ട്രാൻസ്ജെൻഡർ അനന്യയുടെ ആത്മഹത്യയിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; അന്വേഷണ ചുമതല ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് നൽകി
ട്രാൻസ്ജെൻഡർ അനന്യയുടെ ആത്മഹത്യയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പരാതി കിട്ടി ആറുമാസത്തിന് ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഒരു മാസത്തിനകം തന്നെ അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ് നൽകിയിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് നിലവിൽ ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്ത എത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.
അതേസമയം, ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ഏറെനേരം എഴുന്നേറ്റ് നിൽക്കാന്‍ പോലും അനന്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെ അനന്യയ്ക്ക് ഹോസ്പിറ്റലിൽ നിന്ന് മർദ്ദനമേറ്റിരുന്നതായി പിതാവ് അലക്സാണ്ടർ പറഞ്ഞിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായിരുന്നു അനന്യ.
https://www.facebook.com/Malayalivartha