Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

'നമ്മുടെ പ്രസ്ഥാനത്തിൽ നിന്നും സഹോദരൻ എന്നല്ല ആര് വേർപിരിഞ്ഞാലും അത് വേദനാജനകം തന്നെയാണ്. എന്നാൽ എങ്ങനെ വേർപിരിഞ്ഞു എന്നു കൂടി അറിയണമല്ലോ?' സഹോദരനെ ചാരി സി പി ഐ എമ്മിനും തനിക്കുമെതിരെ ബി.ജെ.പി കള്ളക്കഥ മെനയുകയാണെന്നാണ് പുഷ്പൻ

19 OCTOBER 2020 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

സി.പി.എം വിട്ട് സഹോദരൻ ബി.ജെ.പിയിൽ ചേർന്നെന്ന സംഭവത്തിൽ പ്രതികരണവുമായി കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പൻ രംഗത്ത് എത്തിയിരിക്കുകയാണ്. കുടുംബവുമായി ഒരു ബന്ധവുമില്ലാതെ അകന്നു കഴിയുന്ന ഈ സഹോദരനെ ചാരി സി പി ഐ എമ്മിനും തനിക്കുമെതിരെ ബി.ജെ.പി കള്ളക്കഥ മെനയുകയാണെന്നാണ് പുഷ്പൻ തന്റെ കുറിപ്പിൽ പറയുന്നത്.

"വീട്ടിലും കുടുംബത്തിലും നടന്ന പ്രധാന ചടങ്ങുകളിൽ നിന്നെല്ലാം വളരെക്കാലമായി ശശിയേട്ടൻ മാറി നിൽക്കുകയാണ്. കുടുംബത്തിൽ നിന്നകലാൻ കാരണം അദ്ദേഹത്തിൻ്റെ സ്വഭാവ വൈകല്യങ്ങളാണ്. സ്വന്തം മകൻ ഷിബിനിനെതിരെ തന്നെ ചൊക്ലി പൊലീസ് സ്റ്റേഷനിൽ കള്ള പരാതി നൽകി എന്നതിൽ നിന്നു തന്നെ ശശിയേട്ടൻ കുടുംബത്തിൽ എത്ര മാത്രം സ്വീകാര്യനായിരുന്നുവെന്ന് നിങ്ങൾക്ക് മനസിലാക്കാമല്ലോ?" - പുഷ്പൻ കുറിക്കുകയാണ്.

പുഷ്പന്റെ കുറിപ്പ് ഇങ്ങനെ;

ഇതും ഞാൻ അതിജീവിക്കും

പ്രിയപ്പെട്ട സഖാക്കളെ,

ഈ വേദനയും എന്നെ കടന്നു പോകും കാൽ നൂറ്റാണ്ടിൽ അധികമായി ഞാൻ അനുഭവിക്കുന്നതിൽ കൂടുതലൊന്നുമല്ലല്ലൊ ഇത്. സഖാക്കളെ നിങ്ങളുടെ സ്നേഹവും അടുപ്പവുമാണ് എന്റെ കരുത്ത് അതുകൊണ്ട് ബി.ജെ.പി യുടെ ഈ കള്ളകഥകൾ കുത്തിയിറക്കുന്ന ഈ വേദനയും എന്നെ കടന്നു പോവുക തന്നെ ചെയ്യും.

നമ്മുടെ പ്രസ്ഥാനത്തിൽ നിന്നും സഹോദരൻ എന്നല്ല ആര് വേർപിരിഞ്ഞാലും അത് വേദനാജനകം തന്നെയാണ്. എന്നാൽ എങ്ങനെ വേർപിരിഞ്ഞു എന്നു കൂടി അറിയണമല്ലോ?
എന്നേ കുടുംബവുമായി ഒരു ബന്ധവുമില്ലാതെ അകന്നു കഴിയുന്ന ഈ സഹോദരനെ ചാരി സി പി ഐ എമ്മിനും എനിക്കുമെതിരെ കള്ളക്കഥ മെനയുകയാണ് ബിജെപി. നാണംകെട്ട ഒരു പാർട്ടിക്ക് മാത്രമേ ഇത്രയും ചെറുതാനാകൂ.

