എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ... തുടർ നടപടിക്കായി പ്രോസിക്യൂഷൻ അനുമതി ജനുവരി 17 ന് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സർക്കാർ പുതിയ ലാവണം നൽകി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുൻ എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസിന്റെ തുടർ നടപടികൾക്കായി പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു.
ജനുവരി 17 ന് ഹാജരാക്കാനാണ് വിജിലൻസ് ജഡ്ജി എ. മനോജ് നിർദേശിച്ചത്.
ശനിയാഴ്ച കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിൻകര പി നാഗരാജ് ഹാജരായി. ഹൈക്കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ചയുടൻ പ്രോസിക്യൂഷൻ അനുമതിക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുന്ന കാര്യം വിജിലൻസ് കോടതിയിൽ പരാതിക്കാരനായ അഡ്വ നെയ്യാറ്റിൻകര . പി. നാഗരാജ് ബോധിപ്പിച്ചു. തുടർന്നായിരുന്നു കോടതി ഉത്തരവ്.
അതേസമയം കോടതി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും വാദിയായ നെയ്യാ നെയ്യാറ്റിൻകര . പി. നാഗരാജിന്റെ മൊഴിയെടുക്കാൻ ആഗസ്റ്റ് 30 ന് വാദിയോട് ഹാജരാകാൻ വിജിലൻസ് ജഡ്ജി എ. മനോജ് നിർദേശിക്കുകയും ചെയ്തു. വിചാരണ കോടതിയുടെ മൊഴിയെടുപ്പടക്കമുള്ള തുടർ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് അജിത് കുമാർ ഹൈക്കോടതിയിൽ ഇടക്കാല സ്റ്റേ ഹർജി സമർപ്പിക്കുകയായിരുന്നു.
നാഗരാജ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി ആഗസ്റ്റ് 14 ന് തളളി. കോടതിയുടെ മേൽനോട്ടത്തിൽ നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.
സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും 114 പേജുള്ള ഉത്തരവിൽ കോടതി വിലയിരുത്തി.ശരിയായ അന്വേഷണം നടത്താതെ വിജിലൻസ് മാനുവൽ കാറ്റിൽ പറത്തി എഡിജിപിയെ രക്ഷിച്ചെ
ടുക്കാൻ അദൃശ്യ അന്തർ പ്രവേശിത ശക്തി പ്രവർത്തിച്ചതായി വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ . മനോജ് ഉത്തരവിൽ വ്യക്തമാക്കി. 114 പേജുള്ള കോടതി ഉത്തരവിലെ 86-ാം പേജിൽ മുഖ്യമന്ത്രിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നിയമ വിരുദ്ധ ക്ലീൻ ചിറ്റ് റിപ്പോർട്ടിൽ മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചുവെന്ന് കോടതി ചോദിച്ചു.
"
https://www.facebook.com/Malayalivartha
























