Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മാത്രമല്ല ഇറാനെയും സിറിയയെയും ഞെട്ടിച്ചു

22 OCTOBER 2024 09:40 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ   സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും.  യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മാത്രമല്ല ഇറാനെയും സിറിയയെയും  ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെ ചുമതലയേല്‍ക്കും മുന്‍പുതന്നെ മൂഹമ്മദ് സില്‍വാറിയെ മിസൈല്‍ ആക്രമണത്തില്‍  കൊലപ്പെടുത്താന്‍ ഇസ്രായേല്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹമാസ് അപ്പാടെ തീര്‍ന്നുവെന്നും എല്ലാ മേധാവികളെയും വകവരുത്തിയെന്നും ഇസ്രായേല്‍ അവകാശപ്പെടുമ്പോഴാണ് മുഹമ്മദ് സില്‍വാറിനെയും വകവരുത്താനുള്ള വലിയ നീക്കം ആരംഭിച്ചിരിക്കുന്നത്.

ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ മിസൈല്‍ ഇസ്രായേല്‍ നടത്തുന്ന കനത്ത ആക്രമണത്തില്‍ മരണം ഇരുന്നൂറു കവിഞ്ഞിരിക്കുന്ന. ആഞ്ഞൂറിലേറെപ്പേര്‍ക്ക് അതീവ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.  കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയില്‍  ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 73 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന പോരാട്ടത്തില്‍ മരണം നാല്‍പത്തി മൂവായിരം കവിഞ്ഞു. മുന്നൂറിലേറെപ്പേര്‍ ആറു നില കെട്ടിട  അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. മൂന്നാഴ്ചയായി  ഗാസ മുനമ്പിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രയേല്‍ സൈന്യം പൂര്‍ണമായി ഉപരോധിച്ചിരിക്കുകയാണ്. ഇതിനെതുടര്‍ന്ന് വടക്കന്‍ ഗാസയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

പ്രദേശത്ത് ഇസ്രായേല്‍ പൂര്‍ണമായും ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഒരാള്‍ക്കും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ആയ്യായിരത്തിലേറെ പേരാണ് ബന്ദികളെപ്പോലെ കഴിയുന്നത്. ഇതേ സമയംതന്നെ ഹിസ്ബുള്ളയുമായുള്ള പോരാട്ടവും ഇസ്രായേല്‍ കടുപ്പിച്ചിരിക്കുകയാണ്. നേരത്തെ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയ  സാഹചര്യത്തിലാണ് ഇസ്രായേല്‍ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ലെബനോനില്‍ നിന്ന് ഹിസ്ബുള്ള  വിക്ഷേപിച്ച ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രയേല്‍ സൈന്യം പ്രതിരോധിച്ചിരുന്നു. ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും ഒളിത്താവളത്തിലായിരുന്നു.  ഇതിന് പിന്നാലെ ഹമാസിനും ഹിസ്ബുള്ളയ്ക്കും ശക്തമായ മറുപടിയുമായി നെതന്യാഹു രംഗത്തെത്തുകയും ചെയ്തു. നെതന്യാഹുവിന്റെ സുരക്ഷ കൂടുതല്‍ വര്‍ധിപ്പക്കുകയും ചെയ്തു.  

ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകളും ഇസ്രയേല്‍ സൈന്യം വിമാനത്തില്‍ നിന്ന് ഗാസയിലേക്ക് വിതറി. ഹമാസ് ഇനിയൊരിക്കലും  ഗാസ ഭരിക്കില്ലെന്നും ആയുധം വെച്ച് കീഴടങ്ങുന്നവരേയും ബന്ദികളെ വിട്ടയക്കുന്നവരേയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാമെന്നും ലഘുലേഖയിലുണ്ട്. ഇതിനൊപ്പം എല്ലാ പൗരന്‍മാരോടും പ്രദേശത്തുനിന്നും  ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് വടക്കന്‍ ബെയ്റൂട്ടിലും ഇസ്രായേല്‍ വിമാനത്തില്‍   ലഘുലേഖകള്‍ വിതറിയിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവത്തെ  കനത്ത പോരാട്ടത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേനയുടെ കമാന്‍ഡര്‍ കേണല്‍ കൊല്ലപ്പെട്ടത് ഇസ്രായേലിനെ നേരിയ തിരിച്ചടിയായി. വടക്കന്‍ ഗാസയിലുണ്ടായ ആക്രമണത്തിലാണ്  ബ്രിഗേഡ് കമാന്‍ഡര്‍ അഹ്സന്‍ ദഖ്‌സ കൊല്ലപ്പെട്ടത്. സൈനിക ടാങ്കില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ജബാലിയ പ്രദേശത്തു നടന്ന സ്‌ഫോടനത്തിലാണ്  കേണല്‍  കൊല്ലപ്പെട്ടത്.  2023 ഒക്ടോബര്‍ ഏഴിലെ  ആക്രമണത്തിന്റെ സൂത്രധാരനായ സിന്‍വാറിനെ ബുധനാഴ്ച ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതോടെ ഹമാസ് പോരാളികള്‍ക്ക് ശക്തനായ നേതാവില്ലാതായിരിക്കുകയാണ്.

മൂന്ന് മാസത്തിനുള്ളില്‍ ഹമാസിന് ഹമാസുകള്‍ക്ക് ഏറ്റവും പ്രധാനികളായ   രണ്ട്  ഉന്നത നേതാക്കളാണ് കൊല്ലപ്പെട്ടത്. യഹിയ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച്  സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ കാണിക്കുന്ന ഡ്രോണ്‍ ഫൂട്ടേജ് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടതും ഹമാസിന് കനത്ത മാനക്കേടായി മാറി.ഹമാസിന്റെ മുന്‍ മേധാവി ഇസ്മായില്‍ ഹനിയയെ ജൂലൈയില്‍ ഇറാനില്‍ വെച്ച് മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ വധിച്ചിരുന്നു.ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുകയും യുദ്ധം അവസാനിക്കുകയും ചെയ്യുന്നത് വരെ ഇസ്രായേലി ബന്ദികളെ തിരികെ നല്‍കില്ലെന്ന് സിന്‍വാറിന്റെ ഡെപ്യൂട്ടി ഖലീല്‍ അല്‍-ഹയ്യ വെള്ളിയാഴ്ച കുറിപ്പ് ഇറക്കിയതും ഇസ്രായേലിനെ പ്രകോപ്പിച്ചിട്ടുണ്ട്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (1 hour ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (1 hour ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (1 hour ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (2 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (4 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (5 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (9 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (9 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (9 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (9 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (9 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (17 hours ago)

Malayali Vartha Recommends