Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറി'..വീണ്ടും ചില വിവാദ പരാമർശങ്ങളുമായി കോൺഗ്രസ് എംപി ശശി തരൂർ..


ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക

അനന്തരം കുഞ്ഞാപ്പ ലീഗ് രാഷ്ട്രീയത്തില്‍ നിന്നും ഔട്ടാവുന്നു.... ഇത്രയും കാലം പാണക്കാട്ടെ തങ്ങളുമാര്‍ കുഞ്ഞാപ്പയുടെ ഉള്ളംകൈയില്‍ കിടന്നാണ് അമ്മാനമാടിയിരുന്നതെങ്കില്‍ സാദിഖലി തങ്ങളെ തന്റെ തൊഴുത്തില്‍ കെട്ടാന്‍ കുഞ്ഞാപ്പക്ക് കഴിയില്ല, എം എല്‍ എ ആയിരിക്കുമ്പോള്‍ എം.പിയാകാനും എം.പിയായിരിക്കുമ്പോള്‍ എം എല്‍ എ ആകാനുമുള്ള അദ്ദേഹത്തിന്റെ മോഹങ്ങള്‍ക്ക് ക്ലിപ്പ് വീണു എന്ന് ചുരുക്കം

08 MARCH 2022 11:58 AM IST
മലയാളി വാര്‍ത്ത

അനന്തരം കുഞ്ഞാപ്പ ലീഗ് രാഷ്ട്രീയത്തില്‍ നിന്നും ഔട്ടാവുന്നു. ഇത്രയും കാലം പാണക്കാട്ടെ തങ്ങളുമാര്‍ കുഞ്ഞാപ്പയുടെ ഉള്ളംകൈയില്‍ കിടന്നാണ് അമ്മാനമാടിയിരുന്നതെങ്കില്‍ സാദിഖലി തങ്ങളെ തന്റെ തൊഴുത്തില്‍ കെട്ടാന്‍ കുഞ്ഞാപ്പക്ക് കഴിയില്ല. എം എല്‍ എ ആയിരിക്കുമ്പോള്‍ എം.പിയാകാനും എം.പിയായിരിക്കുമ്പോള്‍ എം എല്‍ എ ആകാനുമുള്ള അദ്ദേഹത്തിന്റെ മോഹങ്ങള്‍ക്ക് ക്ലിപ്പ് വീണു എന്ന് ചുരുക്കം.

ലീഗിലെ അവസാന വാക്ക് പാണക്കാട് തങ്ങളാണെങ്കിലും ഫലത്തില്‍ അത് കുഞ്ഞാലിക്കുട്ടിയായിരുന്നു ഇത്രയും കാലം. കുഞ്ഞാപ്പയുടെ തീരുമാനങ്ങള്‍ക്ക് മേല്‍ പരുന്തും പറക്കില്ല എന്നതായിരുന്നു അവസ്ഥ. പാണക്കാട് തങ്ങളുമാരുടെ സഹജമായ നിസംഗതയെയാണ് അദ്ദേഹം മുതലെടുത്തത്.

 

മുനീറിനെയും ബഷീറിനെയും സമദാനിയെയും രാഷ്ട്രീയത്തില്‍ ഒതുക്കി നിര്‍ത്തിയത് കുഞ്ഞാപ്പയാണ്. പാര്‍ലെമെന്റി പാര്‍ട്ടി.ലീഡറാകാനുള്ള മുനീറിന്റെ മോഹം തകര്‍ത്തു.താന്‍ നിശ്ചയിക്കാത്തതൊന്നും ലീഗില്‍ നടക്കേണ്ടെന്ന് കുഞ്ഞാപ്പ തീരുമാനിച്ചു. കുഞ്ഞാപ്പയുടെ കൈയിലെ പാവയായി പാണക്കാട് മാറുന്നു എന്നു പോലും അടക്കം പറഞ്ഞ ലീഗ് നേതാക്കളുണ്ട്.


മുന്‍ അധ്യക്ഷന്‍മാരേക്കാള്‍ സംഘടനാകാര്യങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാവാണ് മുസ്ലീം ലീഗിന്റെ പുതിയ പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. 2009 മുതല്‍ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സാദിഖലി തങ്ങള്‍. സമസ്തയുടെ പിളര്‍പ്പിന് ശേഷം 15 വര്‍ഷക്കാലം എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി തങ്ങളുടെയും സഹോദരനായ പാണക്കാട് സാദിഖലി തങ്ങള്‍.

 

 

2000-ത്തില്‍ എം.കെ.മുനീര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ കെ.ടി.ജലീലിനെ മാറ്റി നിര്‍ത്താനായി യൂത്ത് ലീഗ് അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതോടെയാണ് പാണക്കാട് സാദിഖലി തങ്ങള്‍ സജീവരാഷ്ട്രീയത്തിലെത്തുന്നത്. 2007ല്‍ അദ്ദേഹം യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞു.

2009-ല്‍ ജേഷ്ഠന്‍ സംസ്ഥാന അധ്യക്ഷനാകാനായി ഒഴിഞ്ഞ മലപ്പുറം ജില്ലാ പ്രസിഡണ്ട് പദവിയിലേക്ക് രണ്ടാമതൊരു പേര് ലീഗിന് ആലോചിക്കാനുണ്ടായിരുന്നില്ല. അതോടെ ഹൈദരാലി തങ്ങളുടെ തീരുമാനങ്ങളില്‍ പങ്കാളിയായും ഉന്നതാധികാരസമിതിയില്‍ കുഞ്ഞാലിക്കുട്ടിക്കും കെപിഎ മജീദിനുമൊപ്പം നിര്‍ണ്ണായകശബ്ദമായും സാദിഖലി തങ്ങള്‍ മാറി. സാദിഖലി ആദ്യഘട്ടത്തില്‍ മാറ്റി നിര്‍ത്താനുള്ള കുഞ്ഞാപ്പയുടെ തന്ത്രങ്ങള്‍ വിജയിച്ചില്ല.

