എന്തൊക്കെ വെല്ലുവിളിയാണ് നടത്തിയിരുന്നത്? ഇപ്പോ കാര്യങ്ങള്‍ കൈവിടുമ്ബോള്‍ കൈമലര്‍ത്തിക്കാണിച്ചാല്‍ ജനം കൈയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ടാ; ഇത് വന്‍ ചതിയാണ് കണക്കുകള്‍ നോക്കുന്ന ഓരോ വ്യക്തിക്കും പിണറായി സര്‍ക്കാരിന്റെ ചതിയുടെ ആഴം മനസ്സിലാക്കാം; ഫേസ്ബുക്ക് പോസ്റ്റുമായി കെ പി സി സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്

കടുത്തരോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കുവാനുള്ള പുതിയ തീരുമാനം രാജ്യദ്രോഹമാണ്. സ്റ്റേറ്റിനോട് ചെയ്യുന്ന ഈ കൊടിയ ക്രൂരത അവസാനിപ്പിക്കണം എന്തുകൊണ്ടെന്നാല്‍ ഇറ്റലിയില്‍ കോവിഡിന്റെ രണ്ടാ വരവ് അതിഭീകരമാണെന്നാണ് റിപ്പോര്‍ട്ട് അതിനാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ജനരോക്ഷമിരമ്ബേണ്ടത് അടിയന്തരമായ ഒരു കാര്യമാണ്. സ്വകാര്യ ലാബുകളെ സഹായിക്കാനുള്ളതാണോ ഈ നീക്കമെന്ന് സംശയിക്കേണ്ടതുണ്ട്.അങ്ങനെയെങ്കില്‍ പാവപ്പെട്ട രോഗികളുടെ അവസ്ഥയെന്താകും? ഭീതിയുണർത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി കെ പി സി സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കോവിഡ് 19, പരിശോധനകളുടെ എണ്ണം കുറച്ച സര്‍ക്കാര്‍ ചതിക്കെതിരെ കോടതി സ്വമേധയാ ഇടപെടണം. ദിനംപ്രതി വഷളാകുന്ന സ്ഥിതിയില്‍ നിന്നും മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും പരിശോധനകളുടെ എണ്ണം കുറച്ച്, കേസുകളുടെ എണ്ണം കുറച്ചു കാണിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ആരോഗ്യ വിദഗ്ദര്‍ അപ്രായോഗികമെന്ന് വിശേഷിപ്പിക്കുന്ന New Kerala Model ചികിത്സാരീതി അറബികടലില്‍ എറിയൂ.. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കൂ... ജനത്തെ രക്ഷിക്കൂ..
എന്തൊക്കെ വെല്ലുവിളിയാണ് നടത്തിയിരുന്നത്? ഇപ്പോ കാര്യങ്ങള്‍ കൈവിടുമ്ബോള്‍ കൈമലര്‍ത്തിക്കാണിച്ചാല്‍ ജനം കൈയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ടാ.
സെപ്റ്റംബര്‍ 15ന് 41,054 കേസുകള്‍ പരിശോധിച്ചപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് (TPR) 7.83% ശതമാനമായിരുന്നുവെങ്കില്‍ ഒക്ടോബര്‍ 15 ആയപ്പോള്‍ TPR 15.53% മായി ഇരിട്ടിച്ചു. എന്നാല്‍ TPR ഇരട്ടിച്ചപ്പോള്‍ പരിശോധനയുടെ എണ്ണം വര്‍ദ്ധിച്ചത് വെറും 22% മാത്രം അതായത് 41,054 -ല്‍ നിന്നും 50,154 എന്ന നേരിയ വര്‍ദ്ധന.
ഇത് വന്‍ ചതിയാണ് കണക്കുകള്‍ നോക്കുന്ന ഓരോ വ്യക്തിക്കും പിണറായി സര്‍ക്കാരിന്റെ ചതിയുടെ ആഴം മനസ്സിലാക്കാം. ഒക്ടോബര്‍ 11 ന് 61,629 പരിശോധനകള്‍ നടത്തിയപ്പോള്‍ തൊട്ടടുത്ത ദിവസം അതിന്റെ എണ്ണം കുത്തനെ കുറഞ്ഞു 38,259-ല്‍ എത്തി.ചെറിയ ഒരു വര്‍ദ്ധനവ് ഒക്ടോബര്‍ 13 ന് വരുത്തി ,48,253 പേരെ പരിശോധിച്ചതിന് ശേഷം ഇന്നലെവരെ പരിശോധിച്ച രോഗികളുടെ കണക്ക് നിരാശപ്പെടുത്തുന്നതാണ്.
കടുത്തരോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കുവാനുള്ള പുതിയ തീരുമാനം രാജ്യദ്രോഹമാണ്. സ്റ്റേറ്റിനോട് ചെയ്യുന്ന ഈ കൊടിയ ക്രൂരത അവസാനിപ്പിക്കണം എന്തുകൊണ്ടെന്നാല്‍ ഇറ്റലിയില്‍ കോവിഡിന്റെ രണ്ടാ വരവ് അതിഭീകരമാണെന്നാണ് റിപ്പോര്‍ട്ട് അതിനാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ജനരോക്ഷമിരമ്ബേണ്ടത് അടിയന്തരമായ ഒരു കാര്യമാണ്. സ്വകാര്യ ലാബുകളെ സഹായിക്കാനുള്ളതാണോ ഈ നീക്കമെന്ന് സംശയിക്കേണ്ടതുണ്ട്.അങ്ങനെയെങ്കില്‍ പാവപ്പെട്ട രോഗികളുടെ അവസ്ഥയെന്താകും?
രോഗികളുടെ എണ്ണം കുറച്ചു കാണിച്ച് ലോക റെക്കോഡ് ഇടാന്‍ ഇനിയെന്തായാലും സാധിക്കില്ല. ആവഴിക്ക് PR വര്‍ക്കിന് മുടക്കിയ തുക പരിശോധനാ കിറ്റുകള്‍ വാങ്ങിയിരുന്നുവെങ്കില്‍ അത് രോഗികള്‍ക്ക് ഉപകാരപ്പെടുകയെങ്കിലും ചെയ്യുമായിരുന്നു.ഹൈലെവല്‍ കേന്ദ്ര സംഘം പരിശോധനക്ക് കേരളത്തില്‍ വരുന്നുവെന്നറിയുന്നു.കോവിഡ് 19 നെ ഭരണനേട്ടത്തിന്, പ്രതിപക്ഷങ്ങളെ ഭസ്മീകരിക്കുന്നതിന് വിനിയോഗിക്കുന്ന കേന്ദ്ര കേരളന്മാര്‍ ഒരേ തൂവല്‍ പക്ഷികള്‍ തന്നെയല്ലെ?? എത് വിഷയത്തിനും മോദിക്ക് പഠിക്കുന്ന പിണറായി വിജയന്‍ വാസ്തവത്തില്‍ പാവപ്പെട്ട ജനത്തെ കൊല്ലാന്‍ ശ്രമിക്കുകയാണ്.
രോഗം മൂര്‍ദ്ധന്യതയിലേക്ക് കുതിക്കുമ്ബോള്‍ ആനുപാതികമായി പരിശോധന നടത്താതെ ഉള്ളതിനെപ്പോലും കുറയ്ക്കുന്നത് ഊതിവീര്‍പ്പിച്ച ശക്തിയുടെ ചോര്‍ച്ചയുടെ തെളിവാണ്.വീരവാദങ്ങള്‍ പൊളിഞ്ഞു,ഇനി പാവങ്ങളെ ബലി കൊടുക്കാനാണോ തീരുമാനം? കേരള ജനത സടകുടെഞ്ഞെഴുന്നേല്‍ക്കുക ഇല്ലെങ്കില്‍ മഹാമാരി എല്ലാം തകര്‍ത്തെറിയും.ഇതുവരെ 1,113 മരണം. മരിച്ചവരേറെയും പാവങ്ങള്‍.സമ്ബര്‍ക്ക വ്യാപനവും ഉറവിട മറിയാത്തവ്യാപനവും തകൃതി. സര്‍ക്കാരാകട്ടെ എന്തുവന്നാലും പ്രതിഛായ നന്നാക്കാന്‍ നെട്ടൊട്ടമോടുന്നു. അതിന് വേണ്ടി പരിശോധനകള്‍ കുറച്ച് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാന്‍ വ്യഥാശ്രമം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
ഇത് ഭരണഘടനാവിരുദ്ധമാണ്. ജീവിക്കുവാനുള്ള പൗരന്റെ അവകാശത്തെയാണ് ഇവിടെ നിഷേധിക്കുന്നത് .പൗരന്റെ ജീവനും സ്വത്തും ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടതാണ്. എന്തില്‍ നിന്നും പൗരന്റെ ജീവന്‍ സംരക്ഷിക്കാന്‍ സ്റ്റേറ്റിന് ഉത്തരവാദിത്വമുണ്ട്. എതെങ്കിലും തരത്തില്‍ അതിന് ഗ്ലാനിവന്നെന്നാല്‍,വരുകില്‍, നീതിപീഠത്തിന് സ്വമേധയാ അതില്‍ ഇടപെടാമെന്ന തത്വം ഇവിടെ പ്രാവര്‍ത്തികമാക്കപ്പെടണം. അധികാര രാഷ്ട്രീയം കൊണ്ട് പൗരാവകാശങ്ങള്‍ ഘനിക്കപ്പെടുമ്ബോള്‍ നീതിപീഠമല്ലാത്തെ മറ്റെന്താണ് ശരണം!
മണക്കാട് സുരേഷ് KPCC ജനറല്‍ സെക്രട്ടറി
https://www.facebook.com/Malayalivartha























