പടിയിറങ്ങുന്ന വിപ്ലവ വീര്യം .... കമ്മ്യൂണിസത്തിന്റെ 100ാം വര്‍ഷത്തില്‍ ശവക്കുഴി തോണ്ടുന്നു

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം താഷ്കൻ്റിൽ രൂപീകതമായതിൻ്റെ 100ാം വാർഷികാഘോഷത്തിലാണ് ഇപ്പോൾ CPM .1940 Jan 26നാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നത്. മാർകിസ്റ്റ് സിദ്ധാന്തത്തിൻ്റെ വ്യാഖ്യാനങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിൻ്റെ ചാലുകളിലേക്ക് ഇറങ്ങിച്ചെന്ന പി. കഷ്ണപിള്ളയുടെ പ്രവർത്തനങ്ങളാണ് ഒരു പുതിയ വിമോചനത്തിൻ്റെ ഉദയമാണ് കമ്യൂണിസം എന്ന ധാരണ അടിച്ചമർത്തപ്പെട്ടിരുന്ന വലിയ വിഭാഗത്തിൻ്റെ മനസ്സിൽ ഉണർത്തിയത്.അതിന് താത്വികമായ പാത ഒരുക്കിയതിൽ ഇ എം എസിൻ്റെയും മനുഷ്യമുഖം നൽകിയതിൽ ഏകെ ജിയുടെയും ആർ - സുഗതൻ്റെയും പേരറിയാത്ത അനേകം മനുഷ്യരുടെയും പങ്ക് ആർക്കും വിസ്മരിക്കാനാവില്ല.
മാർകിസ്റ്റ് സിദ്ധാന്തത്തിന് ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് ലൈബ്രറിയിലിരുന്ന് രൂപം നൽകിയ കാറൽ മാർക്സ് ഒരിക്കലും ജനാധിപത്യപരമായ മാർഗ്ഗത്തിലൂടെ തൊഴിലാളി വർഗ്ഗത്തിൻ്റെ ഭരണം ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. പാർലമെൻ്റ് സംവിധാനത്തിലൂടെ ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് കേരളത്തിൽ നിലവിൽ വന്നതിനെ അമേരിക്ക പോലും അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഈ അവസരത്തിൽ ഞാൻ ഓർക്കുന്നത് ഒ.വി.വിജയൻ പറഞ്ഞ ഒരു കാര്യമാണ്.
ഇ എം എസ് അധികാരത്തിൽ വരുന്ന നാളുകളിൽ വിജയൻ മദിരാശിയിലെ ഒരു കോളേജിൽ ജോലി ചെയ്യുന്നു.അന്ന് അദ്ദേഹം ലീവ് എടുത്ത് നാട്ടിലേക്ക് വരാൻ തീർച്ചപ്പെടുത്തുന്നു. ലീവിൽ അവധിയുടെ കാരണം കാണിച്ചത് ഞങ്ങളുടെ നാട്ടിൽ ഒരു ഉത്സവം നടക്കുന്നു. അതിൽ പങ്കെടുക്കണം എന്നായിരുന്നു.അത് അത് ഒരു ഉത്സവം ആയിരുന്നു. ഇന്ന് ഉത്സവം എല്ലാം കഴിഞ്ഞ ഒരുപറമ്പ് പോലെയല്ലേ?ഈ കമ്മ്യൂണിസത്തിൻ്റെ ഭൂമി ക കിടക്കുന്നത്. അധികാരങ്ങളും അവകാശങ്ങളും ചോദിച്ച് വാങ്ങാനുള്ള നെഞ്ചുറപ്പ് കേരളത്തിന് നൽകിയത് കമ്മ്യൂണിസമാണ്. ഇല്ലാത്തവനും ഉള്ളവനായി മാറാൻ ഒരു വഴിയുണ്ടാകുമെന്ന് തെളിയിച്ചതിനൊപ്പം സാധാരണക്കാരൻ്റെ ആത്മവിശ്വാസം വളർത്തിയതിലും കമ്മ്യൂണിസത്തിന് ഒരു കാലത്ത് നിർണ്ണായക പങ്ക് ഉണ്ടായിരുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാവായിരുന്നു പി. കഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ജനകീയനായ നേതാവായിരുന്നു ഏ കെ ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഏ.കെ.ഗോപാലൻ' ജനങ്ങളുടെ പ്രശ്നങ്ങളിൽ മുന്നിൽ നിന്ന് ഇടപെട്ട ഏ കെ ജിയുടെ സാന്നിദ്ധ്യം പാർട്ടി പിളർന്നപ്പോൾ cpm ന് ജനപിന്തുണ കൂട്ടിയ പ്രധാന കാരണങ്ങളിൽ ഒന്നാണ്. കമ്മ്യൂണിസത്തിലൂടെ ഇന്ത്യൻ സാഹചര്യത്തിൽ ഉജ്യ ല സംഭാവന നൽകിയ സമാനതകളില്ലാത്ത നേതാവായിരുന്നു Eനട .കേരളത്തിൽ CPM നെ ഏറ്റവും സംഘാടക ശേഷിയുള്ള പാർട്ടിയായി വളർത്തിയതിൽ സി.എച്ച് കണാരനുള്ള സ്ഥാനം വലുതാണ്. ലാളിത്യം മുഖമുദ്രയായിരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട ചടയൻ ഗോവിന്ദൻ എക്കാലവും സ്മരിക്കപ്പെടും. കണ്ണൂരിലെ കല്യാശ്ശേരിക്കാരനായ ലോകത്തോളം വളർന്ന നേതാവ് ഇ -കെ - നായനാർ 'പിന്നീട് ഇങ്ങോട്ട് വരുമ്പോൾ മറ്റ് ഏതൊരു പ്രസ്ഥാനത്തിനും എന്ന പോലെ കമ്യുണിസത്തിനും അപചയം സംഭവിച്ചു.
നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന് കവി പാടിയെങ്കിലും പൈങ്കിളിക്ക് അഥവാ വയലേലകളിൽ പണി ചെയ്തിരുന്നവർക്ക് ഒരു ഭൂമിയും കിട്ടിയില്ല 64 ലെ പിളർപ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ CPMCPIയുമാക്കി മാറ്റി.അതോടെ സിദ്ധാന്തങ്ങൾ എല്ലാം വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് പാർട്ടി മാറുകയും ചെയ്തു.മുൻകാലങ്ങളിൽ ഇടതു മന്ത്രി സഭയുടെ കാലത്ത് അഴിമതി കുറവായിരുന്നു എന്നതാണ് ജനങ്ങൾക്ക് ആശ്വാസം നൽകിയത്.ഇപ്പോൾ അതും കുറഞ്ഞു വരുന്ന നാളുകളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു പുതിയ ലോകം സ്വപ്നം കണ്ട ഒരു പാട് മനുഷ്യരുടെ ത്യാഗമുണ്ട് ഈ പാർട്ടിയുടെ അടിത്തറയിൽ 'അത് നേതാക്കളുടെ മക്കൾക്കും മരുമക്കൾക്കുമൊന്നും അട്ടിമറിക്കാനുള്ളതല്ല. ഇനി എന്നാണ് പാർട്ടി ആത്മപരിശോധനയക്ക് തയ്യാറാവുക.
https://www.facebook.com/Malayalivartha