നിങ്ങൾ ഒരു പാട് പേരുടെ ആശങ്കാജനകമായ അന്വേഷണങ്ങൾ എന്തുകൊണ്ടാണെന്നും എനിക്കറിയാം.
ജീവിക്കുന്ന രക്തസാക്ഷിയുടെ സഹോദരനും ബി ജെ പിയുടെ ഭാഗമായി എന്ന കള്ളപ്രചരണം തന്നെ ആ പാർട്ടിയുടെ ഗതികേടാണ്. അവർക്ക് മാത്രമേ കുടുംബ പ്രശ്നങ്ങൾക്ക് ഇങ്ങനെ രാഷ്ട്രീയ മാനം നൽകാൻ കഴിയൂ.ഏറെക്കാലമായി അകന്നു കഴിയുന്ന സഹോദരൻ്റെ സമീപകാല അവസ്ഥയിൽ ഞാനേറെ ദു:ഖിതനുമാണ്. വളരെ യോജിപ്പോടെ കഴിഞ്ഞ ഞങ്ങൾക്ക് തന്നെ
ശശിയേട്ടൻ സ്വന്തം പെരുമാറ്റ വൈകല്യങ്ങൾ കാരണം ഉണ്ടാക്കിയ മനോവിഷമങ്ങൾ ചെറുതല്ല.

വളരെക്കാലമായി വീടുമായി ഒരു ബന്ധവും ഏട്ടനില്ല. സ്വന്തം വീട്ടുകാര്യങ്ങൾ ഇങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരുന്നത് തന്നെ വലിയ വേദനയാണ്. അതിലും എത്രയോ വലിയ ശാരീരിക വേദനകളിലൂടെയാണ് എൻ്റെ ഇക്കാലമത്രയും ഉള്ള യാത്രകൾ۔

വീട്ടിലെ കാര്യങ്ങൾ ഇങ്ങനെ ഒരു പോസ്റ്റിലൂടെ സഖാക്കളോട് പറയേണ്ടി വന്നതാണ് എൻ്റെ കൂടെയുള്ള ഈ വേദനകളേക്കാളും വലിയ വേദന.

വീട്ടിലും കുടുംബത്തിലും നടന്ന പ്രധാന ചടങ്ങുകളിൽ നിന്നെല്ലാം വളരെക്കാലമായി ശശിയേട്ടൻ മാറി നിൽക്കുകയാണ്. കുടുംബത്തിൽ നിന്നകലാൻ കാരണം അദ്ദേഹത്തിൻ്റെ
സ്വഭാവ വൈകല്യങ്ങളാണ്. സ്വന്തം മകൻ ഷിബിനിനെതിരെ തന്നെ ചൊക്ലി പൊലീസ് സ്റ്റേഷനിൽ കള്ള പരാതി നൽകി എന്നതിൽ നിന്നു തന്നെ ശശിയേട്ടൻ കുടുംബത്തിൽ എത്ര മാത്രം സ്വീകാര്യനായിരുന്നുവെന്ന് നിങ്ങൾക്ക് മനസിലാക്കാമല്ലോ?
സഹോദരങ്ങളായ രാജനും പ്രകാശനും എതിരായി
ചൊക്ലി പൊലീസ് സ്റ്റേഷനിൽ ശശിയേട്ടൻ വ്യാജ പരാതികൾ നൽകി കുടുംബത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. സഹോദരൻ എന്ന പരിഗണനയിൽ ഇതെല്ലാം വേദനയോടെ സഹിക്കുകയായിരുന്നു ഞങ്ങൾ.കൂടാതെ വീട്ടിൽ നിരന്തരം പ്രശ്നങ്ങളും ഉണ്ടാക്കി. സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ ഉണ്ടാക്കി. ഭാഗം വയ്ക്കുന്നതിൽ ഉന്നയിച്ച ഇദ്ദേഹ ത്തിൻ്റെ അന്യായമായ അവകാശവാദങ്ങളെ എല്ലാ സഹോദരങ്ങളും ശശിയേട്ടൻ്റെ തന്നെ മക്കളും എതിർത്തതാണ്.

ചീട്ടുകളിച്ച് ഈ സ്ഥലവും വിൽക്കാതിരിക്കാനാണ് അവകാശവാദങ്ങൾ അംഗീകരിക്കാതിരുന്നത്. മദ്യപാനവും ചീട്ടുകളിയുമാണ് ശശിയേട്ടനെ ഈ അവസ്ഥയിൽ എത്തിച്ചത്. നിരന്തരമായ മദ്യപാനവും ചീട്ടുകളിയും കാരണം കുടുംബത്തിലും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു. ചീട്ട് കളി കാരണം രണ്ട് സ്ഥലമാണ് വിറ്റത്. ചീട്ട് കളിക്കാൻ പണം കയ്യിൽ ഇല്ലെങ്കിൽ വല്ലാത്ത വിഭ്രാന്തിയായിരുന്നു ശശിയേട്ടൻ|ഇത് കുടുംബത്തിൽ സൃഷ്ടിച്ച പ്രയാസങ്ങൾ ഭീകരമായിരുന്നു.

എത്ര തവണ ബന്ധുക്കളും പാർട്ടിക്കാരും നേർവഴി നയിക്കാൻ ശ്രമിച്ചുവെന്നറിയാമോ? എല്ലാം നിഷ്ഫലം. മദ്യപാനത്തിൽ നിന്നും ചീട്ടുകളിയിൽ നിന്നും കരകയറാൻ കഴിയാതെ കുടുംബത്തെ തന്നെ ശശിയേട്ടൻ തള്ളിപറഞ്ഞു ലോക് ഡൗൺ കാലത്ത് ഭാര്യവീട്ടിൽ താമസിപ്പിക്കാൻ പാർട്ടിയാണ് മുൻകൈ എടുത്ത് ചർച്ച ചെയ്ത് സമവായം ഉണ്ടാക്കിയത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ പാർട്ടി അത്രയും ശ്രമിച്ചു.ഇത്രയും അരാജക ജീവിതത്തിൻ്റെ ഭാഗമായി ഒരു കൂട്ടം അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ട്. വൃക്കകൾക്ക് തകരാറുണ്ട്. പാൻക്രിയാസിൽ നീർക്കെട്ടുമുണ്ട്. ചികിത്സ പാർട്ടി തന്നെയാണ് മുൻകൈ എടുത്ത് ഉറപ്പു വരുത്തിയത്. രണ്ട് തവണ ഹൃദയസ്തംഭനം വന്ന ആളുമാണ്.
ഇത്രയും അസുഖങ്ങളുള്ള ഒരാളെ നിർത്തി ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നത് നികൃഷ്ടമാണ്. ബി ജെ പി മാത്രമാകും ഇത്രയും രോഗങ്ങളുള്ള സഹോദരന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി.

പെരുമാറ്റ പ്രശ്നങ്ങൾ കാരണം കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ട ആളു ടെ മാനസിക വിഭ്രാന്തിയെയാണ് എന്തും പാർട്ടിക്കെതിരെ അടിക്കാൻ ഉള്ള വടിയെന്ന നിലയിൽ ബി.ജെ.പി ഉപയോഗിക്കുന്നത്.ഇത് ബി ജെ പി എന്ന പാർട്ടിയുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ?

എല്ലാ അർത്ഥത്തിലും കുടുംബത്തിൽ നിന്നും അകന്ന ഒരാളുടെ വിഭ്രാന്തിയെ പോലും പാർട്ടിയെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ബിജെപിയുടെ വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങളിൽ സഹതാപം മാത്രമേ ഉള്ളൂ. കുടുംബത്തിലെ ഇത്തരം പ്രശ്നങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ബിജെപിയുടെ കൂടി മനോവൈകല്യം
മാത്രമാണ്. മദ്യപാനവും പണമില്ലെങ്കിൽ കാണിക്കുന്ന വിഭ്രാന്തിയും പോലും രാഷ്ട്രീയ പോരാട്ടത്തിന് ഉപയോഗപ്പെടുത്തുവാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ.

സഖാക്കളെ
ഇത്രയും പെരുമാറ്റ പ്രശ്നങ്ങളുള്ള ഒരാളെ പാർട്ടി ഷാളണിയിച്ച് അംഗത്വം നൽകി ആഘോഷിക്കാൻ കാണിച്ച ഈ അല്പത്തരം എല്ലാവരും സഹതാപത്തോടെ യേ കാണൂ.
ഇത്രേയേയുള്ളൂ ബിജെപി എന്ന് എനിക്ക് ഇപ്പോഴാ മനസിലായത്. ഇത്ര കാലവും കുറച്ചു കൂടി വില മതിച്ചിരുന്നു. ഇപ്പോഴാണ് ഈ അഴുക്കുചാലിൻ്റെ ആഴം മനസ്സിലായത്. മദ്യപാന ആസക്തിയെ പോലും ആഘോഷമാക്കുന്ന ഒരു പാർട്ടിയുടെ രാഷ്ട്രീയ ശൂന്യതയിൽ ഒന്നും പറയാനില്ല.

സഖാക്കളെ
ഞാനദ്ദേഹത്തിൻ്റെ ഭാഗമായതു കൊണ്ടു മാത്രമാണ് നിങ്ങൾക്ക് ഈ വിഷമം ഉണ്ടായതെന്നറിയാം. ക്ഷമിക്കുക. എല്ലാ പ്രതിസന്ധികളിലും വേദനകളിലും കൂടെ നിന്ന നിങ്ങളുടെ കരുത്തിൽ ഞാനീ വിഷലിപ്ത പ്രചരണത്തേയും മറികടക്കും .
സസ്നേഹം

നിങ്ങളുടെ പുഷ്പൻ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (13 minutes ago)

ഇനി ദളപതി യുഗം  (21 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (34 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends