ഒമ്പതും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചശേഷം പണം നൽകിയ അറുപതുകാരന്‍ പിടിയിൽ

ചെറിയ പെൺകുട്ടികളെ പീഡിപ്പിച്ചശേഷം പണം നൽകിയ അറുപതുകാരൻ പിടിയിലായി. രാജ്യതലസ്ഥാനത്താണ് സംഭവം. ദക്ഷിണ ഡല്‍ഹിയിലെ തൊഴിലാളിയായ മുഹമ്മദ് ജൈനുള്‍ ആണ് പിടിയിലായത്. ഒമ്പതും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇയാൾ ലൈംഗീകമായി പീഡിപ്പിച്ചത്.
ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ ജോലിയ്ക്കു പോയ സമയത്താണ് ഇയാൾ കുട്ടികളോട് ഈ ക്രൂരത കാട്ടിയത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മിഠായി നൽകാമെന്ന് പറഞ്ഞ് ഇയാൾ സ്വന്തം വീട്ടിൽ കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയത്ത് ഇയാളുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നു.
പീഡനവിവരം ആരോടും പറയാതിരിക്കാന്‍ ഇയാള്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കുകയും ചെയ്തു. ഇയാളെ പേടിച്ച് പെൺകുട്ടികള്‍ ഈ വിവരം ആരെയും അറിയിച്ചില്ല. എന്നാല്‍ വൈകുന്നേരമായപ്പോൾ ശാരീരിക അസ്വസ്ഥതകള്‍മൂലം ഇളയ കുട്ടി കരയാൻ തുടങ്ങി. അപ്പോഴാണ് കുട്ടിയുടെ അമ്മ പീഡനവിവരമറിയുന്നത്. കുട്ടിയെ പരിശോധിച്ച മാതാപിതാക്കള്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി മനസ്സിലാക്കുകയും പോലീസില്‍ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് ജൈനുലിനെ പോലീസ് പീന്നീട് കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha























