മാഡത്തിന്റെ പങ്കും പതിയെ പതിയെ വെളിച്ചത്ത് വരും; അറുപത് ശതമാനത്തോളം കേസിന്റെ നെല്ലും പതിരും കണ്ടെത്തിക്കഴിഞ്ഞു; ഇപ്പോൾ ദിലീപ് കളിക്കുന്നത് അവസാനത്തെ കളിയാണ്; വളരെ ചിരിച്ചുകൊണ്ടാണ് അയാൾ ഇപ്പോൾ കളിക്കുന്നത്; പലരെയും ചോദ്യം ചെയ്‌തെന്നും മാധ്യമങ്ങൾ അറിയുന്നില്ലെന്ന് ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെയും ചോദ്യം ചെയ്യും. മേഡം ആരാണ് എന്ന് കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം കാവ്യയെ പറ്റി ചോദിച്ചത് പുറത്ത് പറയാൻ സാധിക്കില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരിക്കുകയാണ്. കേസിലെ മാഡത്തിന്റെ റോൾ വളരെ വലുതാണെന്നും, അധികം വെെകാതെ മാഡത്തിന്റെ പങ്ക് വെളിച്ചത്ത് വരുമെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരിക്കുന്നു.
മാഡത്തിനെ പ്രതി ചേർക്കാൻ പൊലീസ് മനപൂർവ്വം ശ്രമിക്കില്ല. പക്ഷേ അന്വേഷണം മാഡത്തിലേക്ക് തന്നെ എത്തുമെന്നാണ് താൻ കരുതുന്നതെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി. കേസ് അന്വേഷണം ഫലപ്രദമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് തനിക്ക് വിശ്വാസമുണ്ട്. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. '' മാഡത്തിലേക്ക് വ്യക്തമായ അന്വേഷണം നടക്കുന്നുണ്ട്. മാഡം വെളിച്ചത്ത് വരും. യാഥാർത്ഥ്യങ്ങൾ പുറത്തുവരും.
അതിനാൽ കേസിലെ മാഡത്തിന്റെ പങ്കും പതിയെ പതിയെ വെളിച്ചത്ത് വരും. അറുപത് ശതമാനത്തോളം കേസിന്റെ നെല്ലും പതിരും കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോൾ ദിലീപ് കളിക്കുന്നത് അവസാനത്തെ കളിയാണ്. വളരെ ചിരിച്ചുകൊണ്ടാണ് അയാൾ ഇപ്പോൾ കളിക്കുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വേറെയും നിരവധി പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. പലരെയും ചോദ്യം ചെയ്‌തെന്നും മാധ്യമങ്ങൾ അറിയുന്നില്ല.
കേസുമായി ബന്ധപ്പെട്ട് 30ഓളം പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.തന്നെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ബാലചന്ദ്രകുമാർ പറഞ്ഞു . വീണ്ടും പോകേണ്ടത് എന്നാണ് എന്ന വിവരം അറിയിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. കേസിൽ മറ്റ് പ്രതികളുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു എന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കേസിൽ തുടരന്വേഷണം ശക്തമായി തന്നെ മുന്നോട്ടു പോവുകയാണ്.
അതേസമയം വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യവുമായി ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു. ആ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് . നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് ഉണ്ടാക്കിയതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപ് ഉയർത്തുന്ന വാദം . പക്ഷേ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കേസിലെ ആറാം പ്രതിയായ ദിലീപിൻ്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ഇന്നലെ ആറ് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണ സംഘം ശരത്തിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. . നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് അന്വേഷണ സംഘത്തിൻ്റെ ഇപ്പോഴത്തെ നിഗമനം. കേസിലെ മറ്റ് പ്രതികളായ ദിലീപിൻ്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ദിലീപിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനാറര മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha