Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...


പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...


ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

പോരാടി ജയിക്കാൻ കഴില്ലെന്ന് ഉറപ്പായി... തിരിച്ചടിയിൽ പാഠം പഠിക്കാതെ ചൈന... ഇനി നുഴഞ്ഞ് കയറി താവളം ഉറപ്പിക്കും! ചൈനയുടെ അടുത്ത പ്ലാനിന്റെ കടയ്ക്കൽ തന്നെ കത്തി വച്ച് ഇന്ത്യ...

15 JULY 2021 06:11 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു... ലഡ്ഡുവിൽ പോത്തിന്റെ കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്...ഞെട്ടിക്കുന്ന റിപ്പോർട്ട്...

പണിയെടുപ്പിച്ച് പണിയെടുപ്പിച്ച് കൊല്ലുക...വെറും 4 മാസത്തിനുള്ളിൽ അവൾ ‘ജോലിഭാരത്തിന്’ കീഴടങ്ങി... അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണം... പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇര...

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ഭാഗികമായി അവസാനിപ്പിച്ചു... ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനം

കര്‍ണാടകയിലെ ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്....ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്

പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കാൻ നമ്മൾ മുൻകൈ എടുക്കുമ്പോൾ എങ്ങനെ മറ്റുള്ളവരെ ചൊറിഞ്ഞ് അടി മേടിക്കാം എന്ന ചിന്തയിലാണ് നമ്മുടെ അയൽ രാജ്യങ്ങൾ. വർഷങ്ങളായി പ്രത്യക്ഷമായി യുദ്ധമുറകൾ പുറത്തെടുത്തില്ല എങ്കിലും ഇപ്പോൾ രണ്ടും കല്പിച്ച് ഇറങ്ങി തിരിച്ചിരിക്കുകയാണ് ചൈനയും. ഒപ്പം കൂട്ടിന് പാക്കിസ്ഥാനുമിണ്ട്. എന്നാൽ അവരുടെ മനക്കോട്ട തകർത്ത് തരിപ്പണമാക്കുകയാണ് ഇന്ത്യൻ സൈന്യം എപ്പോഴും ചെയ്യുന്നത്.

യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്ക ബാധിത പ്രദേശങ്ങളിൽ നിന്നും പിന്മാറാൻ ചൈനയോട് ഇന്ത്യ പാംഗോംഗ് തടാകത്തിനടുത്തെ ഏറ്റുമുട്ടലിന് ശേഷം നിരന്തരം ആവശ്യപ്പെടുന്നതാണ്. ഈ കാര്യങ്ങളിൽ സൈനിക തല ചർച്ചകളിലും യാതൊരു തീരുമാനവും ആയിട്ടില്ല.

എന്നാൽ ലഡാക്കിലേറ്റ തിരിച്ചടികൾ കൊണ്ടൊന്നും ചൈന പാഠം പഠിച്ചില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത് എന്നു വേണം കരുതാൻ. എത്ര കിട്ടിയാലും പഠിക്കില്ല എന്ന് വാശി പിടിച്ചാൽ വേറെ എന്തു ചെയ്യാനാകും!

കിഴക്കൻ ലഡാക്ക് അതിർത്തിക്ക് സമീപം ചൈനയുടെ നിർമാണ പ്രവർത്തികൾ ഇപ്പോഴും തകൃതിയായി തന്നെ തുടരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിരം സൈനിക താവളങ്ങൾ നിർമ്മിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

അതിർത്തിയിലെ ചൈനയുടെ നീക്കങ്ങൾ ഇന്ത്യയും സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് തന്നെയാണ് ഇന്ത്യയും മുന്നോട്ട് പോകുന്നത്. എന്തായാലും കരുത്ത് കൊണ്ട് നേരിടാൻ സാധിക്കില്ല എന്ന തിരിച്ചറിവ് വന്നോടെയാണ് ഇപ്പോൾ കുതന്ത്രം കൊണ്ട് നേരിടാം എന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നത്.

വടക്കൻ സിക്കിമിലെ യഥാർത്ഥ നിയന്ത്രണ രേഖയോട് വളരെ ചേർന്ന് സ്ഥിരം ക്യാമ്പ് സംവിധാനങ്ങൾ ഒരുക്കുകയാണ് ചൈന എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ഈ മേഖലയിൽ നാകുലയ്ക്ക് എതിർവശമുള്ള ചെെനീസ് മേഖലയിൽ താൽക്കാലിക സംവിധാനങ്ങൾ ഒഴിവാക്കി സ്ഥിരമായി ഉപയോഗിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് ഒരുക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സൈനിക താവളങ്ങളും, പരിശീലന കേന്ദ്രങ്ങളുമാണ് ഇവിടെ നിർമ്മിക്കുന്നത്. ഇത് അതിർത്തിയിൽ ചൈനയ്‌ക്ക് ആയുധ സൗകര്യമൊരുക്കാനാണെന്നാണ് രഹസ്യ വിവരം. ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചൈനീസ് സൈന്യം ഇവിടെ താവളമുറപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.

മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച പാതകളാണ് നാകുലയിൽ ഉള്ളത്. ഇത് സൈനിക നീക്കങ്ങൾ എളുപ്പമാക്കുമെന്നും ചൈന കണക്കാക്കുന്നുണ്ട്. കഴിഞ്ഞ വർഷം സംഘർഷമുണ്ടായ മേഖലയിലേക്ക് മിനിറ്റുകളുടെ യാത്ര മാത്രമാണ് ഇവിടെ നിന്നും ഉള്ളത്.

നാകുലയ്ക്ക് പുറമേ അരുണാചൽ സെക്ടറിലും ചൈനീസ് സൈന്യം സമാനമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അനുകൂലമായ കാലാവസ്ഥ കണക്കിലെടുത്താൻ സൈന്യം ഇവിടെ താവളമുറപ്പിക്കുന്നതെന്നാണ് വിവരം. ഇന്ത്യയ്‌ക്ക് ചൈനയുടെ ഈ നീക്കത്തെ കുറിച്ച് വിവരമുണ്ട്.

വടക്കൻ സിക്കിമിൽ നിന്ന് ഏതാനും കിലോമീ‌റ്റർ മാത്രം അകലെയാണ് ചൈനയുടെ ക്യാമ്പ്. പാംഗോങ്‌സോ മേഖലയിൽ റുട്ടോംഗ് ടൗണിൽ ചൈനീസ് സൈന്യം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാന നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്.

അതേസമയം നിയന്ത്രണ രേഖയിലെ സമാധാന അന്തരീക്ഷം തകരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഇവിടെ റോഡ് ഗതാഗതം ചൈനീസ് സൈന്യം ഫലപ്രദമായി നടത്തുന്നുണ്ട്. അതിർത്തിയിലെ കൊടുംതണുപ്പിൽ നിന്നും സൈനികർക്ക് രക്ഷനേടാൻ കെട്ടിടങ്ങൾ സഹായമാകുമെന്നാണ് വിലയിരുത്തുന്നത്.

ലഡാക്കിലെ പാംഗോംഗ് ത്‌സോയിലും സിക്കിമിലെ നാകു ല മേഖലയിലും കഴിഞ്ഞ വർഷം ഏപ്രിൽ മേയ് മാസങ്ങളിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘ‌ർഷമുണ്ടായിരുന്നു. നിലവിൽ ചൈനീസ് സൈന്യം നിലകൊള‌ളുന്നയിടങ്ങളിൽ മഞ്ഞുകാലത്ത് കാലാവസ്ഥ രൂക്ഷമാണെങ്കിലും സൈനികരെ ചൈന പിൻവലിച്ചിട്ടില്ല.

കാലങ്ങളായി ചൈന ഇന്ത്യക്ക് മുകളില്‍ സംഘര്‍ഷ നിലപാട് സ്വീകരിച്ചു വരികയാണ്. ഇതിനെതിരെ രാജ്യത്തിന്റെ നിലപാട് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കറാണ് നിലപാട് വ്യക്തമാക്കിയത്.

ലഡാക്കിലെ പാംഗോംഗ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളിലെ സൈനിക പിന്മാറ്റത്തെ തുടര്‍ന്ന് ഫെബ്രുവരി മാസത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണാനായി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ധാരണയായിരുന്നു.

