Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ ബന്ധപ്പെടും; 'ഷെയർ ചാറ്റിങ്ങിൽ ഭാര്യമാർ വീണത് ഇങ്ങനെ...

27 APRIL 2019 04:52 PM IST
മലയാളി വാര്‍ത്ത

ലൈംഗികബന്ധത്തിനായി ഭാര്യമാരെ പരസ്പരം യുവാക്കൾ കൈമാറിയ സംഭവത്തിൽ നടുക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2018 മാര്‍ച്ച്‌ മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. ഷെയർ ചാറ്റി'ലൂടെ പരിചയം സ്ഥാപിച്ച ശേഷം ഭാര്യമാരെ പരസ്പരം കൈമാറുകയായിരുന്നു ഇവർ. കോഴിക്കോടുകാരനെ തന്റെ ഭാര്യയ്ക്കൊപ്പം ശയിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. അയാളുടെ സുന്ദരിയായ ഭാര്യയെ പകരം നല്‍കാം എന്ന ഉറപ്പിലായിരുന്നു ഇത്.

കൃഷ്ണപുരം കാപ്പില്‍ മേക്ക് രേവതിയില്‍ കിരണ്‍, കുലശേഖരപുരം വവ്വാക്കാവ് ചുളൂര്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സീതി (39) കൊല്ലം പെരിനാട് കേരളപുരം മുസ്ലിം പള്ളിക്ക് സമീപം മയൂഘം വീട്ടില്‍ ഉമേഷ് (28) തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലെത്തിയ കോഴിക്കോടുകാരനെ കാണാനാണ് എന്ന് പറഞ്ഞ് ഭാര്യയെ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു കായംകുളംകാരന്‍. സ്റ്റേഷനില്‍ നിന്നും കോഴിക്കോടുകാരനും ഇവരുടെ കാറില്‍ കയറി. കാറില്‍ കയറിയ ശേഷം ബാഹ്യമായ രീതിയില്‍ ഇവരെ ഉപയോഗിച്ചു. തനിക്കൊപ്പം വരാന്‍ ഏറെ നിര്‍ബന്ധിച്ചിട്ടും ഭാര്യ സമ്മതിച്ചില്ല.

തുടര്‍ന്ന് വന്നയാളെ വഴിയിലിറക്കിയിട്ട് ഇരുവരും തിരികെ വീട്ടില്‍ പോയി. വീട്ടിലെത്തിയ ശേഷം കാലുപിടിച്ച്‌ ഭര്‍ത്താവ് പറഞ്ഞു നിനക്ക് വേണ്ടിയാണ് ഇത്രയും ദൂരെ നിന്നും അവന്‍ വന്നത്. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പോലെ എത്തിയ ആള്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു അന്ന് രാത്രി തങ്ങി. പിറ്റേന്ന് വെളുപ്പിനെ ഭാര്യയെ ക്ഷേത്രത്തില്‍ പോകാനാണ് എന്ന് പറഞ്ഞ് കായംകുളത്തുകാരന്‍ വീട്ടില്‍ നിന്ന് കൊണ്ടു പോയത് താമസിക്കുന്ന ലോഡ്ജിലേക്കായിരുന്നു. അവിടെ വെച്ച്‌ കാലു പിടിച്ചു കരഞ്ഞാണ് പരപുരുഷനുമായി ഭാര്യയെ കിടക്ക പങ്കിടാന്‍ അയാള്‍ നിര്‍ബന്ധിപ്പിച്ചത്.

അതിന് ശേഷം കരുനാഗപ്പള്ളിക്ക് സമീപം താമസിക്കുന്ന പ്രവാസിയെ ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ടു. ഇയാള്‍ ഗള്‍ഫിലായിരുന്നപ്പോഴാണ് പരിചയപ്പെട്ടത്. പിന്നീട് നാട്ടിലെത്തിയ ശേഷം ഭാര്യയുമായി ഇയാളുടെ വീട്ടിലെത്തുകയും ഇരുവരും പരസ്പരം ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ തന്നെ ബന്ധപ്പെടുന്നതായിരുന്നു ഇവരുടെ രീതി. ഭാര്യയെ ഭീഷണിപെടുത്തിയാണ് കായംകുളത്തുകാരന്‍ ഇവിടെ എത്തിച്ചത്. ഇവിടെ ഏറെ നാള്‍ ഇത്തരത്തില്‍ ഭാര്യമാരെ കൈമാറ്റം ചെയ്ത് ബന്ധം തുടര്‍ന്നിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായും പരിചയപ്പെട്ട് ഭാര്യയെ കൈമാറി അയാളുടെ ഭാര്യയുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അവസാനമാണ് തിരുവല്ലയിലുള്ള ആളുമായി അടുക്കുന്നത്. ഇയാള്‍ പ്രണയിച്ചു വിവാഹം കഴിച്ച ആളായിരുന്നു.

ഇയാളുടെ ഭാര്യ എം.എസ്.സി വിദ്യാര്‍ത്ഥിയാണ്. കായംകുളത്തുകാരനും ഭാര്യയും തിരുവല്ലയിലെ വീട്ടിലെത്തുകയും ഇവിടെയും ഭാര്യമാരെ കൈമാറ്റം ചെയ്യുകയുമായിരുന്നു. തിരുവല്ലക്കാരന്റെ ഭാര്യയുമായി കായംകുളത്തുകാരന് വീണ്ടും ബന്ധം തുടരണമെന്നുണ്ടായിരുന്നു. എന്നാല്‍ അയാളുടെ ഭാര്യ സമ്മതിച്ചില്ല. എന്നാല്‍ ഭാര്യയെ ഭീഷണിപ്പെടുത്തി കൊണ്ടുപോകാന്‍ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കൊപ്പം ബൈക്കില്‍ പോകവേ ഇതിനെ ചൊല്ലി വഴക്കിട്ട് ബൈക്കില്‍ നിന്നും ചാടി ഇറങ്ങി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതികളെ എല്ലാം ഓടിച്ചിട്ട് പിടിച്ചത്.

ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന സംഘത്തിലെ നാലു പേരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തതത്. കായംകുളം ഡിവൈ.എസ്‌പി ആര്‍ ബിനുവിന്റെ നിര്‍ദ്ദേശാനുസരണം കായംകുളം സിഐ പി.കെ സാബുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി.എസ് ഷാരോണ്‍ ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭാര്യമാരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇവരെ ഇപ്പോള്‍ സാക്ഷികളായി കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. കോഴിക്കോട് സ്വദേശിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മറ്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ നാളെ കോടതിയില്‍ സമര്‍പ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍  (38 minutes ago)

പന്തീരാങ്കാവില്‍ 19 കാരന്‍ വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി  (48 minutes ago)

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ  (53 minutes ago)

അങ്കമാലിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ച് വ്യാപാരി മരിച്ചു  (1 hour ago)

കാട്ടാന ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം  (1 hour ago)

തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും പുസ്തകങ്ങള്‍ക്കായി മാറ്റിവച്ച ഈ 75കാരന്‍  (1 hour ago)

മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളും നടന്നില്ലെന്ന് നസ്ലെന്‍  (2 hours ago)

യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് ജോയ് മാത്യു  (3 hours ago)

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (4 hours ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (5 hours ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (5 hours ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (5 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (7 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (7 hours ago)

Malayali Vartha Recommends