ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലെ നാല് പൂർവ്വിക സ്വത്തുക്കൾ.. ജനുവരി അഞ്ചിന് ലേലം ചെയ്യും...2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു...

ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലെ നാല് പൂർവ്വിക സ്വത്തുക്കൾ ജനുവരി അഞ്ചിന് ലേലം ചെയ്യും.സ്മഗ്ലെർസ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് (സ്വത്ത് കണ്ടുകെട്ടൽ) അതോറിറ്റിയാണ് ലേലം സംഘടിപ്പിക്കുന്നത്. നാല് വസ്‌തുക്കളുടെയും വില 19.2 ലക്ഷം രൂപയും ഏറ്റവും ചെറിയ പ്ലോട്ടിന്റെ കരുതൽ വില 15,440 രൂപയുമാണ്. നേരത്തെ 2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു.കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകൾക്കും ദാവൂദ് ഇബ്രാഹിമിനും കുടുംബാംഗങ്ങൾക്കും എതിരായ എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ്) ആക്‌ട് പ്രകാരമുള്ള കേസുകളെ തുടർന്നുമാണ് SAFEMA കോമ്പീറ്റന്റ് അതോറിറ്റി ഈ സ്വത്തുക്കൾ കണ്ടുകെട്ടിയത്.
"ദാവൂദ് ഇബ്രാഹിം കസ്‌കറിന്റെ അമ്മ ആമിന ബിയുടെ നാല് സ്വത്തുക്കൾ ജനുവരി 5 വെള്ളിയാഴ്ച ലേലം ചെയ്യുന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ഖേഡിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വഗ്രാമമായ മുംബാകെയിലെ കൃഷിഭൂമിയാണ് ലേലം ചെയ്യുന്ന സ്വത്തുക്കൾ." - SAFEMA പ്രസ്താവനയിൽ പറഞ്ഞു.“നിരവധി ലേലങ്ങൾ ലഭിച്ചിട്ടുണ്ട്. ജനുവരി 5 ന് ഉച്ചയ്ക്ക് 2:00 നും 3:30 നും ഇടയിൽ ലേലനടപടികൾ നടക്കും.” - പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.മുൻപ് 2017-ൽ നടന്ന ലേലത്തിൽ, 11 കോടി രൂപയ്ക്ക്, ഹോട്ടൽ റൗണക് അഫ്രോസ്, ഷബ്നം ഗസ്റ്റ് ഹൗസ്, ഭേന്തി ബസാറിനടുത്തുള്ള ദമർവാലകെട്ടിടത്തിലെ ആറ് മുറികൾ എന്നിവയുൾപ്പെടെ ദാവൂദിന്റെ സ്വത്തുക്കൾ SAFEMA വിജയകരമായി ലേലം ചെയ്തിരുന്നു. 2020ൽ ദാവൂദിന്റെ ആറ് സ്വത്തുക്കൾ കൂടി SAFEMA ലേലം ചെയ്തു. അതുവഴി 22.79 ലക്ഷം രൂപ ലഭിച്ചിരുന്നു.കുപ്രസിദ്ധ അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാൽ വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുംബൈയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ സംഘത്തിലെ ചില മുൻ കൂട്ടാളികൾ ദാവൂദിന് രക്തസമ്മർദ്ദവും പ്രമേഹവും മറ്റ് അസുഖങ്ങളും ഉണ്ടെന്ന് പറയുന്നു.മുൻകാലങ്ങളിൽ ഇത്തരം ലേലങ്ങള്‍ക്കെതിരെ അധോലോക സംഘങ്ങളുടെ ഭീഷണി ഉണ്ടാകാറുണ്ട്. ലേലത്തിൽ പങ്കെടുക്കാൻ പലപ്പോഴും ആളെ കിട്ടാതെ വന്നിട്ടുമുണ്ട്. എന്നാൽ ഇന്ന് സ്ഥിതി മാറി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ദാവൂദിന്റെ മാത്രം 11 സ്വത്തുക്കളാണ് സർക്കാർ കണ്ടുകെട്ടി ലേലം ചെയ്തത്.ഇതിന് മുമ്പും ദാവൂദിന്റെ വസ്തുക്കൾ ലേലം ചെയ്തിട്ടുണ്ട്. ഡിസംബറിൽ 1.10 കോടി മൂല്യം വരുന്ന രത്നഗിരിയിലെ ലോട്ടെ ഗ്രാമത്തിലെ ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ള വസ്തുക്കളാണ് ലേലം ചെയ്തത്. 2019ൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റ് 1.80 കോടി രൂപക്ക് ലേലം ചെയ്തു.1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന് പാകിസ്താനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റതായി റിപ്പോർട്ട് വന്നിരുന്നു.
ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നത്. ഇക്കാര്യം പാക് ഏജൻസികൾ ഏറെക്കാലമായി നിഷേധിച്ചിരുന്നു. എന്നാൽ, ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ഈയടുത്ത് ബന്ധുവാണ് വെളിപ്പെടുത്തിയത്. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദർഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം.പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എൻ.ഐ.എ വിശദീകരിക്കുന്നത്. കഴിഞ്ഞ വർഷം ദാവൂദ് ഇബ്രാഹിമിന്‍റെ തലക്ക് എൻ.ഐ.എ 25 ലക്ഷം വിലയിട്ടിരുന്നു. മറ്റൊരു അധോലോക നായകനായ ഛോട്ട ഷക്കീലിനെ കണ്ടെത്തുന്നവർക്ക് 20 ലക്ഷവും ദാവൂദിന്‍റെ സംഘമായ ഡി കമ്പനിയിലെ മറ്റ് അംഗങ്ങളായ ടൈഗർ മേമൻ, അനീസ് ഇബ്രാഹിം, ജാവേദ് ചിക്ന എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 15 ലക്ഷം വീതവും എൻ.ഐ.എ ഇനാം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha























