിന്തയിൽ കണ്ടെത്തിയിരുന്നു.2023 നവംബറിലാണ് ക്ഷേത്രക്കുളത്തിൽ വീണ്ടും മുതലയുടെ സാന്നിധ്യം അധികൃതർ തിരിച്ചറിഞ്ഞത്. ബബിയ മുതല കഴിഞ്ഞിരുന്ന കുളത്തിലെ അതേ മടയ്‌ക്കുള്ളിൽ തന്നെയാണ് പുതിയ മുതലയെയും കണ്ടത്തിയത്.മുതല വസിക്കുന്ന ക്ഷേത്രക്കുളം എന്ന നിലയിലാണ് അനന്തപുരം ക്ഷേത്രം അറിയപ്പെടുന്നത്.
ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്‌ക്കുമുള്ള പൂജകളുടെ ഭാഗമായ നിവേദ്യം മുമ്പുണ്ടായിരുന്ന ബബിയയ്‌ക്കു ഭക്ഷണമായി നൽകിയിരുന്നു. 1945ൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികൻ വെടിവച്ചുകൊന്നെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.കാസർകോട്ടു നിന്ന് 16 കിലോമീറ്റർ അകലെ കുമ്പളയ്ക്കു സമീപമാണ് തടാകക്ഷേത്രം. ദൈവിക പരിവേഷമുള്ള മുതലയെ കാണാനും ക്ഷേത്ര ദർശനത്തിനുമായി നൂറുകണക്കിനാളുകളായിരുന്നു നിത്യവും അനന്തപുരത്തെത്തിയിരുന്നത്. ബബിയയുടെ മൃതജദേഹം പൊതുദർശനത്തിന് വച്ചപ്പോൾ നിരവധി പേരാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്.ക്ഷേത്രത്തിൽ ഉപാസിച്ചിരുന്ന വില്വമംഗലം സ്വാമിയെ സഹായിക്കാൻ ഊരും പേരും അറിയാത്ത ഒരു ബാലൻ എത്തി. ഒരിക്കൽ സ്വാമി പൂജ ചെയ്യുമ്പോൾ ബാലൻ പൂജാസാധനങ്ങളെടുത്ത് കുസൃതി കാണിച്ചു.
ബാലനെ സ്വാമി തള്ളിമാറ്റി. ബാലൻ ദൂരേക്കു തെറിച്ചുവീണിടത്ത് ഒരു ഗുഹ പ്രത്യക്ഷപ്പെട്ടു. ബാലന്റെ ദിവ്യത്വം മനസിലായ സ്വാമി പിറകേ പോയി.എത്തിയത് ഇന്നത്തെ തിരുവനന്തപുരത്ത്. അപ്പോൾ ബാലൻ ഭഗവാനായി പ്രത്യക്ഷപ്പെട്ടു. ഭഗവാൻ വിശ്രമിക്കാൻ ഒരുങ്ങിയപ്പോൾ ഒരു സർപ്പം പ്രത്യക്ഷപ്പെട്ട് തന്റെ മുകളിൽ കിടക്കാൻ അപേക്ഷിച്ചു. അങ്ങനെയാണ് പ്രതിഷ്ഠ അനന്തശയനം ആയത് എന്നാണ് ഐതിഹ്യം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെ നീളുന്നതായി കരുതുന്ന ഒരു ഗുഹയുടെ മുഖം തടാക ക്ഷേത്രത്തിനു സമീപം ഇപ്പോഴുമുണ്ട്.
https://www.facebook.com/Malayalivartha