സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ കൊല്ലം ബൈപ്പാസിൽ ടോള്‍ പിരിവ്... പ്രതിഷേധം കനത്തതോടെ പോലീസ് ഇടപെട്ട് പൂട്ടിട്ടു... ശേഷം ടോള്‍ പരിവ് നിര്‍ത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി അറിയിച്ചു...
രാജ്യത്താകമാനമുള്ള ടോള്‍ പ്ലാസകളില്‍ താല്‍ക്കാലികമായി ടോള്‍ പരിവ് നിര്‍ത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. അടിയന്തര സര്‍വീസുകള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാനാണ് ഇതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. വാഹന തിരക്ക് കുറഞ്ഞാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്നും ഹൈവേ അതോറിറ്റി ഗതാഗത മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മുൻപ് 70 ശതമാനം ടോള്‍ പിരിവും നടത്തിയിരുന്നത് ഫാസ്റ്റ് ടാഗിലൂടെയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയിലെ കണക്കുപ്രകാരം ഇത് 50 ശതമാനമായി കുറഞ്ഞിരുന്നു. മൊത്തം ടോള്‍ പിരിവിലും 50 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനം അടിച്ചിട്ടിട്ടും തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് നടത്തിയതിനെതുടര്‍ന്ന് വന്‍ഗതാഗതക്കുരുക്കുണ്ടായിരുന്നു. അന്ന് ജില്ലാകളക്ടര്‍ ഇടപെട്ടാണ് താല്‍ക്കാലികമായി പരിവ് അവസാനിപ്പിച്ചിരുന്നത്.
അതേസമയം, കൊല്ലം ബൈപ്പാസില്‍ ഇന്നു മുതല്‍ ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോള്‍ പിരിവ് നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് ടോള്‍ പിരിവ് തടഞ്ഞത്.
അതേസമയം, ടോൾ പിരിവ് തുടങ്ങുന്നതിൽ സാവകാശം ചോദിച്ചിരുന്നതായി കലക്ടർ വ്യക്തമാക്കിയിട്ടുമുണ്ട്. കമ്പനി മറുപടിയൊന്നും നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുരീപ്പുഴയിലെ ടോള്‍ പ്ലാസ രാവിലെ എട്ടു മണിമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിട്ടില്ല. പകരം വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ടോള്‍പിരിവിന് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. ജനുവരി 16-ന് ടോള്‍ പിരിവ് തുടങ്ങുമെന്ന അറിയിപ്പും വന്നിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് സംസ്ഥാനം നേരത്തെ കത്തയച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെയാണ് ഇന്ന് ടോള്‍ പരിവ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
ബൈപാസില്‍ ടോള്‍ പിരിക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതായിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സംസ്ഥാനത്തിന് നേരത്തെ കത്തയച്ചിരുന്നു. ടോള്‍ പിരിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവും കത്തുനല്‍കിയിരുന്നു.
ടോൾ പിരിക്കാൻ പോകുന്നുവെന്ന വിവരം വന്നതോടെ നാട്ടുകരുൾപ്പെടെ നേരത്തെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ടോൾ പിരിക്കുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കിയിരുന്നു. പ്രാദേശിക എതിര്‍പ്പും ക്രമസമാധാനപ്രശ്‌നം ഉന്നയിച്ചും ജില്ലാ ഭരണകൂടമുയര്‍ത്തിയ വിയോജിപ്പും മൂലം ഇത് മാറ്റുകയായിരുന്നു.
എന്നാല്‍ ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടര്‍ വാട്‌സാപ്പിലൂടെ കളക്ടര്‍ക്ക് സന്ദേശം അയച്ചുകൊണ്ട് ഏകപക്ഷീയമായി ടോള്‍ പിരിവ് തുടങ്ങാന്‍ ആലോചിച്ചു.
ടോള്‍ പിരിവ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ രാവിലെ എട്ടുമുതല്‍ യുവജന സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിനുമുമ്പ് തന്നെ സംഘര്‍ഷമൊഴിവാക്കാന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് ടോള്‍ പിരിവ് നടത്താനാവില്ലെന്ന് കമ്പനിയെ അറിയിച്ചു.
എന്നാല്‍ അധികൃതര്‍ നിലപാടിലുറച്ച് നിന്നതോടെ പോലീസ് ബലം പ്രയോഗിച്ച് ടോള്‍ ബൂത്തുകള്‍ പൂട്ടുകയും കമ്പനി അധികതൃതരെ മടക്കി അയയ്ക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിലഭിച്ചാലേ ടോള്‍ പ്ലാസ തുറക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം മറുപടി നല്‍കിയതായാണ് വിവരം. പോലീസിനും ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചിരുന്നില്ല. ആറുവരിപ്പാത പൂര്‍ത്തിയായാലേ ബൈപ്പാസ് നിര്‍മാണം മുഴുവനാകൂ.
അതിനാല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ടോള്‍ പിരിക്കുന്നതിന് നീതീകരണമില്ലെന്ന് അഭിപ്രായവും ശക്തമാണ്. 100 കോടിക്കു മുകളില്‍ നിര്‍മാണച്ചെലവു വരുന്നയിടങ്ങളില്‍ ടോള്‍ ഏര്‍പ്പെടുത്തുക എന്നതാണ് കേന്ദ്രസർക്കാർനയം. 352 കോടിയാണ് കൊല്ലം ബൈപ്പാസിന്റെ നിര്‍മാണച്ചെലവ്. ഈ തുക ടോള്‍ പിരിച്ചുനല്‍കണമെന്ന് കേന്ദ്രം, സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha