സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആ പരിഹാസം താങ്ങാനാകുന്നില്ല; മിന്ത്രയ്‌ക്ക് പിന്നാലെ ലോഗോ മാറ്റാനൊരുങ്ങി ആമസോൺ
മിന്ത്രയ്ക്ക് പിന്നാലെ ലോഗോ മാറ്റാനൊരുങ്ങുകയാണ് ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ. സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസമാണ് ലോഗോ മാറ്റാനുള്ള തീരുമാനത്തിലേക്ക് ആമസോണിനെ നയിച്ചത്. മുൻപത്തെ ലോഗോയ്ക്ക് അഡോൾഫ് ഹിറ്റ്ലറുടെ മീശയുമായി സാമ്യമുണ്ടെന്ന തരത്തിൽ ചിലർ പരിഹസിച്ചിരുന്നു. ഇതോടെയാണ് ലോഗോ മാറ്റുവാൻ തീരുമാനിച്ചത് .
ആമസോണിന്റെ മൊബൈൽ ആപ്പിന്റെ ലോഗോയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. മുന്‍പത്തെ ലോഗോയ്ക്ക് അഡോൾഫ് ഹിറ്റ്ലറുടെ മീശയുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയിരുന്നു . ജനുവരിയുടെ തുടക്കത്തിലായിരുന്നു ഷോപ്പിങ് കാർട്ടിന്റെ രൂപമുള്ള ലോഗോയ്ക്ക് പകരം മറ്റൊരു ലോഗോ ആമസോൺ പരീക്ഷിച്ചത്.
ലോഗോയിലെ നീല സ്റ്റിക്കർ ടെയ്പ്പിന്റെ ഭാഗത്തെയാണ് നിരവധി പേർ വിമർശിച്ചത്. ഇതോടെ ലോഗയിലെ നീല നിറത്തിലുള്ള ഭാഗത്തിന് നേരിയ മാറ്റം വരുത്തുകയും ചെയ്തു . പരിഷ്ക്കരിച്ച ലോഗോയിൽ നീല ഭാഗം ഒരു പേപ്പർ മടക്കി വച്ചതുപോലെയാണ്. അഞ്ച് വർഷങ്ങൾക്ക് ശേഷമായിരുന്നു ആമസോണിന്റെ ലോഗോ മാറ്റുന്നത്.
എന്നാൽ, ആനിമേഷൻ ടിവി സീരീസ് ആയ അവതാർ: ദി ലാസ്റ്റ് എയർബെൻഡറിലെ ആങ് എന്ന കഥാപാത്രത്തിന്റെ തലയിലെ വര പോലെയുണ്ട് പുതിയ ആമസോൺ ലോഗോ എന്നും കമന്റുകൾ വന്നു കഴിഞ്ഞു.
മിന്ത്ര ലോഗോ മാറ്റാൻ കാരണം ഇതായിരുന്നു. മിന്ത്രയുടെ ലോഗോയിൽ ദ്വയാര്‍ത്ഥം സൂചിപ്പിക്കുന്ന ചിഹ്നം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. ലോ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്ന വിധമാണെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ സ്വദേശിനിയും സാമൂഹ്യ പ്രവർത്തകയുമായ നാസ് പട്ടേല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനി ലോഗോ മാറ്റാന്‍ തയ്യാറായത്.
കഴിഞ്ഞ ഡിസംബറിലാണ് മിന്ത്രക്കെതിരെ നടപടി ആവശ്യപ്പെട്ട് അവസ്ത ഫൗണ്ടേഷന് വേണ്ടി നാസ് പട്ടേല്‍ പരാതി സമര്‍പ്പിച്ചത്. 2007ലാണ് ഫാഷൻ ഇ കൊമേഴ്സ് രംഗത്തേക്ക് മിന്ത്ര ചുവടുറപ്പിച്ചത്. ഇന്ത്യയിലെ തന്നെ ഓൺലൈൻ വ്യാപാര ഭീമൻമാരായ ഫ്ലിപ്പ്കാർട്ട് 2014-ൽ 2000 കോടിക്ക് കമ്പനി ഏറ്റെടുത്തിരുന്നു. ബാംഗ്ലൂർ ആണ് ആസ്ഥാനം.
https://www.facebook.com/Malayalivartha