തീവ്രവാദികളുടെ മുട്ട് വിറയ്ക്കും ഇവർ ഇറങ്ങിയാൽ എല്ലാം തവിട് പൊടി ഇന്ത്യയുടെ കരുത്തൻ കമാൻഡോകൾ

ഇന്ത്യൻ നേവിയുടെ മറൈൻ കമാൻഡോകളാണ് മാർക്കോസ്. എന്നാൽ രാജ്യത്തിന്റെ നാലതിരുകൾക്കുള്ളിൽ പ്രവർത്തിക്കുവാനായി രൂപീകരിച്ച ഫോഴ്സല്ല ഇത്. രാജ്യസമുദ്രാതിർത്തികളുമായി ബന്ധപ്പെട്ടാണ് മാർക്കോസിന്റെ പ്രവർത്തനം. സമുദ്രാതിർത്തി കടന്നുള്ള ഏത് ദൗത്യത്തിനും ഇവർക്ക് അധികാരമുണ്ട്.
ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ദൗത്യങ്ങളിൽ മാത്രമേ മാർക്കോസ് പങ്കെടുക്കുകയുള്ളു. അതിനാൽ തന്നെ ഇവരെ കുറിച്ചുള്ള വളരെ കുറച്ച് വിവരങ്ങൾ മാത്രമേ വെളിപ്പെടുകയുള്ളു. അതേസമയം ജമ്മുകാശ്മീരിലും, പ്രത്യേകിച്ച് ഇവിടത്തെ തടാകങ്ങളിൽ മാർക്കോസിന്റെ സാന്നിദ്ധ്യമുണ്ട്. ദാദിവാല ഫൗജ് എന്ന വിളിപ്പേരുള്ള മാർക്കോസിന്റെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ രഹസ്യാത്മകമാണ്. ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ്, കരസേനയുടെ പാര ഫോഴ്സ് എന്നിവയ്ക്ക് സമാനമായിട്ടാണ് നേവി മാർക്കോസിന് രൂപം നൽകിയിട്ടുള്ളത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാര്‍ എന്ന വിളിപ്പേരുളള ഇന്ത്യന്‍ നാവികസേനയിലെ അതിര്‍സമര്‍ത്ഥര്‍മാരെ ചേര്‍ത്തുണ്ടാക്കിയതാണ് മാര്‍ക്കോസ് എന്ന മറൈന്‍ കമാന്‍ഡോകള്‍. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളും ധൈര്യശാലികളുമാണ് ഇവര്‍. കരയിലോ, കടലിലോ ആകാശത്തോ എവിടെ വേണമെങ്കിലും ഓപ്പറേഷന്‍ നടത്താന്‍ ഇവര്‍ സന്നദ്ധരാണ്. പങ്കെടുത്ത ഓപ്പറേഷനുകളിലെല്ലാം ഇവരുടെ പോരാട്ടവീര്യം ശത്രുക്കളെ തകര്‍ത്തെറിഞ്ഞിട്ടുണ്ട്.
പാംഗോങ് തടാകക്കരയില്‍ കമാന്‍ഡോകളെ വിന്യസിച്ചതിന് പിന്നില്‍ നാവിക സേനയ്ക്ക് കടുത്ത ശൈത്യമുള്ള പ്രദേശങ്ങളോട് കൂടുതല്‍ പൊരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. സൈനിക നീക്കങ്ങള്‍ നടത്താനായി നാവിക സേനയ്ക്ക് ഇവിടെ പുതിയ ബോട്ടുകളും അനുവദിച്ചിട്ടണ്ട്. തീവ്രവാദികളെ ചെറുക്കാനായി കാശ്മീരിലെ വുളാര്‍ തടാകക്കരയിലും മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടുകളായി ഈ ശക്തി ക്രമേണ അനുഭവവും പ്രൊഫഷണലിസത്തിന് അന്താരാഷ്ട്ര പ്രശസ്തിയും നേടി. 65 ചതുരശ്ര കിലോമീറ്റർ ശുദ്ധജല തടാകമായ ഉംലം നദി, വുലാർ തടാകം എന്നിവയിലൂടെ ജമ്മു കശ്മീരിൽ മാർക്കോസ് പതിവായി പ്രത്യേക സമുദ്ര പ്രവർത്തനങ്ങൾ നടത്തുകയും മേഖലയിൽ സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
പൊതുവെ താടിവെച്ച വേഷത്തിൽ ആണ് ഇവർ കശ്മീരിൽ. താടിവച്ച വേഷം കാരണം മാർക്കോസിനെ കശ്മീരിലെ തീവ്രവാദികൾ ‘ദാദിവാല ഫൗജ് എന്ന് വിളിക്കുന്നു.ത്രി-സേവന സായുധ സേനയുടെ പ്രത്യേക പ്രവർത്തന വിഭാഗത്തിന്റെ ഭാഗമാണ് മാർക്കോസ് യൂണിറ്റുകൾ. ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച സായുധ സേനകളിൽ ഒന്നാണ് മാർക്കോസ്.
https://www.facebook.com/Malayalivartha