രാജ്യസഭാ സീറ്റ് നിര്‍ണ്ണയമടക്കം ഹൈദരലി തങ്ങളെടുത്ത പല സുപ്രധാന തീരുമാനങ്ങള്‍ക്കും പിന്നില്‍ സാദിഖലി തങ്ങളുടെ താല്പര്യങ്ങളും ഉണ്ടായിരുന്നു. അതോടെ ലീഗനകത്ത് പുതിയ അധികാരകേന്ദ്രമായി സാദിഖലി തങ്ങള്‍ മാറി. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ സാദിഖലിയുമായി കൂടുതലടുത്തുവെങ്കിലും ആരെയും പിണക്കിയില്ല അദ്ദേഹം.ആരുടെയും ആളല്ല സാദിഖലി തങ്ങള്‍. അദ്ദേഹത്തിന് സ്വന്തം നിലപാടും തീരുമാനവുമുണ്ട്.


സമീപകാലത്ത് ലീഗിനകത്തുണ്ടായ വിവാദങ്ങളിലൊക്കെ സാദിഖലി തങ്ങളുടെ ഇടപെടലുകളുണ്ടായിരുന്നു. ഹരിത വിവാദത്തില്‍ എംഎസ്എഫ് അധ്യക്ഷന്‍ പി.കെ.നവാസ് പിടിച്ചു നിന്നത് സാദിഖലി തങ്ങളുടെ പിന്തുണയോടെയാണ്. നവാസിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചപ്പോഴുള്ള ഏതിര്‍പ്പുകള്‍ തങ്ങള്‍ അവഗണിച്ചു. അന്ന് എതിര്‍ത്തവര്‍ പിന്നീട് സംഘടനയ്ക്ക് പുറത്തേക്ക് പോയി. എതിര്‍ത്താല്‍ പുറത്ത് എന്നതാണ്‌ലി സാദിഖലി തങ്ങളുടെ നയം. വിട്ടുവീഴ്ചാ മനോഭാവം അദ്ദേഹത്തിന് തീരെയില്ല.

 

പ്രളയഫണ്ട് തട്ടിപ്പിനെക്കുറിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി അയച്ച ലീഗ് വയനാട് ജില്ലാ കമ്മിറ്റിയംഗം സി.മമ്മിക്ക് നടപടി നേരിടേണ്ടി വന്നു. മുന്‍ഗാമികളെ അപേക്ഷിച്ച് കര്‍ക്കശക്കാരനായ സാദിഖലി തങ്ങള്‍ കുറെക്കുടി സ്വതന്ത്ര നിലപാടാകും പല കാര്യങ്ങളിലും സ്വീകരിക്കുക. തീരുമാനം ഇനി തങ്ങള്‍ എടുക്കും. പഴയതുപോലെയല്ലെന്ന് മാത്രം.അതില്‍ മുനീറും ബഷീറും നിറഞ്ഞു നില്‍ക്കുമെന്ന് മാത്രം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന്  (5 minutes ago)

മഴ പെയ്യാൻ കൂട്ട പ്രാർത്ഥന പിന്നാലെ സൗദിയിൽ Red Alert പ്രളയം..!വാഹനങ്ങൾ ഒലിച്ചുപോയി 2 ദിവസം കൊടും മഴ  (10 minutes ago)

ഇടത് സ്വഭാവമുള്ള പാർട്ടിയായി മാറി- ശശി തരൂര്‍  (16 minutes ago)

സത്യത്തിൽ ആര്യാ രാജേന്ദ്രന് എന്താണ് സംഭവിച്ചത്? ഭാവി കുഴപ്പത്തിലായോ? പണമടിച്ചവർ ഊരി ... ആര്യ ഒറ്റയ്ക്കായി ....  (20 minutes ago)

ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി  (28 minutes ago)

മുതിർന്ന പൗരനാണോ..?  (34 minutes ago)

വിയ്യൂർ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്ക് മർദനമേറ്റു.  (35 minutes ago)

ഒരുത്തനും ചെ*%ക്കാൻ വരണ്ട പ്രശാന്ത് കട്ടയ്ക്ക്,പാലക്കാട് ഇറങ്ങും .ആര്‍ഷോ ആശുപത്രിയിൽ..! വെള്ളിടിയേറ്റ് കോൺഗ്രസ്  (36 minutes ago)

ഒളിവിൽ പോയ പ്രതി അറസ്റ്റിൽ...  (53 minutes ago)

എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ശക്തമായ സുരക്ഷാ പരിശോധന...  (1 hour ago)

നാൽപത്‌ വർഷമായി സലാലയിൽ പ്രവാസിയായിരുന്നു..  (1 hour ago)

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു... വൻ കുതിപ്പുമായി എൻഡിഎ  (1 hour ago)

മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌  (1 hour ago)

സ്വര്‍ണ വിലയില്‍ കുറവ്  (1 hour ago)

ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്  (2 hours ago)

Malayali Vartha Recommends