Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...

20 SEPTEMBER 2024 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

തുടർച്ചയായ രണ്ട് ദിവസത്തെ സ്‌ഫോടനങ്ങൾക്ക് ശേഷം ലെബനനെ ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ ലെബനനു നേര്‍ക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ പേജര്‍-വാക്കി ടോക്കി സ്‌ഫോടന പരമ്പരകളെ അപലപിച്ച് ഹിസ്ബുള്ള നേതാവ് രാജ്യത്തോടു സംസാരിക്കുന്നതിനിടെയായിരുന്നു ഇസ്രയേലിന്റെ കടന്നാക്രമണം. തെക്കന്‍ ലെബനനിലെ വിവിധ പ്രദേശങ്ങളിലാണ് ഇസ്രയേല്‍ സൈനിക ജെറ്റുകള്‍ ബോംബ് വര്‍ഷിച്ചത്. സംഭവത്തിലുണ്ടായ ആള്‍നാശത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

നാല്‍പ്പതോളം ഇസ്രയേലി ജെറ്റുകളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നു ബെയ്‌റൂട്ടില്‍ നിന്നുള്ള ബിബിസിയുടെ വാര്‍ത്താലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനേയും വെല്ലുവിളിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ഇതോടെ പശ്ചിമഷ്യേ വീണ്ടും യുദ്ധഭീതിലായി.

 

ലെബനനില്‍ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നസ്‌റുള്ള തന്റെ ടെലിവിഷന്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഗാസയില്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാതെ തങ്ങള്‍ ഇസ്രയേലിനെതിരേ ആയുധം താഴെവയ്ക്കില്ലെന്നും ലെബനനന്റെ നേര്‍ക്ക് നടത്തുന്ന ഓരോ ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇത് യുദ്ധപ്രഖ്യാപനമാണ്. ലെബനനന്റെ പരാമാധികാരത്തില്‍ കടന്നുകയറി നടത്തിയ സ്‌ഫോടന പരമ്പര രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ കാണാനാകൂ. നിങ്ങള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. കനത്ത തിരിച്ചടി തന്നെ നല്‍കും. ഗാസയില്‍ നിങ്ങള്‍ നടത്തുന്ന ക്രൂരമായ നരവേട്ട അവസാനിപ്പിക്കും വരെ ഞങ്ങള്‍ പിന്തിരിയില്ല''- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞച്മിന്‍ നെതന്യാഹുവിന്റെ പേരെടുത്ത് പരാമര്‍ശിച്ച് നസ്‌റുള്ള അറിയിച്ചു.

 

 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പേജര്‍, വാക്കിടോക്കി സ്ഫോടനങ്ങളില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ഇസ്രയേല്‍ ഹിസ്ബുള്ളയെ ആക്രമിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കന്‍ ബെക്കാ താഴ്വരയിലും സ്‌ഫോടനങ്ങള്‍ നടന്നത്. സംഭവത്തിന് പിന്നില്‍ ഇസ്രയേലിന്റെ കൈകളാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച് ഒരു മണിക്കൂറോളം നീണ്ടു സ്‌ഫോടനങ്ങളില്‍ നൂറുകണക്കിനു പേജറുകള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുല്ലയുടെ അംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്താനുപയോഗിച്ചിരുന്ന പേജറുകളില്‍ അവരറിയാതെ സ്‌ഫോടകവസ്തുക്കള്‍ വച്ച് നടത്തിയ ആക്രമണമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയതെന്നാണ് വിലയിരുത്തലുകള്‍.

 

ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച് നിരവധി മരണമുണ്ടായതിനു പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് ലെബനീസ് ഭരണകൂടം. രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകളിലും പേജര്‍, വാക്കി ടോക്കി എന്നിവ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതിനു പുറമേ രാജ്യവ്യാപകമായി തിരച്ചില്‍ നടത്തി സംശകരമായി തോന്നിക്കുന്ന എല്ലാ പേജറുകളും വാക്കിടോക്കികളും പൊട്ടിച്ചുകളയാനും ഭരണകൂടം ഉത്തരവിട്ടു. ഇതിനായി ബോംബ് സ്‌ക്വാഡിലെ വിദഗ്ധര്‍ അടങ്ങിയ പ്രത്യേക സൈനിക യൂണിറ്റിനെയും നിയോഗിച്ചു.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേര്‍ക്കാണ് പരുക്കേറ്റത്.

 

 

"എല്ലാ ചുവന്ന വരകളും മറികടന്നു" അന്നാണ് ഹസ്സൻ നസ്രള്ള പ്രഖ്യാപിച്ചത്. ഹിസ്ബുള്ളയ്ക്ക് "അഭൂതപൂർവമായ പ്രഹരം" നേരിട്ടതായി ഹസ്സൻ നസ്രല്ല സമ്മതിക്കുന്നുണ്ട്. നസ്‌റല്ല പറഞ്ഞതുപോലെ, ഇസ്രായേലി യുദ്ധവിമാനങ്ങൾ ബെയ്‌റൂട്ടിൽ സോണിക് ബൂം ഉണ്ടാക്കി. ഗാസയിലെ യുദ്ധത്തെ തുടർന്ന് ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ പതിനൊന്ന് മാസത്തെ അതിർത്തി കടന്നുള്ള പോരാട്ടം നൂറുകണക്കിന് ആളുകളെ കൊന്നു, അവരിൽ ഭൂരിഭാഗവും ഹിസ്ബുള്ള പോരാളികളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (1 hour ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (3 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (4 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (4 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (4 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (4 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (4 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (5 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (5 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (5 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (8 hours ago)

കുംഭം രാശി: വിഷുഫലം 2026  (9 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (9 hours ago)

Malayali Vartha Recommends