സാമ്പിള്‍ ഡോസ് ഉടന്‍... നിരന്തരം മുന്‍കൂര്‍ ജാമ്യം നേടി അന്വേഷണ സംഘത്തെ വട്ടം ചുറ്റിക്കുന്ന ശിവശങ്കറിന് കുരുക്ക് മുറിക്കി എന്‍ഐഎ; തീവ്രവാദ കേസ് അന്വേഷിക്കുന്ന എന്‍ഐഎയ്ക്ക് പിടിവള്ളിയാകുന്നത് ഡോളര്‍; സ്വപ്‌ന ഡോളറാക്കി കടത്തിയ കോടികള്‍ കൈപ്പറ്റിയത് വിദേശ തീവ്രവാദികളെന്ന് സൂചന

തലസ്ഥാനവും കൊച്ചിയും ഒരുപോലെ ചൂട് പിടിക്കുകയാണ്. സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കരന്‍ പുറം വേദനയുമായി ഓര്‍ത്തോ ഐസിയുവില്‍ കിടക്കമ്പോള്‍ എവരും നോക്കുന്നത് കസ്റ്റംസിനേയാണ്. അതേസമയം തന്നെ കൊച്ചിയും ചൂട് പിടിക്കുകയാണ്. ഹൈക്കോടതിയിലെ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യവും അന്വേഷണ സംഘത്തിന്റെ ആസ്ഥാനം കൊച്ചിയെന്നതുമാണ് കൊച്ചിയെ ചൂട് പിടിപ്പിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പോലെ ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ എന്‍ഐഎ ഇടപെടുമെന്നാണ് സൂചന.
സ്വപ്‌ന ഡോളറാക്കി കടത്തിയ 1.4 കോടി കൈപ്പറ്റിയത് വിദേശ തീവ്രവാദികളെന്നും ഡോളറാക്കാന്‍ സഹായിച്ചത് ശിവശങ്കറെന്ന് ബാങ്ക് മാനേജരുടെ മൊഴിയുമാണ് എന്‍ഐഎയുടെ വഴിയൊരുങ്ങുന്നത്. നയതന്ത്ര സ്വര്‍ണക്കടത്തിലൂടെ സ്വരൂപിച്ച 1.4 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരേ കസ്റ്റംസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.
പണം വിദേശതീവ്രവാദികളുടെ കൈകളിലെത്തിയെന്നാണു കസ്റ്റംസ് കണ്ടെത്തല്‍. രൂപ ഡോളറാക്കാന്‍ സഹായിച്ചത് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണെന്നും കസ്റ്റംസ് പറയുന്നു. കേസ് ഇന്ന് കോടതി പരിഗണിക്കും.
സ്വപ്‌നയും സന്ദീപും ചേര്‍ന്ന് പലതവണകളായാണു 1.4 കോടി രൂപ ഡോളറാക്കിയത്. ഇതിനു സമ്മര്‍ദം ചെലുത്തിയതു ശിവശങ്കറാണെന്നാണു ബാങ്ക് മാനേജരുടെ മൊഴി. കരമനയിലെ ബാങ്ക് ഉദ്യോഗസ്ഥനാണു രൂപ ഡോളറാക്കി നല്‍കിയത്. ഇതു തീവ്രവാദികളുടെ കൈകളിലെത്തിയെന്നും അതേ പണം വീണ്ടും സ്വര്‍ണക്കടത്തിനും മയക്കുമരുന്ന് ഇടപാടിനും വിനിയോഗിച്ചിട്ടുണ്ടെന്നും കസ്റ്റംസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സ്വര്‍ണം, മയക്കുമരുന്ന് ഇടപാടുകളിലും തീവ്രവാദസംഘങ്ങള്‍ക്കു പങ്കുണ്ട്.
തിരുവനന്തപുരം, കവടിയാറില്‍ യു.എ.ഇ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്റ്റ് പൗരന്‍ ഖാലിദിനാണു 1.9 ലക്ഷം യു.എസ്. ഡോളര്‍ കൈമാറിയത്. ഇതു വിദേശത്തേക്കു കടത്തിയതു ഖാലിദാണെന്നും കസ്റ്റംസ് കണ്ടെത്തി. സ്വപ്‌നയുടെയും സന്ദീപിന്റെയും വിദേശയാത്രകളും പരിശോധിച്ചുവരുന്നു. വിദേശയാത്രകളില്‍ ഇവരെ ആരൊക്കെ അനുഗമിച്ചെന്നറിയാന്‍ എമിഗ്രേഷന്‍ വിഭാഗവുമായി കസ്റ്റംസ് ബന്ധപ്പെട്ടു.
അതേസമയം നയതന്ത്രചാനലിലൂടെ യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളും മറ്റ് ചില സാധനങ്ങളും നിയമവിരുദ്ധമായി കടത്തിയിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞിരുന്നതായി ശിവശങ്കറിന്റെ വെളിപ്പെടുത്തലും നിര്‍ണായകമാണ്. ഈ ഉത്പന്നങ്ങള്‍ ബീമാപള്ളിയിലെ മാര്‍ക്കറ്റിലാണ് വിറ്റിരുന്നത്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ ഇത്തരം നിയമവിരുദ്ധ ബിസിനസിനെ കോണ്‍സുല്‍ ഈസ് ഈറ്റിംഗ് മാംഗോസ് എന്ന കോഡ് ഉപയോഗിച്ചാണ് വിളിക്കുന്നത്. എന്നാല്‍ ബാഗേജ് തടഞ്ഞുവച്ചതോടെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം നിരസിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നയതന്ത്രബാഗേജ് വിട്ടുകിട്ടുമെന്നും പറഞ്ഞു. ജൂലായ് രണ്ടിന് ബാഗേജ് വിട്ടുകിട്ടാന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് വാട്ട്‌സാപ്പില്‍ സ്വപ്ന അയച്ചു തന്നു. രാത്രി ഏഴു മണിയോടെയായിരുന്നു സന്ദേശം. ഏഴരയോടെ തന്നെ വിളിച്ചു കസ്റ്റംസുമായി സംസാരിക്കണമെന്നു പറഞ്ഞു. കത്തില്‍ പറഞ്ഞിരിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി അവര്‍ ബാഗേജുകള്‍ വിട്ടു നല്‍കുമെന്നായിരുന്നു എന്റെ മറുപടി. ജൂലായ് മൂന്നിന് ഈ വിഷയത്തില്‍ സ്വപ്നയുമായി ചര്‍ച്ച നടന്നില്ലെന്നാണ് ഓര്‍മ്മ. ജൂലായ് നാലിന് രാത്രി ഏറെ വൈകി സ്വപ്നയും ഭര്‍ത്താവ് ജയശങ്കറും ഹെതര്‍ കാള്‍സറിലെ ഫ്‌ളാറ്റില്‍ വന്നെന്നും ശിവശങ്കര്‍ മൊഴി നല്‍കി. ഇങ്ങനെ ശിവശങ്കറുടെ മൊഴികള്‍ ചര്‍ച്ചയാകുന്നതിനിടേയാണ് ഇന്നത്തെ ദിവസം ഏറെ നിര്‍ണായകമാകുന്നത്.
"
https://www.facebook.com/Malayalivartha























