കടുപ്പിച്ച് സുപ്രീംകോടതി ,ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ കാര്യം സ്വാഹാ ;കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി
നമ്മുടെ ജീവിതത്തിന്റെ ഒരു സുപ്രധാന ഘടകമായി മാറിയിരിക്കുകയാണ് ഓ ടി ടി പ്ലാറ്റ് ഫോമുകൾ .സിനിമ കാണലും മറ്റു വിനോദ പരിപാടികളും ഒക്കെ ഒ ടി ടി പ്ലാറ്റ് ഫോമുകൾ വഴിയാണ് .എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള ഒ ടി ടി പ്ലാറ്റ് ഫോമുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം എന്ന നിർദേശവുമായി സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുകയാണ് .ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നിയന്ത്രണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഒ.ടി.ടിയില്‍ വരുന്ന പല സിനിമകളിലും സീരീസുകളിലും പോണ്‍ രംഗങ്ങള്‍ വരെ കടന്നുവരുന്നുണ്ടെന്നും അതിനാല്‍ അത്തരം പരിപാടികള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. ആമസോണ്‍ പ്രൈം സീരിസായ താണ്ഡവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.താണ്ഡവ് സീരീസ് കേസിലെ അലഹബാദ് കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ ആമസോണിന്റെ ഇന്ത്യ വിഭാഗം മേധാവിയായ അപര്‍ണ പുരോഹിത് സമര്‍പ്പിച്ച ഹരജിയില്‍ വാദം നടക്കുമ്പോഴാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ രംഗത്തെത്തിയത്.
‘ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ഇന്റര്‍നെറ്റിലും സിനിമകള്‍ കാണുന്നത് വര്‍ധിച്ചിരിക്കുകയാണ്. എന്തെങ്കിലും ഒരു തരത്തിലുള്ള സ്‌ക്രീനിംഗ് നടപടിയുണ്ടായേ തീരു,’ ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു.പോണോഗ്രാഫിക് ആയ കണ്ടന്റുകള്‍ വരെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ നിയന്ത്രണം കൂടിയേ തീരുവെന്നും ജസ്റ്റിസ് ആര്‍.എസ് റെഡ്ഡി പറഞ്ഞു.ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും കേന്ദ്രം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.അതെ സമയം കഴിഞ്ഞ വർഷം നവംബറിൽ
രാജ്യത്ത് ഒ.ടി.ടി.പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ വാർത്താ പോർട്ടലുകൾ എന്നിവയ്ക്ക് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു . ഇതോടെ നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം, ഡിസ്‌നി-ഹോട്ട്സ്റ്റാർ, സോണി ലൈവ്, ജിയോ സിനിമ തുടങ്ങിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളും വാർത്താ പോർട്ടലുകളും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൻ കീഴിലാകും എന്നും സർക്കാർ അറിയിച്ചിരുന്നു .ഈ തീരുമാനത്തിലൂടെ ഇവയിലെ ഉള്ളടക്കം പരിശോധിക്കാനും ആവശ്യമെങ്കിൽ സെൻസർഷിപ്പ് ഏർപ്പെടുത്താനും കേന്ദ്രത്തിനു സാധിക്കും. ഇതുസംബന്ധിച്ച് മന്ത്രാലയം വിജ്ഞാപനമിറക്കുകയും ചെയ്തിരുന്നു . കേന്ദ്രസർക്കാരിന്റെ 1961-ലെ അലോക്കേഷൻ ഓഫ് ബിസിനസ് റൂൾസ് ഭേദഗതിചെയ്താണ് പുതിയ വിജ്ഞാപനം. ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ ഇന്ത്യയിൽ ഇതുവരെ നിയമമോ സംവിധാനമോ ഉണ്ടായിരുന്നില്ല.
ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെയും പോർട്ടലുകളിലെയും ഉള്ളടക്കം നിയന്ത്രിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കും. നാഷണൽ സൈബർ കോ-ഓർഡിനേറ്റർ സെന്ററിനായിരിക്കും മേൽനോട്ടച്ചുമതല. ഓൺലൈൻ സിനിമകൾ, വാർത്തകൾ, ആനുകാലിക സംഭവങ്ങൾ എന്നീ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം ബാധകമാകും.നിലവിൽ 27 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളാണ് രാജ്യത്തു പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് ഒട്ടേറെ സിനിമകളും വെബ് സീരീസുകളും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്നുണ്ട്. ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞമാസം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഇവയുടെ നിയന്ത്രണത്തിന് എന്തു സംവിധാനമാണുള്ളതെന്നു ചോദിച്ച് വാർത്താവിതരണ മന്ത്രാലയത്തിനും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി ഉണ്ടായത് .ഈ സാഹചര്യത്തിൽ കൂടിയാണ് ഇപ്പോൾ സുപ്രീം കോടതിയും ഇത്തരം ഒരു നിലപാടുമായി രംഗത്ത് വരുന്നത് .
https://www.facebook.com/Malayalivartha






















