ബുധനാഴ്ച മാറ്റിവെച്ച ലാവ് ലിൻ കേസ്, ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി... പിണറായി ഉൾപ്പെടെ മൂന്ന് പേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യം...2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്...
ബുധനാഴ്ച മാറ്റിവെച്ച ലാവ് ലിൻ കേസ് ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുൻപാകെയാണ് കേസ് പരിഗണനയ്‌ക്ക് എത്തുക.ബുധനാഴ്ച ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റൊരു കേസിന്റെ വാദം നീണ്ടു പോയതിനാൽ പരിഗണിച്ചില്ല. പിണറായി ഉൾപ്പെടെ മൂന്ന് പേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കേസ് അനന്തമായി നീണ്ടുപോകുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലും ഹൈക്കോടതി വിധിക്കെതിരെ കേസിലെ മറ്റ് പ്രതികൾ നൽകിയ ഹർജിയുമാണ് കോടതിയുടെ പരിഗണനയിലുളളത്. പിണറായി വിജയനെ കൂടാതെ മുൻ ഊർജ്ജ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ഊർജ്ജ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെയാണ് വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കിയത്.ബുധനാഴ്ച 113 ാം നമ്പർ കേസായി ലാവ് ലിൻ ലിസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഇതിന് മുൻപ് പരിഗണിച്ച ഒരു കേസിന്റെ വാദം അനന്തമായി നീണ്ടു പോയതോടെ ലാവ് ലിൻ പരിഗണിക്കാൻ സമയം തികയാതെ വരികയായിരുന്നു. എസ്എൻസി ലാവ് ലിൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയതിലൂടെ സംസ്ഥാന സർക്കാരിന് 375 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കേസ്.ലാവ്‌ലിൻ കേസിൽ ഇന്നും വാദം തുടങ്ങിയില്ല.അന്തിമ വാദത്തിനുള്ള കേസുകളുടെ പട്ടികയിൽ ഇന്നലെ ലാവ്‌ലിനെ ഉൾപ്പെടുത്തിയിരുന്നു. 113-ാം കേസായിരുന്നു ലാവ്‌ലിൻ. എന്നാൽ ഇതിന് മുമ്പ് ഒരു കേസിലെ വാദം തുടർന്നു പോയി. ഇതോടെ ഇന്ന് കേസ് പരിഗണിക്കാൻ കഴിയാത്ത സാഹചര്യം വന്നു. കേസ് ഇന്ന് എടുക്കുകയോ പരാമർശിക്കുകയോ ചെയ്തില്ല. നാളെ വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്. ഏതായാലും വീണ്ടും ലാവ്‌ലിൻ കേസ് നീളുകയാണ്. സുപ്രീംകോടതി അവധിയിലേക്ക് കടക്കും മുമ്പ് ലാവ്‌ലിൻ കേസിൽ അന്തിമ വാദം കേൾക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം.
ആറു വർഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്ലിൻ ഹരജികൾ ചർച്ച ചെയ്യുന്നത് .ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയാണിത്. നേരത്തെ ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയത്. കഴിഞ്ഞ ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി 35ലേറെ തവണയാണ് കേസ് ലിസ്റ്റ് ചെയ്യപ്പെടുന്നത്.പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ
ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള സിബിഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹർജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നേരത്തെ പലതവണയായി സിബിഐ ഉൾപ്പടെ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് കേസ് നീട്ടിവച്ചത്.2017 ഓഗസ്റ്റ് 23നാണ് ലാവ്ലിൻ കേസിൽ പിണറായി വിജയൻ, മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രൻ, ഊർജ്ജ വകുപ്പ് ജോയിന്റെ സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബറിലാണ് മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. 2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികൾ കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ തുടങ്ങിയതോടെ വാദം കേൾക്കൽ അനന്തമായി നീണ്ടുതുടങ്ങി .
അപ്പീൽ നൽകിയ സിബിഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടു . ഇതിനിടയിൽ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി രമണ , യു.യു ലളിത് , എം ആർ ഷാ എന്നിവർ സുപ്രിംകോടതിയിൽ നിന്നും വിരമിച്ചു . കേസിന്റെ വാദം പോലും തുടങ്ങാൻ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്.കേസ് വാദിക്കാൻ തയ്യാറാണെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സിബിഐ പലപ്പോഴും സുപ്രിംകോടതിയിൽ സമർപ്പിച്ചത്. ഇതെല്ലാം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
https://www.facebook.com/Malayalivartha