മകൻ കാരണം ദോഷമുണ്ടാകുമെന്ന് ജോത്സ്യൻ ; ആ വാക്കുകൾ കേട്ട് വീട്ടിലെത്തിയ അച്ഛൻ മകനോട് ചെയ്ത കൊടുംക്രൂരത; മണ്ണെണ്ണയൊഴിച്ച് മകന്റെ ശരീരത്തിൽ തീ കൊളുത്തി കൊന്നു;നടുക്കം മാറാതെ വീട്ടുക്കാർ
വിവരവും വിദ്യാഭ്യാസവും ഉള്ള മാതാപിതാക്കൾ പെൺകുട്ടികൾ പുനർജനിക്കുമെന്ന് അന്ധവിശ്വാസത്തിന് അടിമപ്പെട്ട് സ്വന്തം മക്കളെ കൊലപ്പെടുത്തിയ വാർത്ത രാജ്യം നടുക്കത്തോടെ ആയിരുന്നു അറിഞ്ഞത്. വിദ്യാഭ്യാസം ഉണ്ടായിട്ടും അന്ധവിശ്വാസത്തിന് അടിമപ്പെട്ടുപോയ ആ മാതാപിതാക്കളെ ഓരോരുത്തരും ശപിക്കുകയുണ്ടായി.
അന്ധവിശ്വാസം വരുത്തിത്തീർത്ത് മുറിവ് ഉണങ്ങുന്നതിന് മുന്നേ മറ്റൊരു അന്ധവിശ്വാസത്തിൽ അമർന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തു വരികയാണ്. മകൻ ദോഷമുണ്ടാക്കുമെന്ന് ജോത്സ്യൻ പറഞ്ഞത് കേട്ട് അഞ്ചുവയസ്സുകാരനെ പിതാവ് തീകൊളുത്തി കൊന്നു.
മകൻ കാരണം ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ വാക്കുകേട്ട് തഞ്ചാവൂരിൽ പിതാവ് അഞ്ചുവയസുകാരനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. കുട്ടി മരിക്കുകയും ചെയ്തു. തഞ്ചാവൂർ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി രാംകി (29)യുടെ മകൻ സായ് ശരണാണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ രാംകിയെ പോലീസ് അറസ്റ്റുചെയ്തു.
ആറുവർഷംമുമ്പ് വിവാഹിതനായ ഇയാൾക്ക് രണ്ട് ആൺമക്കളാണ്. ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്തമകനായ സായ് ശരണിനാൽ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് കഴിഞ്ഞയിടെ ഒരു ജോത്സ്യൻ ഗണിച്ചുപറഞ്ഞതായാണ് വിവരം. ഇതേത്തുടർന്ന് പലപ്പോഴായി രാംകി മകനെ ഉപദ്രവിച്ചിരുന്നു.
അതേച്ചൊല്ലി ഭാര്യ ഗായത്രിക്കും രാംകിക്കുമിടയിൽ കലഹം പതിവായിരുന്നു. അഞ്ചുദിവസംമുമ്പ് വീണ്ടും വഴക്കുണ്ടായപ്പോൾ രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് മകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . എന്നാൽ 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു.
അറസ്റ്റിലായ രാംകിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മന്നാർഗുഡിC ജയിലിലടച്ചു. അതേസമയപുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്ന് അധ്യാപക ദമ്പതികളുടെ വാർത്ത നാം അറിഞ്ഞിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം നടന്നത്. ചിറ്റൂര്‍ സ്വദേശികളായ പദ്മജയും ഭര്‍ത്താവ് പുരുഷോത്തമും ചേര്‍ന്നാണ് മക്കളായ ആലേഖ്യയെയും സായി ദിവ്യയെയും കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























