പുട്ടിന്റെ വിഷായുധ പ്രയോഗം... മുട്ടൻ പണി കിട്ടിയത് ഉറ്റ അനുയായി അബ്രമോവിച്ചിന്.... ദേഹത്തെ തൊലിയിളകി, കീവിൽ സംഭവിച്ചത്.

റഷ്യ യുക്രൈൻ വിഷയം ലോകരാജ്യങ്ങളെ പോലും അസ്വസ്ഥപെടുത്തി കൊണ്ട് മുന്നേറുന്ന സാഹചര്യത്തിൽ, റഷ്യയുടെ താല്പര്യം എന്താണ് എന്നുള്ളതിൽ ഒരു തീരുമാനം ലഭിച്ചിരിക്കുകയാണ്. പുടിന് പലവിധ ഉദ്ദേശ ലക്ഷ്യങ്ങളാണ് ഉള്ളത്. അതിനുവേണ്ടി യുക്രൈൻ ജനതയെ കുരുതി കൊടുക്കുകയാണ് ചെയ്യുന്നത് എന്നാണ് പലരും വിമർശിക്കുന്നത്.
യുക്രെയ്നിനെ രണ്ടായി കീറിമുറിച്ച് കിഴക്കൻ മേഖലയെ തങ്ങളുടെ അധീനതയിൽ കൊണ്ട് വരാൻ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ൻ മിലിറ്ററി ഇന്റലിജൻസ് മേധാവി കിർലോ ബുധനോവ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അധിനിവേശ തന്ത്രങ്ങളിൽ പരാജയം നേരിടുന്ന റഷ്യ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും റഷ്യൻ അധിനിവേശ പ്രദേശത്ത് യുക്രെയ്ൻ ജനത വൈകാതെ ഗറിലായുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മറ്റൊരു അത്ഭുതപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന സമാധാന ചർച്ചയ്ക്കു പിന്നാലെ, ചെൽസി ഫുട്ബോൾ ക്ലബ് ഉടമയും റഷ്യൻ ശതകോടീശ്വരനുമായ റോമൻ അബ്രമോവിച്ചിന് വിഷബാധയേറ്റതായിട്ടുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
അബ്രമോവിച്ചിനെ കൂടാതെ, റഷ്യ–യുക്രെയ്ൻ സമാധാന ചർച്ചകൾക്കു നേതൃത്വം നൽകിയ യുക്രെയ്നിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർക്കും വിഷബാധയേറ്റ ലക്ഷണങ്ങളുള്ളതായി വോൾസ്ട്രീറ്റ് ജേണലിൽ റിപ്പോർട്ടു ചെയ്തിരുന്നു. സമാധാന ചർച്ചകൾക്ക് മുന്നിട്ടിറങ്ങിയ ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
കീവിൽ മാർച്ച് മൂന്നാം തീയതി നടന്ന സമാധാന ചർച്ചയിൽ പങ്കെടുക്കവെ രാസായുധങ്ങളിലൂടെയാണ് വിഷബാധയേറ്റതെന്ന് ഡെയ്‌ലി മെയിൽ പുറത്ത് വിട്ട വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു. അബ്രമോവിച്ചും മറ്റു രണ്ടു പേരും രാത്രി 10 വരെ ചർച്ചകളിൽ പങ്കെടുത്തെന്നും തുടർന്ന് ഉറങ്ങുന്നതിനായി കീവിലെ ഒരു ഹോട്ടൽ മുറിയിലേക്കു പോയതായും സൂചനയുണ്ട്. രാവിലെ ആയപ്പോൾ ഇവരുടെ കണ്ണുകൾ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടു. മുഖത്തെയും കൈകളിലെയും തൊലിയിളകുന്ന തരത്തിലുള്ള ലക്ഷണങ്ങൾ ആണ് ആദ്യം പ്രകടമായത്.
ഇവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായികളിൽ ഒരാളാണ് അബ്രമോവിച്ച്. അതുകൊണ്ടുതന്നെ യുദ്ധം തുടങ്ങിയതോടെ അബ്രോവിച്ചിനു നേരെയും നിരവധി നിയന്ത്രണങ്ങളും ഉപരോധങ്ങളും വന്നു. അബ്രമോവിച്ചിന്റെ അക്കൗണ്ടുകൾ ബ്രിട്ടൻ മരവിപ്പിച്ചിരുന്നു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ച ഇന്നു തുർക്കിയിൽ നടക്കാനിരിക്കുകയാണ്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുർക്കി തലസ്ഥാനമായ ഇസ്തംബുളിൽ എത്തിയിട്ടുണ്ട്. വലിയ വിട്ടുവീഴ്ചയ്ക്കു റഷ്യൻ പ്രസിഡന്റ് പുട്ടിൻ തയാറാവില്ലെന്നാണ് അമേരിക്കയിലെ മുതിർന്ന വക്താവ് വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചർച്ചയിലെ നിലപാടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇർപിൻ യുക്രെയ്ൻ സേന തിരിച്ചുപിടിച്ചതായി മേയർ ഒലെക്സാണ്ടർ മാർകുഷിൻ വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം മേയർ അറിയിച്ചത്.
യുക്രെയ്നിന്റെ ഊർജ, ഭക്ഷ്യ കേന്ദ്രങ്ങളെ റഷ്യൻ മിസൈലുകൾ ലക്ഷ്യമിടുന്നതുകൊണ്ട് അവ പ്രതിരോധിക്കുന്നതിന് യുദ്ധവിമാനങ്ങളും മിസൈലുകളും ഉൾപ്പെടെ നൽകി സഹായിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
റഷ്യ പൂർണ യുദ്ധം തുടരുമ്പോഴും യുക്രെയ്ൻ ശക്തമായ ചെറുത്തു നിൽപിലൂടെ പ്രതിരോധിക്കുകയാണ്. യുദ്ധമേഖലയിൽ നിന്ന് ജനങ്ങൾക്കു രക്ഷപ്പെടാൻ രണ്ട് ഇടനാഴി കൂടി തുറക്കാൻ ഇരുരാജ്യങ്ങളും ധാരണയിലായി. യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായി ഇന്നലെ യുക്രെയ്ൻ ട്രെയിനിൽ യൂറോപ്പിലേക്ക് ഭക്ഷ്യധാന്യങ്ങൾ അയച്ചു.
https://www.facebook.com/Malayalivartha























