Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് പണിയാനുള്ള ഒരുക്കത്തിൽ കേരള സർക്കാർ; തമിഴ്‌നാട് സർക്കാരും ജനങ്ങളും ഇടയുന്നു:- മുല്ലപ്പെരിയാർ ഡാമിൽ മേൽനോട്ട സമിതി നിർദേശിച്ച ബലപ്പെടുത്തൽ നടപടികൾക്ക് തടസ്സം ഉന്നയിച്ചിട്ടില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും...

16 JANUARY 2024 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചത് ഇന്ത്യയുടെ ധീര പരിശ്രമം കൊണ്ടെന്ന് നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്...

വായനാദിനത്തോട് അനുബന്ധിച്ച് ഹോസ്റ്റ് ഡൈം ഡാറ്റാ സെന്റർ സർവീസസ് വിവിധ പുസ്തകങ്ങൾ കൈമാറി...

യുവ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ യുവധാര സാഹിത്യ പുരസ്‌കാരം...

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്:- നഗ്ന ദൃശ്യങ്ങളിലെ സ്ക്രീൻഷോട്ടിൽ നിങ്ങളും അകപ്പെട്ടെക്കാം...

കാവേരിക്ക് കുറുകെ പുതിയ അണക്കെട്ട് പണിയാൻ കർണാടക സർക്കാർ നെട്ടോട്ടമോടുമ്പോൾ മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് പണിയാനുള്ള ഒരുക്കത്തിലാണ് കേരള സർക്കാർ. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ പട്ടിണിമൂലം ആളുകൾ മരിക്കുന്നത് കണ്ട പെനിക്വിക്ക് ആണ് ബ്രിട്ടീഷ് ഭരണകാലത്ത് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. തമിഴ്‌നാടിന് കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും ലഭിക്കുന്നത് ഇതിലൂടെയാണ്. പെന്നിക്വിക്കിന്റെ ഈ ത്യാഗം തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് ദുർബ്ബലമാണെന്നും അതിൽ സംഭരിക്കുന്ന ജലനിരപ്പ് വർധിപ്പിക്കരുതെന്നും മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യവുമായി കേരളസർക്കാർ രംഗത്ത് എത്തി. ഇതിനെതിരെ തമിഴ്‌നാട് സർക്കാരും ജനങ്ങളും ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.

തെക്കൻ തമിഴ്‌നാട്ടിൽ ഇത് ഒരു ഉപജീവന പ്രശ്നമാണ് ഇത്. പുതിയ അണക്കെട്ടിൽ വെള്ളം തടഞ്ഞാൽ അഞ്ച് ജില്ലകൾ വരൾച്ച നേരിടും. എന്നാൽ കേരളത്തെ സംബന്ധിച്ച ആശങ്ക കാലാവധി കഴിഞ്ഞ അണക്കെട്ടിന്റെ താഴത്തെ പ്രദേശത്ത് താമസിക്കുന്ന അഞ്ച് ലക്ഷം ജനങ്ങളാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ, അറ്റകുറ്റപ്പണികൾ മേൽനോട്ട ബോർഡ് മാത്രം നിർവഹിക്കണം, എന്ന ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ജോ ജേക്കബ് സമർപ്പിച്ച ഹർജിയിൽ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ മറുപടി നൽകിയത് മുല്ലപ്പെരിയാർ അണക്കെട്ട് ജലശാസ്ത്രപരമായും, ഭൂകമ്പപരമായും, ഘടനാപരമായും ശക്തമാണെന്നാണ്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബാക്കിയുള്ള ബലപ്പെടുത്തൽ ജോലികൾ ഇനിയും വൈകിപ്പിക്കരുതെന്ന് തമിഴ്‌നാട് വ്യക്തമാക്കുകയും ചെയ്തു. കേരളം ആവശ്യപ്പെടുന്ന സമഗ്ര സുരക്ഷാ വിലിരുത്തൽ അത് കഴിഞ്ഞാണ് നടത്തേണ്ടത്. ബലപ്പെടുത്തൽ ജോലികൾക്ക് 2006 മുതൽ കേരളം തടസ്സംനിൽക്കുകയാണ്. അതിനാൽ സുരക്ഷാവിലയിരുത്തൽ നടത്താൻ മേൽനോട്ടസമിതിക്ക് നിർദേശം നൽകണമെന്ന കേരളത്തിന്റെ അപേക്ഷ തള്ളണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുല്ലപ്പെരിയാർ ഡാമിൽ മേൽനോട്ട സമിതി നിർദേശിച്ച ബലപ്പെടുത്തൽ നടപടികൾക്ക് തടസ്സം ഉന്നയിച്ചിട്ടില്ലെന്നു കേരളം സുപ്രീം കോടതിയെ അറിയിക്കും. ബലപ്പെടുത്തൽ നടപടികളോടു കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കെ കേരളത്തിന്റെ നിലപാട് ഏറെ നിർണായകമാകും.

