സിദ്ദിഖ് കാപ്പാന്റെ മലയാളത്തിലെ വോയിസ് ക്ലിപ്പ്; ശബ്ദ, കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കാൻ അനുമതി തേടി യുപി പൊലീസ്
ഹത്രാസിലെ പെൺകുട്ടിയുടെ കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടിങ്ങിനുപോകവേ ജയിലിലായ റിപ്പോർട്ടർ സിദ്ദിഖ് കാപ്പന്റെ ശബ്ദ രേഖ പരിശോധിക്കാൻ അനുമതി നേടി യു പി പോലീസ്. മലയാള മാധ്യമപ്രവർത്തകനായ കാപ്പന്റെ ഫോണിൽ നിന്നും മലയാളത്തിലുള്ള വോയിസ് ക്ളിപ്പ് ലഭിച്ചെന്നും അത് പരിശോധിക്കാനായി സിദ്ദിഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കാൻ അനുവദിക്കണമെന്നുമാണ് യുപി സ്പെഷ്യൽ ടാസ്ക്ക് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയുണ്ടായി.
ഹത്രാസിലേയ്ക്കുള്ള യാത്രാമധ്യേ ഒക്ടോബർ 5 നായിരുന്നു സിദ്ദിഖ് കാപ്പനെയും സംഘത്തെയും യുപി പോലീസ് അറസ്റ് ചെയ്തത്. ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ പദ്ധതിയിട്ട കാപ്പനെ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കാപ്പനെയും കൂടെ ഉണ്ടായവരിൽ നിന്നും ആറ് ഫോണുകൾ കണ്ടെത്തിയിരുന്നു. ഈ ഫോണുകളിൽ നിന്ന് വോയ്സ് ക്ലിപ്പ് ലഭിച്ചെന്നാണ് യുപി പൊലീസ് ആരോപിക്കുന്നത്.
ഇപ്പോൾ മധുര ജില്ലയിലെ ജയിലിലാണ് കാപ്പാൻ. ആദ്യം അഭിഭാഷകനെയടക്കം കാണുന്നതിൽ നിന്ന് കാപ്പനെ യുപി പൊലീസ്വിലക്കിയതാണ്. പിന്നീട് സുപ്രീം കോടതി ഇടപെട്ട് അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സിദ്ദിഖിന് 5 ദിവസത്തേക്ക് കർശന ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്താനും ഡൽഹി കലാപത്തിന് ധനസഹായം നൽകാനും സിദ്ദിഖ് കാപ്പനും സംഘവും വിദേശത്ത് നിന്നും ഫണ്ട് ശേഖരണം നടത്തിയതായും ഇഡി കണ്ടെത്തിയതാണ്. തുടർന്ന് കഴിഞ്ഞയാഴ്ച കാപ്പന് കോടതിയിൽ നിന്നും ഇടക്കാല ജാമ്യം ലഭിച്ചത്.
https://www.facebook.com/Malayalivartha