താലികെട്ടാൻ നിമിഷങ്ങൾ മാത്രം ബാക്കി! വധു പോലിസിനോട് വിളിച്ച് പറഞ്ഞത് കേട്ടാൽ ഞെട്ടിപോകും... ഒടുവിൽ വരന്റെ വീട്ടുകാർ ചെയ്തതോ; വിവാഹത്തിന് തൊട്ടുമുൻപ് അവിടെ നടന്നത് അറിഞ്ഞാൽ
വധു ആയാൽ ഇങ്ങനെ വേണം, തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുകതന്നെ വേണം...
വിവാഹത്തിന് തൊട്ടുമുമ്പ് പൊലീസിന് വിളിച്ച ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറി യുവതി.
വരനെ ഇഷ്ടമാകാത്തതിനാലാണ് യുവതി വിവാഹത്തില്‍നിന്ന് പിന്‍മാറിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്താണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ രാംടെക്കിനടുത്തുള്ള ഒരു റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
എന്നാല്‍ താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളെ ഇഷ്ടമല്ലെന്ന് പറഞ്ഞു യുവതി വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. കൂടാതെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അറിയിക്കുകയും ചെയ്തു.
വരനെ ഇഷ്ടമല്ലെന്നും, തന്നെ ഇഷ്ടപ്പെടുന്ന മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ സഹായിക്കണമെന്നുമായിരുന്നു യുവതി പൊലീസിനോട് അപേക്ഷിച്ചത്.
സംഗതി ഇത്രയുമായപ്പോള്‍ വരനും സംഘവും വധുവിന്‍റെ വീട്ടുകാരുമായി വാക്കുതര്‍ക്കമായി. ഇവരുടെ തര്‍ക്കം പിന്നീട് ചെറിയ രീതിയില്‍ കൈയാങ്കളിയിലേക്ക് കടക്കുകയും ചെയ്തു.
എന്നാല്‍ അതിനിടെ പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു. ഇന്‍സ്പെക്ടര്‍ പ്രമോദ് മകേശ്വറും കൂട്ടരും സംഭവസ്ഥലത്തെത്തി ഇരു കുടുംബങ്ങളിലെയും അംഗങ്ങളെ രാംടെക് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രകോപിതരായ വരന്റെ ബന്ധുക്കള്‍ പിന്നീട് ശാന്തരാകുകയും കല്യാണം റദ്ദാക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ നിശ്ചയിച്ച വിവാഹത്തിന് താല്‍പരമില്ലെന്ന് യുവതി വീട്ടുകാരെ അറിയിച്ചതായാണ് വിവരം. എന്നാല്‍ വീട്ടുകാര്‍ യുവതിയെ ഭീഷണിപ്പെടുത്തി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
എന്നാല്‍ വിവാഹത്തിനായി വരന്‍റെ വധുവിന്‍റെയും ആളുകള്‍ വേദിയിലെത്തിയ ശേഷം യുവതി വിവാഹത്തില്‍നിന്ന് പിന്‍മാറിയതോടെയാണ് രംഗം സംഘര്‍ഷഭരിതമായത്.
തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് യുവതി പൊലീസില്‍ വിളിച്ചു പറഞ്ഞതോടെ വരന്‍റെയും വധുവിന്‍റെയും ആളുകള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു.
പൊലീസ് സംഘം പെട്ടെന്ന് തന്നെ സ്ഥലത്ത് എത്തിയതിനാലാണ് സംഘര്‍ഷം ഒഴിവായത്. അതേസമയം യുവതിയുടെ കാമുകനെ പൊലീസ് വിളിപ്പിച്ചെങ്കിലും അയാള്‍ സ്റ്റേഷനിലേക്ക് വന്നില്ല. ഇതേ തുടര്‍ന്ന് യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha