Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വോട്ടെണ്ണല്‍ വീണ്ടും തുടങ്ങി

24 DECEMBER 2017 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായി എണ്ണപ്പെടുന്ന ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തുടക്കമായപ്പോള്‍, ആദ്യ ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം. ദിനകരന്റെ ലീഡ് ഉയരുന്നതില്‍ അമര്‍ഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കി. ഇരു കക്ഷികളും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വോട്ടെണ്ണല്‍ അല്പനേരം നിര്‍ത്തിവെച്ചെങ്കിലും വീണ്ടും ആരംഭിച്ചു.

തുടക്കം മുതലേ ലീഡ് നിലനിര്‍ത്തി മുന്നേറുന്ന ദിനകരന്‍, എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളില്‍ കാഴ്ചവയ്ക്കുന്നത്. നിലവില്‍ 5,900ല്‍ ഏറെ വോട്ടുകളുടെ മുന്നിലാണു ദിനകരന്‍. ചെന്നൈ മറീനാ ബീച്ചിനു സമീപമുള്ള ക്വീന്‍ മേരീസ് കോളജിലാണു വോട്ടെണ്ണല്‍ കേന്ദ്രം. ഇവിടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 19 റൗണ്ടുകള്‍ വോട്ടെണ്ണും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ ഇരുന്നൂറോളം പേരാണു വോട്ടെണ്ണാന്‍ എത്തിയിരിക്കുന്നത്.

പണമൊഴുകിയ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും അനായാസ ജയം അവകാശപ്പെടാനാകാത്ത സാഹചര്യമായതിനാല്‍ വാശിക്കു തെല്ലും കുറവില്ല. രാഷ്ട്രീയമായി നിര്‍ണായകമായതിനാല്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു മികച്ച പോരാട്ടമാണ് പ്രചാരണരംഗത്ത് കാഴ്ചവച്ചത്. ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതാണ് തിരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍നിന്ന് പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. അതും പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന ജയലളിത മത്സരിച്ചിരുന്ന മണ്ഡലത്തില്‍. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു.

അഴിമതികേസില്‍ ശശികല ജയിലിലേക്ക് പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ചില കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുനേതാക്കളും തിരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഇരുവരും സ്ഥാനാര്‍ഥിയുടെ ഇടവും വലവും പ്രചാരണത്തിനുണ്ടായിരുന്നു.

പളനിസ്വാമി, ഒപിഎസ് വിഭാഗത്തിന് അധികാരം നിലനിര്‍ത്താനുള്ള വലിയ കണ്ണിയാണ് ആര്‍കെ നഗര്‍. ഭരണത്തിലിരിക്കേ ആര്‍കെ നഗറില്‍ തോല്‍വിയുണ്ടായാല്‍ അത് സര്‍ക്കാരിന്റെ വീഴ്ചയായി വ്യാഖ്യാനിക്കപ്പെടാം. തിരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടിയിലും ചലനങ്ങളുണ്ടാക്കാം. പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പിന് സാധ്യതയുണ്ട്. ഇക്കാരണത്താല്‍ സ്ഥാനാര്‍ഥി ഇ. മധുസൂദനനായി മന്ത്രിമാരെല്ലാം പ്രചാരണത്തിനുണ്ടായിരുന്നു.

ഏപ്രിലില്‍ പനീര്‍ശെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന മധുസൂദനന്‍ ഇത്തവണ ഔദ്യോഗിക സ്ഥാനാര്‍ഥിയാണ്. മണ്ഡലത്തെ നന്നായി അറിയാവുന്ന ഡി.ജയകുമാറിനായിരുന്നു പ്രചാരണത്തിന്റെ ചുമതല. എന്നാല്‍, പണമിറക്കിയുള്ള ദിനകരന്‍ വിഭാഗത്തിന്റെ പ്രചാരണത്തെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ഉത്കണ്ഠ പാര്‍ട്ടിക്കുണ്ട്.

പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടിയതാണ് മധുസൂദനന്റെ ഏറ്റവും വലിയ നേട്ടം. സ്ഥിരമായി പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യുന്നവരെ ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്ന് അണ്ണാ ഡിഎംകെ പ്രതീക്ഷിക്കുന്നു. തെലുങ്ക് വോട്ടര്‍മാര്‍മാര്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ അതേ വിഭാഗത്തില്‍നിന്നുള്ള ആളാണെന്നതും മധുസൂദനന് ശക്തിയാണ്.

മറുവശത്ത് തിരിച്ചുവരവിനുള്ള കളമായാണ് ഡിഎംകെ ആര്‍കെ നഗറിനെ കാണുന്നത്. ആര്‍കെ നഗറില്‍ പരാജയപ്പെട്ടാല്‍ നേതാവെന്ന നിലയില്‍ എം.കെ.സ്റ്റാലിന് അതു ക്ഷീണമാകും. നേതാവെന്ന നിലയില്‍ പാര്‍ട്ടിയില്‍ വെല്ലുവിളികളില്ലെങ്കിലും ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിലുണ്ടായ ഭിന്നത മുതലെടുക്കാനായില്ലെന്ന വിമര്‍ശനം ഉയരാം. 2ജി സ്‌പെക്ട്രം കേസില്‍ കനിമൊഴിയേയും രാജയേയും സിബിഐ പ്രത്യേക കോടതി വെറുതേവിട്ട ദിവസം നടന്ന തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തല്‍.

ഡിഎംകെയുടെ പ്രാദേശിക നേതാവ് മരുതു ഗണേശാണ് സ്ഥാനാര്‍ഥി. പണക്കൊഴുപ്പില്‍ അണ്ണാ ഡിഎംകെ, ദിനകരന്‍പക്ഷത്തിന്റെ പ്രചാരണത്തിനൊപ്പമെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും ഇതു തിരിച്ചടിയാകുമെന്നും പ്രചാരണമുണ്ട്. എന്നാല്‍, സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. കോണ്‍ഗ്രസും, മുസ്‌ലിം ലീഗും, ഇടതുപാര്‍ട്ടികളും, വൈക്കോയും പിന്തുണ പ്രഖ്യാപിച്ചതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു.

ഏപ്രിലില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഔദ്യോഗിക പക്ഷത്തായിരുന്ന ടി.ടി.വി.ദിനകരന്‍ ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. പണമൊഴുക്കി തിരഞ്ഞെടുപ്പിനെ തനിക്കനുകൂലമാക്കാന്‍ ദിനകരന് ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ട്. ചില രാഷ്ട്രീയ നിരീക്ഷകര്‍ ദിനകരന്‍ വിജയിക്കാനുള്ള സാധ്യതയും കാണുന്നു. പ്രമുഖ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിക്കുന്ന ആളും സ്വീകാര്യതയുമാണ് ദിനകരനു ലഭിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ ദിനകരന്‍ പക്ഷം പുറത്തുവിട്ടിരുന്നു. ജയലളിത മരിച്ചശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന പ്രചാരണത്തെ തകര്‍ക്കാനാണ് വിഡിയോ പുറത്തുവിട്ടത്. ഇതു ജനങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.

തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി കരുതലോടെയാണ് നീങ്ങുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റെ കരു നാഗരാജനാണ് സ്ഥാനാര്‍ഥി. അണ്ണാ ഡിഎംകെയില്‍ ഒപിഎസ്-പളനിസ്വാമി വിഭാഗങ്ങളുടെ ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതുന്ന ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെയും പാര്‍ട്ടി ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. ഡിസംബര്‍ 31ന് രജനികാന്ത് രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനം പ്രഖ്യാപിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഡിസംബര്‍ 26 മുതല്‍ 31വരെ അദ്ദേഹം അരാധകരുടെ സംഘടനാ പ്രതിനിധികളെ നേരിട്ടു കാണുന്നുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ കാണുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായതിനാല്‍ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങളെയും സ്വാധീനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (15 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (37 minutes ago)

ഇനി ദളപതി യുഗം  (45 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (58 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends