Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ജീവിതം വഴിമുട്ടി എന്നു കരുതിയിടത്തു നിന്നും തിരിച്ചു വന്നാണ് ശ്രീക്കുട്ടി ഡോക്ടറായത്... പ്രണയവും വിവാഹവുമെല്ലാം അന്നത്തെ കൗമാരക്കാരിയുടെ ജീവിതം കഠിനമാക്കിയിരുന്നു....

17 SEPTEMBER 2024 06:14 PM IST
മലയാളി വാര്‍ത്ത

ജീവിതം വഴിമുട്ടി എന്നു കരുതിയിടത്തു നിന്നും തിരിച്ചു വന്നാണ് ശ്രീക്കുട്ടി ഡോക്ടറായത്. പ്രണയവും വിവാഹവുമെല്ലാം അന്നത്തെ കൗമാരക്കാരിയുടെ ജീവിതം കഠിനമാക്കിയിരുന്നു. ഒരു കുഞ്ഞ് ജനിച്ച് ശേഷമാണ് അവര്‍ എംബിബിഎസ് പഠനത്തിന് ഇറങ്ങിയതും കഠിനാധ്വാനത്താല്‍ ഡോക്ടറായതും. എന്നാല്‍, ലഹരിയുടെ രുചി പിടിച്ചു തുടങ്ങിയതോടെ ജീവിതം തന്നെ നഷ്ടമാകുന്ന അവസ്ഥയിലായി. വഴിവിട്ട കൂട്ടുകെട്ടുകള്‍ കൂടുതല്‍ അപകടങ്ങളിലേക്ക് അവരെ നയിച്ചു. മൈനാഗപ്പള്ളി കാര്‍ അപകടതതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഡോക്ടറെ കുറിച്ച് പുരത്തുവരുന്നതെന്നാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

 

 

തുടക്കത്തില്‍ തന്നെ താളപ്പിഴകള്‍ വന്ന ജീവിതമായിരുന്നു ഇവരുടേതെന്നാണ് കേരളാ കൗമുദിയില്‍ അനില്‍ സാഗര്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 18ാം വയസില്‍ പ്രണയ ബന്ധത്തില്‍ പെട്ട് ഒളിച്ചോടിയിരുന്നു ശ്രീക്കുട്ടി. പിന്നീട് കൈക്കുഞ്ഞുമായാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, അവിടെ നിന്നും പഠിച്ചു കയറി എംബിബിഎസ് എടുത്തിരുന്നു ഇവര്‍.

വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പ്രദേശവാസികളെ ഉദ്ധരിച്ചു കൊണ്ടാണ് ഇക്കാര്യങ്ങള്‍ കേരളാ കൗമുദി റിപ്പോര്‍ട്ടു ചെയ്യുന്നത്. നെയ്യാറ്റിന്‍കര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോള്‍ അമ്മ സുരഭിയുടെ നേതൃത്വത്തില്‍ ദുര്‍മന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണെന്ന വിധത്തിലാണ് വാര്‍ത്ത. നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ പിതാവ്.

ഷാജിയുടെ രണ്ടാം വിവാഹത്തിലെ മകളാണ് ശ്രീക്കുട്ടി. ബിസിനസുകാരനായ ഷാജിയുടെ ശരവണ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാര്‍ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടര്‍ന്ന് കോയമ്പത്തൂരില്‍ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേര്‍വഴിയായിരുന്നില്ല. മുന്‍കാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേര്‍പിരിഞ്ഞു.

 

ഒരുവര്‍ഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറായത്. അവിടെ റെയില്‍വേസ്റ്റേഷനു സമീപം വാടകവീട്ടില്‍ താമസമാക്കി. ആശുപത്രിയില്‍ വച്ച് അജ്മലിനെ പരിചയപ്പെട്ടു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടില്‍ ഒത്തുകൂടി. മദ്യസത്കാരവും മറ്റു ലഹരിഭോഗങ്ങളും പതിവാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു.

അതേസമയം ശ്രീക്കുട്ടി തന്റെ വാടകവീട്ടിലും മദ്യപാര്‍ട്ടി നടത്തിയെന്ന വിധത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ലഹരി ആസക്തിയാണ് ശ്രീക്കുട്ടിയുടെ ജീവിതത്തില്‍ തിരിച്ചടായിയാരികകുന്നത്. നൃത്താധ്യാപകന്‍ എന്ന നിലയില്‍ പരിചയപ്പെട്ട അജ്മലുമായി അവര്‍ വളരെ അടുപ്പത്തിലായിരുന്നു. ഈ ബന്ധമാണ് ആനൂര്‍ക്കാവില്‍ ഒരു സ്ത്രീയുടെ ജീവനെടുത്ത ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ എത്തിച്ചതും.

സ്‌കൂട്ടറില്‍ ഇടിച്ചപ്പോള്‍ ബോണറ്റില്‍ തട്ടി മുന്നില്‍ വീണ കുഞ്ഞുമോളെ നിര്‍ദാക്ഷിണ്യം കാര്‍കയറ്റി കൊലപ്പെടുത്തിയ അജ്മല്‍ ചന്ദനത്തടിമോഷണം ഉള്‍പ്പെടെ അഞ്ചു കേസുകളില്‍ പ്രതിയാണ്. ഒരു മാസംമുന്‍പ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോഴാണ് ഡോ. ശ്രീക്കുട്ടിയെ പരിചയമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക  (6 minutes ago)

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (22 minutes ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (32 minutes ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (39 minutes ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (55 minutes ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (1 hour ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (1 hour ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (1 hour ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (8 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (9 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (10 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (10 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (11 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (11 hours ago)

Malayali Vartha Recommends