64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി . ഇരുപത്തിയഞ്ച് വേദികളിലായി 239 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
14ന് രാവിലെ പത്തിന് പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിക്കും. 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും.
തേക്കിൻകാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം ജവഹർ ബാലഭവനിലും അറബിക് കലോത്സവം 16,17 വേദികളായ സി.എം.എസ്.എച്ച്.എസ്.എസിലും നടക്കും. ഭക്ഷണശാല പാലസ് ഗ്രൗണ്ടിലാണ്. ഗവൺമെന്റ് മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.
ഗവൺമെന്റ് മോഡൽ ജി.വി.എച്ച്.എസ്.എസിലാണ് പ്രോഗ്രാം ഓഫീസ്. ലോഗോയുടെയും പ്രോഗ്രാം ഷെഡ്യൂളിന്റെയും പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. അനിൽ ഗോപൻ തയ്യാറാക്കിയതാണ് ഔദ്യോഗിക ലോഗോ.
" f
https://www.facebook.com/Malayalivartha
























