പുടിന്റെ വിസപ്രയോഗം സമാധാന ചർച്ചയിൽ റഷ്യയുടെ കടും കയ്യ്..

കിഴക്കൻ മേഖലയിലേക്ക് റഷ്യ ശ്രദ്ധകേന്ദ്രീകരിക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, തലസ്ഥാനമായ കീവിന് ചുറ്റും നിന്ന് റഷ്യൻ സേന പോയിട്ടില്ലെന്നും കീവ് കീഴടക്കാനുള്ള പദ്ധതി റഷ്യ ഉപേക്ഷിച്ചതായി തോന്നുന്നില്ലെന്നും യുക്രെയിൻ.അതേ സമയം, റഷ്യയും യുക്രെയിനും തമ്മിലെ സമാധാന ചർച്ചകൾ ഇന്ന് തുർക്കിയിലെ ഇസ്താംബുളിൽ തുടങ്ങുമെന്ന് ക്രെംലിൻ അറിയിച്ചു.
ഇന്നലെ തുടങ്ങുമെന്നായിരുന്നു യുക്രെയിൻ ആദ്യം അറിയിച്ചിരുന്നത്. അതേ സമയം, റഷ്യ മുന്നോട്ട് വച്ച ' നിഷ്പക്ഷ രാഷ്ട്ര " പദവിയെന്ന ആവശ്യം തന്റെ സർക്കാർ ശ്രദ്ധാപൂർവം പരിഗണിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.എന്നാൽ ഇപ്പോൾ പുതിയതായി വരുന്ന വാർത്ത അനുസരിച്ച്...
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന സമാധാന ചർച്ചയ്ക്കു പിന്നാലെ, ചെൽസി ഫുട്ബോൾ ക്ലബ് ഉടമയും റഷ്യൻ ശതകോടീശ്വരനുമായ റോമൻ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപ്പോർട്ട്. അബ്രമോവിച്ചിനു പുറമേ, റഷ്യ–യുക്രെയ്ൻ സമാധാന ചർച്ചകൾക്കു നേതൃത്വം നൽകിയ യുക്രെയ്നിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർക്കും വിഷബാധയേറ്റ ലക്ഷണങ്ങളുള്ളതായി വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.
കീവിൽ മാർച്ച് മൂന്നിനു നടന്ന സമാധാന ചർച്ചയിൽ പങ്കെടുക്കവെ രാസായുധങ്ങളിലൂടെയാണ് വിഷബാധയേറ്റതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. അബ്രമോവിച്ചും മറ്റു രണ്ടു പേരും രാത്രി 10 വരെ ചർച്ചകളിൽ പങ്കെടുത്തെന്നും തുടർന്ന് ഉറങ്ങുന്നതിനായി കീവിലെ ഒരു ഹോട്ടൽ മുറിയിലേക്കു പോയതായും സൂചനയുണ്ട്. രാവിലെ ആയപ്പോൾ ഇവരുടെ കണ്ണുകൾ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടു.
മുഖത്തെയും കൈകളിലെയും തൊലിയിളകുക തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.ഇവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായികളിൽ ഒരാളാണ് അബ്രമോവിച്ച്. അതുകൊണ്ടുതന്നെ യുദ്ധം തുടങ്ങിയതോടെ അബ്രോവിച്ചിനു നേരെയും നിരവധി നിയന്ത്രണങ്ങളും ഉപരോധങ്ങളും വന്നു. അബ്രമോവിച്ചിന്റെ അക്കൗണ്ടുകൾ ബ്രിട്ടൻ മരവിപ്പിച്ചിരുന്നു.