 

ഇതുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ സുപ്രീം കോടതിയിലെ കേരളത്തിന്റെ അഭിഭാഷകരുമായി ചർച്ച നടത്തി. ഡാമിന്റെ സുരക്ഷ സംബന്ധിച്ചു വിദഗ്ധരുടെ സ്വതന്ത്ര സമിതിയെ നിയോഗിച്ച് പരിശോധന നടത്തണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണിത്. ഡാം ബലപ്പെടുത്താൻ തമിഴ്‌നാട് മുൻകയ്യെടുക്കണമെന്നും പുതിയ ഡാം വേണമെന്ന ആവശ്യം തത്വത്തിൽ അംഗീകരിച്ചുകൊണ്ടു തന്നെ ബലപ്പെടുത്തൽ പൂർത്തിയാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളതെന്നു റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടു തന്നെ പുതിയ ഡാം എന്ന ആവശ്യത്തിൽ രമ്യമായ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. പുതിയ ഡാമിന്റെ ഡിസൈനും പാരിസ്ഥിതിക ആഘാതപഠനവും പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷ സംബന്ധിച്ച പുതിയ പഠനം വേണമെന്ന സുപ്രീം കോടതി നിർദേശം പാലിക്കപ്പെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

 

ഏറ്റവും അപകടകരമായ സ്ഥിതിയിൽ നിലകൊള്ളുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ എന്നും, ഈ അണക്കെട്ട്‌ എപ്പോള്‍ വേണമെങ്കിലും അപകടത്തിൽപ്പെടാമെന്നും ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. 35ലക്ഷം പേരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നതെന്ന് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിവിധ നിർദേശങ്ങൾ കേരളം പാലിച്ചിട്ടില്ലെന്ന് തമിഴ്‌നാട് പറയുന്നത്. കേന്ദ്ര ജലകമ്മിഷൻ, വിദഗ്ധസമിതി, ഉന്നതാധികാരസമിതി എന്നിവ ശുപാർശചെയ്ത ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കണം. 2021-ലെ ഡാം സുരക്ഷാ നിയമത്തിലെ 38-ാം വകുപ്പുപ്രകാരം, അണക്കെട്ടിന്റെ ഉടമസ്ഥരായ തങ്ങളാണ് സമഗ്ര സുരക്ഷാ വിലയിരുത്തൽ നടത്തേണ്ടത്. നിയമം നിലവിൽവന്ന് അഞ്ചുവർഷത്തിനകം അത് ചെയ്താൽ മതിയെന്നതിനാൽ 2026 ഡിസംബർ 30 വരെ സമയമുണ്ട്.

അണക്കെട്ട് തുടർച്ചയായി നിരീക്ഷിച്ച് സുരക്ഷിതമാണെന്ന് മേൽനോട്ടസമിതിയും ഉപസമിതിയും ഉറപ്പാക്കുന്നുണ്ട്. കാലവർഷസമയത്ത് ഓരോ മാസവും അല്ലാത്തപ്പോൾ രണ്ടുമാസം കൂടുമ്പോഴും നിരീക്ഷിക്കുന്നുണ്ട്. ബാക്കിയുള്ള ബലപ്പെടുത്തൽ ജോലികൾകൂടി പൂർത്തിയായിട്ടുമതി സമഗ്രസുരക്ഷാ വിലയിരുത്തൽ. അണക്കെട്ടിന്റെ പ്രായക്കൂടുതൽ ബലക്കുറവുണ്ടാക്കില്ല. കേരളം ചൂണ്ടിക്കാട്ടുന്ന കാനഡയിലെ ഒട്ടാവ സർവകലാശാലയുടെ പഠനത്തിൽത്തന്നെ പറയുന്നത്, അണക്കെട്ടിന്റെ പരാജയത്തിന് പ്രായക്കൂടുതൽ കാരണമല്ലെന്നാണ് തമിഴ്‌നാട് വാദം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പോലീസ് കുറ്റപത്രം... ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം  (3 minutes ago)

സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.... എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു...  (15 minutes ago)

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്...  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (1 hour ago)

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു  (1 hour ago)

സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്‌കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  (2 hours ago)

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു.... പുതുക്കിയ ഫലത്തില്‍ മലയാളി അടക്കം 17 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് നേടി, കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മില്‍ ആണ് പുതുക്കിയ ഫലത്തില്‍  (2 hours ago)

പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു.... സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും.... ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും   (3 hours ago)

പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര  (3 hours ago)

പതിനൊന്നാം ദിവസവും നിരാശ, കാലാവസ്ഥ വെല്ലുവിളിയായി നില്‍ക്കുന്നു ! ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ ശക്തമായ തെരച്ചില്‍ നടത്തും, കാത്തിരിപ്പ് വീണ്ടും നീളുന്നു പ്രതീക്ഷകള്‍ അവസാനിച്ച് കേരളം  (9 hours ago)

റമ്മി കളിയില്‍ ഭ്രാന്ത്, ആഢംബര ജീവിതത്തില്‍ വല്ലാത്ത ഭ്രമം ! മണപ്പുറം സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യ ചില്ലറക്കാരിയല്ല ; ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്,ഓണ്‍ലൈന്‍ റമ  (10 hours ago)

മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു  (10 hours ago)

രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍  (10 hours ago)

കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends