വയോധികയെ മദ്യലഹരിയുടെ ആലസ്യത്തിൽ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പതിനേഴുകാരനെ പൂട്ടിയത് മൊബൈല്‍ ഫോണ്‍; 150 പേരെ ചോദ്യം ചെയ്ത അരിക്കുളം കൊലപാതകക്കേസിന്റെ ചുരുളഴിയുമ്പോൾ...

വയോധികയെ കൊലചെയ്ത 17കാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍. അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരിലുള്ള വയോധികയെ കാണാതാകുകയും പിന്നീട് വെള്ളക്കെട്ടില്‍ ദൂരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. മരണം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൗമാരക്കാരന്‍ പിടിയിലായത്.
കൊലപാതകശേഷം മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാന്‍ സഹായിച്ചതിനു പ്രതിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണെന്ന് വടകര എസ്.പി: എം.കെ. പുഷ്‌കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണ സംഘം ഒന്നര മാസത്തിലേറെയായി നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണു പ്രതികള്‍ പിടിയിലായത്. നവംബര്‍ ഏഴിന് െവെകിട്ടാണ് വയോധികയെ കാണാതാവുന്നത്. പിറ്റേന്നു െവെകിട്ട് മൂന്നു മണിയോടെ ചടങ്ങന്നാരിത്താഴ വയല്‍പ്രദേശത്തെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി.
സംഭവത്തില്‍ പോലീസിന്റെ കണ്ടെത്തല്‍ ഇങ്ങിനെയാണ്. സംഭവ ദിവസം െവെകിട്ട് മദ്യലഹരിലായിരുന്ന പ്രതി ആളൊഴിഞ്ഞ പ്രദേശത്തുകൂടി കടന്നു പോയ വയോധികയെ കടന്നുപിടിക്കുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാനഭംഗത്തിനിരയാക്കുകയും ചെയ്തു. രാത്രിയോടെ വീട്ടിലെത്തിയ പ്രതി വിവരം പിതാവിനെ ധരിപ്പിച്ചു.
തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തെത്തി മൃതദേഹം തൊട്ടടുത്തുള്ള വയല്‍ പ്രദേശത്തെ വെള്ളക്കെട്ടില്‍ ഒളിപ്പിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയതോടെ പോലീസ് സ്വമേധയാ കേസടുത്ത് അന്വേഷണം നടത്തുകയായിരുന്നു. വന്‍ വിവാദമുണ്ടാക്കിയ സംഭവത്തില്‍ ഒരു മൊബൈല്‍ ഫോണാണ് കേസിലേക്ക് വെളിച്ചം വീശാന്‍ കാരണമായത്.
കേസില്‍ തുമ്പുണ്ടാക്കാന്‍ പ്രദേശത്തെ 150 ലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. തുടര്‍ന്നാണു പ്രദേശത്ത് നിന്ന് മൊെബെല്‍ ഫോണ്‍ മോഷണം പോയ വിവരം പോലീസിന് ലഭിച്ചത്. പ്രതിയുടെ അടുത്ത വീട്ടിലായിരുന്നു മോഷണം. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍ അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ചത് നേരത്തെ കളവുപോയ ഫോണാണെന്നു കണ്ടെത്തി. പിതാവിന്റെ പേരിലുള്ള സിമ്മാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പോലീസ് പ്രതിയെ വലയിലാക്കി.
https://www.facebook.com/Malayalivartha























