യുദ്ധവിമാനങ്ങള്‍ വട്ടമിട്ട് പറക്കുന്നു..വെടിയുണ്ടകള്‍ക്ക് നടുവിലൂടെ ജനങ്ങള്‍! മ്യാന്മാറില്‍ അസാധാരണ സംഭവവികാസങ്ങള്‍

മ്യാന്മാറില്‍ പട്ടാളം കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ കാര്യങ്ങള്‍ വന്‍ പ്രക്ഷോഭങ്ങളിലേയ്ക്ക് നീങ്ങിയിരുന്നു അതിനെ ചെറുത്തു നില്‍ക്കാനുള്ള നീക്കങ്ങള്‍ വിലപോകാതിരുന്നതോടെ ജനങ്ങളെ തെരുവില്‍ വെടിവച്ചു കൊന്നു എന്നിട്ടും ജനങ്ങളുടെ പ്രക്ഷേഭങ്ങള്‍ളും പ്രതിഷേധങ്ങളും അടങ്ങാതായതോടെ മ്യാന്മാര്‍ പട്ടാളം ജനങ്ങളോടുതന്നെ യുദ്ധം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്, അതിന്റെ ഭാഗമായി അവിടെ യുദ്ധ വിമാനങ്ങളക്കം ഇറക്കിയിരിക്കുകയാണ് മ്യാന്മാര്‍ പട്ടാളം
ഓരോ ദിവസം കഴിയും തോറും മ്യാന്‍മറിലെ പട്ടാള ഭരണം കിരാതമായ പട്ടാള നടപടികളിലേയ്ക്ക് നീങ്ങുകയാണ്. നമുക്ക് അറിയാം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്കുനേരെ പൊലീസും പട്ടാളവും നടത്തിയ വെടിവയ്പില്‍ 38 പേരാണ് കൊല്ലപ്പെട്ട. ഒരു മാസം പിന്നിട്ട ജനാധിപത്യ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിത ദിനമായിരുന്നു കഴിഞ്ഞ ബുധനാഴ്ച.
പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് 54 ആയിരിക്കുകയാണ്. 2003 ല്‍ സൂ ചിയുടെ അനുയായികളായ 70 പേരെ പട്ടാളം വെടിവച്ചു കൊന്നിരുന്നു അതിനു പിന്നാലെ ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നത് ഇത് ആദ്യമാണ്. നടപടികളൊന്നും അവസാനിക്കുന്നില്ല ജനങ്ങള്‍ മരണമെങ്കില്‍ മരണം എന്ന രീതിയില്‍ ഇപ്പോഴും തെരുവിലാണ്, ഇന്നലെയും മിക്ക നഗരങ്ങളിലും പ്രക്ഷോഭകര്‍ക്കു നേരെ അതി ക്രൂരമായ മര്‍ദനമുണ്ടായി.
പല റൗണ്ട് കണ്ണീര്‍ വാതക പ്രയോഗവും വെടിവയ്പും നടത്തി പലര്‍ക്കും ഗുരുതരമായി പരിക്കേറ്റുവെങ്കിലും മരണങ്ങളൊന്നും സംഭവിച്ചില്ല എന്നുള്ളത് ആശ്വാസകരമാണ്. ഇതിന്റെ ഭാഗമായി ഇനിയുള്ള നടപടികള്‍ വളരെ കടുത്തതായിരിക്കും എന്നുള്ള സൂചന നല്‍കുന്നതിന്റെ ഭാഗമായി യാങ്കൂണിലും മാന്‍ഡലെയിലും പ്രക്ഷോഭകരെ ഭയപ്പെടുത്തുന്നതിനായി യുദ്ധവിമാനങ്ങളെ പറത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു അവിടുത്തെ പട്ടാളം.
ഒരു മുന്നറിയിപ്പു പോലുമില്ലാതെ തൊട്ടടുത്തു നിന്ന് വെടിവയ്ക്കുന്ന രീതിയാണ് പൊലീസും പട്ടാളവും അവിടെ ആയുധങ്ങള്‍ പ്രയോഗിക്കുന്നത്. പട്ടാളത്തിന് എപ്പൊഴാണോ വെടിവയ്ക്കാന്‍ തോന്നുക അപ്പോള്‍ തന്നെ അതി ഭീകരമാം വിധം ജനങ്ങള്‍ക്കു നേരെ വെടിവയ്പ്പു നടത്തും, പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനെ ലോകം മുഴുവന്‍ അപലപിക്കുകയും അയല്‍രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പിറ്റേന്നാണ് ക്രൂരമായ വെടിവയ്പ് നടന്നത്.
സംഭവത്തെ അപലപിച്ച ബ്രിട്ടന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേര്‍ന്നു. ബ്രിട്ടണ്‍ മാത്രമാണ് പട്ടാള നേതാക്കന്മാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ട ഒരു രാജ്യം, യുഎസില്‍ നിന്നും ലോകം കൂടുതല്‍ സമ്മര്‍ദ്ധം പ്രതീക്ഷിക്കുന്നുണ്ട് എന്നാല്‍ അതുണ്ടാകുന്നില്ല
അതേസമയം എടുത്തു പറയേണ്ട ഒരു കാര്യം ഇത്രയേറെ മരണങ്ങളുണ്ടായിട്ടും ജനങ്ങള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിട്ടും പല തരത്തിലുള്ള ഭീഷണികള്‍ മുഴക്കിയിട്ടും, ഓരോ ദിവസവും മ്യാന്മാറിലെ ജനങ്ങള്‍ കൂടുതല്‍ ഉണരുന്നു എന്നല്ലാതെ പ്രക്ഷോഭത്തിന്റെ ശക്തി ഒരുതരത്തിലും കുറയുന്നില്ല... പട്ടാള അട്ടിമറിക്കെതിരെ സമരത്തില്‍ പങ്കെടുത്തതിനു മ്യാന്‍മറില്‍ കഴിഞ്ഞ ദിവസം സൈന്യം വെടിവച്ചുകൊന്ന പത്തൊന്‍പതുകാരി ക്യാല്‍ സിന്നിന്റെ മൃതശരീരം വഹിച്ചുള്ള വിലാപയാത്ര. മാന്‍ഡലെ നഗരത്തില്‍ നിന്നുള്ള ഇന്നലത്തെ ദൃശ്യം.
പട്ടാള ഭരണകൂടത്തിനെതിരെ ഉപരോധവും മറ്റു നടപടികളും കടുപ്പിക്കാന്‍ യുഎസും പാശ്ചാത്യരാജ്യങ്ങളും ഒരുങ്ങുകയാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ഥിച്ചു.
ഇതേസമയം, മേലധികാരികളുടെ ജനാധിപത്യവിരുദ്ധ ഉത്തരവുകള്‍ അനുസരിക്കാന്‍ മടിച്ച് 19 പൊലീസുകാര്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്ന് മിസോറമില്‍ അഭയം തേടി. കൂടുതല്‍ പേര്‍ എത്തിയേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാസം ഒന്നിന് തടങ്കലിലായശേഷം ആദ്യമായി ജനാധിപത്യ നേതാവ് ഓങ് സാന്‍ സൂ ചിയുടെ മുഖം ഇന്നലെ ടിവി സ്‌ക്രീനില്‍ കണ്ടു. കോടതിയില്‍ വിഡിയോ വഴി ഹാജരായപ്പോഴായിരുന്നു അത്.
https://www.facebook.com/Malayalivartha























