വിവാഹം കഴിഞ്ഞിട്ട് പത്തുമാസമേ ആയിട്ടുള്ളൂ... കുടുംബാംഗങ്ങള്‍ പരസ്പരം ആലോചിച്ച് നടത്തിയ വിവാഹമാണ്; ഭാര്യയെ തൂങ്ങിയ നിലയില്‍ കണ്ട ഉടനെ സാരി മുറിച്ചിട്ടെങ്കിലും രക്ഷിക്കാനായില്ല... സഹിക്കാനാകാതെ അതേ സാരിയുടെ ബാക്കി ഭാഗം കൊണ്ട് സമീപത്ത് തന്നെ സുധീഷും തൂങ്ങി; നാടിനെ നടുക്കിയ തളിപ്പറമ്പ് ആത്മഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്...
കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിക്കോല്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച കുറ്റിക്കോലിലെ പ്രേമരാജന്റെ മകന് തേരുകുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്നാട് വിരുദുനഗര്‍ ജില്ല ശ്രീവില്ലിപൂത്തൂരിലെ ഇസൈക്കിറാണി എന്ന രേഷ്മ (25) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് കൂവോട് കിഴക്ക് പൊതുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. ഭാര്യയെ തൂങ്ങിയ നിലയില്‍ കണ്ട ഉടനെ സുധീഷ് കുരുക്കിട്ട സാരി മുറിച്ചിട്ടെങ്കിലും മരിച്ചതായി കണ്ട് അതേ സാരിയുടെ ബാക്കി ഭാഗം കൊണ്ട് സമീപത്തുതന്നെ തൂങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. കുടുംബാംഗങ്ങള്‍ പരസ്പരം ആലോചിച്ചാണ് വിവാഹം നടത്തിയത്. സ്ഥിരം വഴക്കുകൂടാറുണ്ടായിരുന്ന ഇവര്‍ മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കിയിരുന്നതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. സുധീഷ് രാത്രിയില്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ച് അത്മഹത്യചെയ്യുമെന്ന് പറഞ്ഞിരുന്നുവത്രേ, തമാശക്ക് പറഞ്ഞതാവും എന്ന് കരുതി കാര്യമാക്കിയില്ല. രാവിലെ ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
https://www.facebook.com/Malayalivartha