ഈ ധാരണ ഉദ്ധരിച്ചു കൊണ്ടായിരുന്നു ജയശങ്കര്‍ വിഷയം അവതരിപ്പിച്ചത്. ധാരണ പ്രകാരം ഹോട്‌സ് സ്പ്രിംഗ്, ഗോഗ്ര എന്നീ മേഖലകളില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങിയെങ്കിലും പാംഗോങ്‌സോയിലെ ചില മേഖലയില്‍ സൈന്യം തുടരുകയാണ്. ഏകപക്ഷീയമായി ചൈന നടത്തിയ ഈ ശ്രമങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് ഇടയാക്കിയതും.

അതിനാല്‍ തന്നെ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമോ അത്രയും നല്ലതാണ്. സംഘര്‍ഷങ്ങളില്ലാതെ പരസ്പര ധാരണയില്‍ മുന്നോട്ട് പോകാന്‍ ഇന്ത്യ തയ്യാറാണെന്ന വ്യക്തമാക്കിയിട്ടും ഇപ്പോഴും അത് ലംഘിക്കുകയാണ് ചൈന ചെയ്യുന്നത്.

എന്നാൽ ഇതിനെയെല്ലാം പ്രതിരോധിക്കാൻ ഇന്ത്യ നടത്തുന്ന നീക്കം ഒട്ടും തന്നെ കണ്ടില്ലാ എന്ന് നടിക്കാൻ പാടില്ലാത്തതാണ്. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഇന്ത്യ. റോഡുകളുടെയും ടണലുകളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങളും മറ്റും അതീവ ദുഷ്‌കരമായ കാലാവസ്ഥയിലും കഴിഞ്ഞ ഒരു വര്‍ഷമായി യുദ്ധകാല അടിസ്ഥാനത്തിലാണു നടപ്പാക്കുന്നത്.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച 12 റോഡുകളുടെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നേരത്തേ നിര്‍വഹിച്ചിരുന്നു. അരുണാചല്‍ പ്രദേശിലാണ് ഇതില്‍ 9 പാതകളും. ലഡാക്കിലും ജമ്മുവിലുമാണു മറ്റുള്ളവ. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും ആരെങ്കിലും കടന്നു കയറ്റത്തിനു ശ്രമിച്ചാല്‍ തക്കതായ തിരിച്ചടി കൊടുത്തിരിക്കും. അതിന് സജ്ജമാക്കി കിഴക്കൻ ലഡാക്ക് അതിർത്തിയിലേക്ക് അരലക്ഷം സൈനികരെ കൂടി ഇന്ത്യ നിയോഗിച്ചിട്ടുണ്ട്.

ഡെപ്സാങ് താഴ്‌വര, ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിലേക്കാണു കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഘട്ടം ഘട്ടമായി കൂടുതൽ സേനാംഗങ്ങളെ എത്തിച്ചത്. ഇതോടെ, ചൈനീസ് അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുള്ള സേനാംഗങ്ങളുടെ എണ്ണം 2 ലക്ഷമായി.

ചൈനയുടെ പ്രകോപനങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും കഴിയും വിധമുള്ള സേനാ വിന്യാസമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ആക്രമണ സജ്ജമായ പർവതപ്രഹര കോറിലെ ഭടന്മാരെയും നിയോഗിച്ചിട്ടുണ്ട്. ഇനി എന്ത് തന്നെ ചാന കാട്ടിയാലും ഇവിടെ ഇതൊന്നും വിലപ്പോവില്ല എന്ന മട്ടിലാണ് ഇന്ത്യയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (8 hours ago)

സ്വർണ വില  (10 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (10 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (10 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (10 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (11 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (11 hours ago)

ഭക്തർ ഇളകി  (11 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (11 hours ago)

TREATMENT കണക്കുകൾ പുറത്ത്...  (12 hours ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (12 hours ago)

അജ്മലും ശ്രീക്കുട്ടിയും  (12 hours ago)

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...  (12 hours ago)

കൂടുതൽ വിവരങ്ങൾ പുറത്ത്  (12 hours ago)

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...  (12 hours ago)

Malayali Vartha Recommends