'അയാളോടു പറഞ്ഞേക്കൂ, ഞാന്‍ അവരെ തകര്‍ക്കുമെന്ന്' - യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ സമാധാന ശ്രമങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നല്‍കിയ മറുപടിയാണിത്. അനൗദ്യോഗികമായി സമാധാനശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന റഷ്യന്‍ പ്രഭു റോമന്‍ അബ്രമോവിച്ച്, യുക്രെയ്ന്‍ പ്രസിഡന്റ് സ്വന്തം കൈപ്പടയില്‍ നല്‍കിയ കത്തുമായി എത്തിയപ്പോഴാണ് പുട്ടിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരു മാസത്തിലേറെ പിന്നിടുമ്പോഴും യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സൂചനയാണ് പുട്ടിന്റെ വാക്കുകളിലുള്ളത്. തുര്‍ക്കിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കാനിരിക്കെയാണ് പുട്ടിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്ന്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധികളാണ് സെലന്‍സ്‌കിയുടെ കത്തിലുണ്ടായിരുന്നത്. യുക്രെയ്‌ന്റെ അപേക്ഷ സ്വീകരിച്ചാണ് ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമ കൂടിയായ റോമന്‍ അബ്രമോവിച്ച് സമാധാന ശ്രമങ്ങള്‍ക്കായി പുട്ടിനെ സന്ദര്‍ശിച്ചത്.
അതേ സമയം, ചെർണോബിൽ ആണവ പ്ലാന്റിന് സമീപം 10,111 ഹെക്ടർ പ്രദേശത്തായി 31 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പരിസരത്തെ അന്തരീക്ഷത്തിലെ റേഡിയോ ആക്ടീവ് സാന്നിദ്ധ്യം വർദ്ധിക്കാൻ ഇത് കാരണമാകുമെന്ന് യുക്രെയിൻ അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ ചെർണോബിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്.ഖാർക്കീവിൽ റഷ്യയ്ക്കെതിരെ യുക്രെയിൻ സൈന്യം തിരിച്ചടി തുടരുകയാണ്. ചൊർണൊബൈവ്‌കയിലെ വിമാനത്താവളം പിടിച്ചെടുക്കാൻ 12 തവണ റഷ്യ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി യുക്രെയിൻ അറിയിച്ചു. ലുഹാൻസ്കിൽ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
കീവിനെ ലക്ഷ്യമാക്കി നീങ്ങിയ 40 മൈൽ നീളത്തിലെ റഷ്യൻ സൈനികവ്യൂഹത്തെ തകർത്തെന്ന് യുക്രെയിന്റെ പ്രത്യേക പ്രതിരോധ സേന അവകാശപ്പെട്ടു. ഏകദേശം 160,000 പേർ വൈദ്യുതിയില്ലാതെ മരിയുപോളിൽ കുടുങ്ങിയിരിക്കുകയാണ്.ഇർപിൻ നഗരത്തിൽ നിയന്ത്രണം യുക്രെയിൻ സേന തിരിച്ചുപിടിച്ചെന്ന് മേയർ പറഞ്ഞു. യു.എസ്, യു.കെ, 27 യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് റഷ്യ പറഞ്ഞു.
അതേ സമയം, പുട്ടിന് റഷ്യയിൽ അധികാരത്തിൽ തുടരാനാകില്ലെന്ന തന്റെ പരാമർശത്തിൽ വിശദീകരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ രംഗത്തെത്തി. റഷ്യയിൽ ഭരണമാറ്റമല്ല താൻ ആഹ്വാനം ചെയ്തതെന്ന് ബൈഡൻ വ്യക്തമാക്കി. പുട്ടിനെ അധികാരത്തിൽ നിന്ന് നീക്കാൻ നാറ്റോയും ലക്ഷ്യമിടുന്നില്ലെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും പറഞ്ഞു.ബെലറൂസ് യുദ്ധത്തിന്റെ ഭാഗമാകാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്നും യുക്രെയിൻ വ്യക്തമാക്കി.
യുക്രെയിനിൽ നിന്ന് ഇതുവരെ പാലായനം ചെയ്തവരുടെ എണ്ണം 38 ലക്ഷം കടന്നു. അതേ സമയം, ചൈനയുമായുള്ള റഷ്യയുടെ ബന്ധം ഇതുവരെയുള്ളതിനേക്കാൾ ശക്തമായ നിലയിലാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു.
https://www.facebook.com/Malayalivartha























