Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...

മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് പണിയാനുള്ള ഒരുക്കത്തിൽ കേരള സർക്കാർ; തമിഴ്‌നാട് സർക്കാരും ജനങ്ങളും ഇടയുന്നു:- മുല്ലപ്പെരിയാർ ഡാമിൽ മേൽനോട്ട സമിതി നിർദേശിച്ച ബലപ്പെടുത്തൽ നടപടികൾക്ക് തടസ്സം ഉന്നയിച്ചിട്ടില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും...

16 JANUARY 2024 04:33 PM IST
മലയാളി വാര്‍ത്ത

കാവേരിക്ക് കുറുകെ പുതിയ അണക്കെട്ട് പണിയാൻ കർണാടക സർക്കാർ നെട്ടോട്ടമോടുമ്പോൾ മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് പണിയാനുള്ള ഒരുക്കത്തിലാണ് കേരള സർക്കാർ. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ പട്ടിണിമൂലം ആളുകൾ മരിക്കുന്നത് കണ്ട പെനിക്വിക്ക് ആണ് ബ്രിട്ടീഷ് ഭരണകാലത്ത് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. തമിഴ്‌നാടിന് കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും ലഭിക്കുന്നത് ഇതിലൂടെയാണ്. പെന്നിക്വിക്കിന്റെ ഈ ത്യാഗം തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് ദുർബ്ബലമാണെന്നും അതിൽ സംഭരിക്കുന്ന ജലനിരപ്പ് വർധിപ്പിക്കരുതെന്നും മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യവുമായി കേരളസർക്കാർ രംഗത്ത് എത്തി. ഇതിനെതിരെ തമിഴ്‌നാട് സർക്കാരും ജനങ്ങളും ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.

തെക്കൻ തമിഴ്‌നാട്ടിൽ ഇത് ഒരു ഉപജീവന പ്രശ്നമാണ് ഇത്. പുതിയ അണക്കെട്ടിൽ വെള്ളം തടഞ്ഞാൽ അഞ്ച് ജില്ലകൾ വരൾച്ച നേരിടും. എന്നാൽ കേരളത്തെ സംബന്ധിച്ച ആശങ്ക കാലാവധി കഴിഞ്ഞ അണക്കെട്ടിന്റെ താഴത്തെ പ്രദേശത്ത് താമസിക്കുന്ന അഞ്ച് ലക്ഷം ജനങ്ങളാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ, അറ്റകുറ്റപ്പണികൾ മേൽനോട്ട ബോർഡ് മാത്രം നിർവഹിക്കണം, എന്ന ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ജോ ജേക്കബ് സമർപ്പിച്ച ഹർജിയിൽ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ മറുപടി നൽകിയത് മുല്ലപ്പെരിയാർ അണക്കെട്ട് ജലശാസ്ത്രപരമായും, ഭൂകമ്പപരമായും, ഘടനാപരമായും ശക്തമാണെന്നാണ്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബാക്കിയുള്ള ബലപ്പെടുത്തൽ ജോലികൾ ഇനിയും വൈകിപ്പിക്കരുതെന്ന് തമിഴ്‌നാട് വ്യക്തമാക്കുകയും ചെയ്തു. കേരളം ആവശ്യപ്പെടുന്ന സമഗ്ര സുരക്ഷാ വിലിരുത്തൽ അത് കഴിഞ്ഞാണ് നടത്തേണ്ടത്. ബലപ്പെടുത്തൽ ജോലികൾക്ക് 2006 മുതൽ കേരളം തടസ്സംനിൽക്കുകയാണ്. അതിനാൽ സുരക്ഷാവിലയിരുത്തൽ നടത്താൻ മേൽനോട്ടസമിതിക്ക് നിർദേശം നൽകണമെന്ന കേരളത്തിന്റെ അപേക്ഷ തള്ളണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുല്ലപ്പെരിയാർ ഡാമിൽ മേൽനോട്ട സമിതി നിർദേശിച്ച ബലപ്പെടുത്തൽ നടപടികൾക്ക് തടസ്സം ഉന്നയിച്ചിട്ടില്ലെന്നു കേരളം സുപ്രീം കോടതിയെ അറിയിക്കും. ബലപ്പെടുത്തൽ നടപടികളോടു കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കെ കേരളത്തിന്റെ നിലപാട് ഏറെ നിർണായകമാകും.

 

ഇതുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ സുപ്രീം കോടതിയിലെ കേരളത്തിന്റെ അഭിഭാഷകരുമായി ചർച്ച നടത്തി. ഡാമിന്റെ സുരക്ഷ സംബന്ധിച്ചു വിദഗ്ധരുടെ സ്വതന്ത്ര സമിതിയെ നിയോഗിച്ച് പരിശോധന നടത്തണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണിത്. ഡാം ബലപ്പെടുത്താൻ തമിഴ്‌നാട് മുൻകയ്യെടുക്കണമെന്നും പുതിയ ഡാം വേണമെന്ന ആവശ്യം തത്വത്തിൽ അംഗീകരിച്ചുകൊണ്ടു തന്നെ ബലപ്പെടുത്തൽ പൂർത്തിയാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളതെന്നു റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടു തന്നെ പുതിയ ഡാം എന്ന ആവശ്യത്തിൽ രമ്യമായ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. പുതിയ ഡാമിന്റെ ഡിസൈനും പാരിസ്ഥിതിക ആഘാതപഠനവും പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷ സംബന്ധിച്ച പുതിയ പഠനം വേണമെന്ന സുപ്രീം കോടതി നിർദേശം പാലിക്കപ്പെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

 

ഏറ്റവും അപകടകരമായ സ്ഥിതിയിൽ നിലകൊള്ളുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ എന്നും, ഈ അണക്കെട്ട്‌ എപ്പോള്‍ വേണമെങ്കിലും അപകടത്തിൽപ്പെടാമെന്നും ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. 35ലക്ഷം പേരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നതെന്ന് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിവിധ നിർദേശങ്ങൾ കേരളം പാലിച്ചിട്ടില്ലെന്ന് തമിഴ്‌നാട് പറയുന്നത്. കേന്ദ്ര ജലകമ്മിഷൻ, വിദഗ്ധസമിതി, ഉന്നതാധികാരസമിതി എന്നിവ ശുപാർശചെയ്ത ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കണം. 2021-ലെ ഡാം സുരക്ഷാ നിയമത്തിലെ 38-ാം വകുപ്പുപ്രകാരം, അണക്കെട്ടിന്റെ ഉടമസ്ഥരായ തങ്ങളാണ് സമഗ്ര സുരക്ഷാ വിലയിരുത്തൽ നടത്തേണ്ടത്. നിയമം നിലവിൽവന്ന് അഞ്ചുവർഷത്തിനകം അത് ചെയ്താൽ മതിയെന്നതിനാൽ 2026 ഡിസംബർ 30 വരെ സമയമുണ്ട്.

അണക്കെട്ട് തുടർച്ചയായി നിരീക്ഷിച്ച് സുരക്ഷിതമാണെന്ന് മേൽനോട്ടസമിതിയും ഉപസമിതിയും ഉറപ്പാക്കുന്നുണ്ട്. കാലവർഷസമയത്ത് ഓരോ മാസവും അല്ലാത്തപ്പോൾ രണ്ടുമാസം കൂടുമ്പോഴും നിരീക്ഷിക്കുന്നുണ്ട്. ബാക്കിയുള്ള ബലപ്പെടുത്തൽ ജോലികൾകൂടി പൂർത്തിയായിട്ടുമതി സമഗ്രസുരക്ഷാ വിലയിരുത്തൽ. അണക്കെട്ടിന്റെ പ്രായക്കൂടുതൽ ബലക്കുറവുണ്ടാക്കില്ല. കേരളം ചൂണ്ടിക്കാട്ടുന്ന കാനഡയിലെ ഒട്ടാവ സർവകലാശാലയുടെ പഠനത്തിൽത്തന്നെ പറയുന്നത്, അണക്കെട്ടിന്റെ പരാജയത്തിന് പ്രായക്കൂടുതൽ കാരണമല്ലെന്നാണ് തമിഴ്‌നാട് വാദം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവരം ചോർത്തിയതാര്?  (2 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (2 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (3 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (3 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (4 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (4 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (4 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (5 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (5 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (5 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (6 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (6 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (6 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (7 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (7 hours ago)

Malayali Vartha Recommends